സമൂഹ മാധ്യമങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക; വ്‌ളോഗര്‍മാരും ഇന്‍ഫ്‌ളൂവന്‍സര്‍മാരും ജാഗ്രതൈ!; ഒന്നുകില്‍ ജയിലില്‍, അല്ലെങ്കില്‍ നാടുകടത്തല്‍; ശിക്ഷകള്‍ പ്രഖ്യാപിച്ച് യു.എ.ഇ

മൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് കടുത്ത ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ച് യുഎഇ. സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവര്‍ ഇനി സൈബര്‍ നിയമത്തില്‍ കുടുങ്ങുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് 2 വര്‍ഷം തടവും പരമാവധി 5 ലക്ഷം ദിര്‍ഹം അതായത് 1.12 കോടി രൂപ വരെയുമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ നിരന്തരം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍, വ്‌ളോഗര്‍ എന്ന പേരില്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമം. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും സമാന ശിക്ഷയുണ്ടാകുമെന്നും ഭരണകൂടം വ്യക്തമാക്കി.

അതേസമയം, ദുബായില്‍ സ്വകാര്യ ആശുപത്രിയെ സമൂഹമാധ്യമം വഴി അപമാനിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറോട് 5000 ദിര്‍ഹം പിഴ അടയ്ക്കാന്‍ കഴിഞ്ഞ ദിവസം ദുബായ് കോടതി ഉത്തരവിട്ടിരുന്നു. ആശുപത്രിക്കെതിരെ അപകീര്‍ത്തികരമായ ഭാഷയില്‍ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യാനും ഉത്തരവിട്ടു.

വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തിക്കു കോട്ടംതട്ടുംവിധം സമൂഹ മാധ്യമം വഴിയോ അല്ലാതെയോ അപകീര്‍ത്തിപ്പെടുത്തി സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് രണ്ടു തരത്തിലുള്ള ശിക്ഷ നേരിടേണ്ടിവരും. യുഎഇ പീനല്‍ കോഡ് (സെക്ഷന്‍ 425, 426) നിയമം അനുസരിച്ച് ക്രിമിനല്‍ കുറ്റമാണിത്. രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. ഫെഡറല്‍ സൈബര്‍ നിയമം (2021/34 43ാം വകുപ്പ്) അനുസരിച്ച് ഒരു വര്‍ഷം തടവും 2.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷയുണ്ടാകും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കും. വിദേശിയാണെങ്കില്‍ നാടു കടത്തുമെന്ന മുന്നറിയിപ്പും ഭരണകൂടം നല്‍കുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്