കേരളത്തിലേയ്ക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

ആളില്ലാത്തതിനാല്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേയ്ക്കുന്ന ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ പലതും അവസാനിപ്പിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന തള്ളിക്കയറ്റം കുറഞ്ഞതോടെ അനുമതി ലഭിച്ച സര്‍വീസുകളില്‍ പകുതി പോലും ഉപയോഗപ്പെടുത്താതെ പലരും പിന്‍വാങ്ങുകയാണ്. യാത്രക്കാരെ നിറയ്ക്കാന്‍ പലരും നിലവില്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.

വന്ദേഭാരത് വിമാന ടിക്കറ്റ് എംബസിയുടെ നിയന്ത്രണത്തില്‍ നിന്ന് ഓണ്‍ലൈനിലേക്കു മാറ്റിയതാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ആളു കുറയാനുണ്ടായ ഒരു കാരണം. ചില വ്യക്തികളും സംഘടനകളും സൗജന്യ സര്‍വീസ് നടത്തിയതും ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്ക് തിരിച്ചടിയായി. ചാര്‍ട്ടേഡ് സര്‍വീസിന്റെ നിയമങ്ങളില്‍ ഇടയ്ക്കിടെ മാറ്റം വരുത്തിയതും നാടും വീട്ടുകാരും പ്രവാസികളോടുള്ള കാണിക്കുന്ന വിവേചനപരമായ നടപടിയും യാത്ര വേണ്ടന്നുവെയ്ക്കാന്‍ പ്രവാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്.

നാട്ടിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതും യു.എ.ഇ പഴയതിലും ശാന്തമായതും പ്രവാസികളുടെ മടക്കത്തെ സ്വാധീനിച്ചിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരും നേരത്തേ ടിക്കറ്റിനായി പണം നല്‍കിയ ആളുകളുമാണ് ഇപ്പോള്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നത്.

നാട്ടിലേക്കു പോകാനായി 5.2 ലക്ഷത്തിലേറെ പേരാണ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയിലും കോണ്‍സലേറ്റിലുമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞ ആഴ്ചത്തെ കണക്കുപ്രകാരം വന്ദേഭാരത് വിമാനങ്ങളില്‍ ഉള്‍പ്പെടെ ഏതാണ്ട് രണ്ട് ലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നാട്ടിലേക്കു മടങ്ങിയെത്തിയത്. 3.2 ലക്ഷം പേര്‍ വിദേശത്തു തന്നെ തുടരുകയാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക