തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടി; യു.എ.ഇ

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ വൈകുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്ന് യുഎഇയിലെ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം. അടുത്തിടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ശമ്പളം നല്‍കേണ്ട തിയതി കഴിഞ്ഞ് 17 പിന്നിട്ടിട്ടും ശമ്പളം വൈകുകയാണെങ്കില്‍ മന്ത്രാലയത്തിലെ പരിശോധന സംഘം സ്ഥാപനങ്ങളില്‍ എത്തുമെന്ന് അറിയിപ്പില്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങളാണ് എങ്കില്‍ അവിടെ വര്‍ക് പെര്‍മിറ്റ് നല്‍കുന്നത് തടയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ശമ്പളം നല്‍കാന്‍ വൈകുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസരിച്ച് നടപടിയും ശക്തമാകും.

യുഎഇയിലെ നിയമങ്ങള്‍ അനുസരിച്ച് തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് ഉടമകള്‍ ശമ്പളം നല്‍കണം എന്നത് നിര്‍ബന്ധമാണ്. ശമ്പളം നല്‍കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന നടപടികള്‍ ഇപ്രകാരമാണ്;

1. ശമ്പളം നല്‍കേണ്ട തിയതിക്ക് ശേഷം മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകള്‍ നല്‍കും.

2.ശമ്പളം നല്‍കേണ്ട തിയതി പിന്നിട്ട് 17 ദിവസം കഴിഞ്ഞിട്ടും ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ തടയും. അമ്പതില്‍ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മന്ത്രാലയത്തിലെ പരിശോധനാ സംഘം നേരിട്ടെത്തും.

3. ശമ്പളം നല്‍കാന്‍ 30 ദിവസത്തിലധികം വൈകുകയാണെങ്കില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നോട്ടീസ് നല്‍കും. 50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് ഈ നടപടി സ്വീകരിക്കുക. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെ മന്ത്രാലയം ‘ഹൈ റിസ്‌ക്’ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

4. ഉടമയുടെ കീഴിലുള്ള മറ്റ് സ്ഥാപനങ്ങളുടെയും വര്‍ക്ക് പെര്‍മിറ്റുകള്‍ തടഞ്ഞുവെയ്ക്കും.

5. കൃത്യ സമയത്ത് ശമ്പളം നല്‍കാത്ത രീതി ആവര്‍ത്തിക്കുകയോ ഒന്നില്‍ കൂടുതല്‍ നിയമ ലംഘനങ്ങള്‍ നടത്തുകയോ ചെയ്താല്‍ മന്ത്രാലയത്തില്‍ നിന്നുള്ള പരിശോധനയുണ്ടാകും. സ്ഥാപനത്തെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റി പിഴയും ഈടാക്കും.

6. തുടര്‍ച്ചയായി മൂന്ന് മാസം ശമ്പളം വൈകിയാല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ഇഷ്യു ചെയ്യാനോ പുതുക്കാനോ കഴിയില്ല.

7. ആറ് മാസത്തിലധികം ശമ്പളം വൈകിയാല്‍ പബ്ലിക് പ്രോസിക്യൂഷനില്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കും. പിഴയടക്കം മറ്റ് നടപടികളും നേരിടേണ്ടി വരും.

Latest Stories

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ

IPL 2024: ഇതല്ല ഇതിനപ്പുറവും ചാടിക്കടന്ന് ഞാൻ പിച്ചിൽ എത്തും..., ശനിയാഴ്ച മഴ ഭീഷണിക്ക് പുറമെ ആരാധകന്റെ വെല്ലുവിളിയും; ചെന്നൈ ബാംഗ്ലൂർ മത്സരത്തിൽ പൊലീസുകാർക്ക് ഇരട്ടി പണി നൽകി ആരാധകന്റെ വീഡിയോ

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്