തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടി; യു.എ.ഇ

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് യുഎഇയിലെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞ് 17 പിന്നിട്ടിട്ടും ശമ്പളം വൈകുകയാണെങ്കില്‍ മന്ത്രാലയത്തിലെ പരിശോധന സംഘം സ്ഥാപനങ്ങളില്‍ എത്തുമെന്ന് അറിയിപ്പില്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളാണ് എങ്കില്‍ അവിടെ വര്‍ക് പെര്‍മിറ്റ് നല്‍കുന്നത് തടയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ശമ്പളം നല്‍കാന്‍ വൈകുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നടപടിയും ശക്തമാകും.

യുഎഇയിലെ നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് ഉടമകള്‍ ശമ്പളം നല്‍കണം എന്നത് നിര്‍ബന്ധമാണ്. ശമ്പളം നല്‍കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന നടപടികള്‍ ഇപ്രകാരമാണ്;

1. ശമ്പളം നല്‍കേണ്ട തിയതിക്ക് ശേഷം മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും.

2.ശമ്പളം നല്‍കേണ്ട തിയതി പിന്നിട്ട് 17 ദിവസം കഴിഞ്ഞിട്ടും ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അമ്പതില്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ പരിശോധനാ സംഘം നേരിട്ടെത്തും.

3. ശമ്പളം നല്‍കാന്‍ 30 ദിവസത്തിലധികം വൈകുകയാണെങ്കില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് ഈ നടപടി സ്വീകരിക്കുക. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മന്ത്രാലയം ‘ഹൈ റിസ്‌ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

4. ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്ക്കും.

5. കൃത്യ സമയത്ത് ശമ്പളം നല്‍കാത്ത രീതി ആവര്‍ത്തിക്കുകയോ ഒന്നില്‍ കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടത്തുകയോ ചെയ്താല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാകും. സ്ഥാപനത്തെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റി പിഴയും ഈടാക്കും.

6. തുടര്‍ച്ചയായി മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ കഴിയില്ല.

7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴയടക്കം മറ്റ് നടപടികളും നേരിടേണ്ടി വരും.

Latest Stories

'പ്രതിപക്ഷം മാധ്യമങ്ങളുമായി ചേർന്ന് നുണ പ്രചരണം നടത്തുന്നു, വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ല'; മന്ത്രി സജി ചെറിയാൻ

'ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം'; എൻ കെ പ്രേമചന്ദ്രൻ

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെ; സ്ഥിരീകരണം ഡിഎൻഎ പരിശോധനയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം