ഖത്തറില്‍ ഒത്തുചേരലുകളില്‍ നിയന്ത്രണം; കൂടുതല്‍ പള്ളികള്‍ തുറക്കും

കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ രണ്ടാംഘട്ടത്തിന് ജൂലൈ ഒന്നുമുതല്‍ തുടക്കമാകുന്നതിന്റെ ഭാഗമായി പുതിയ നിര്‍ദേശങ്ങള്‍ പുറുപ്പെടുവിച്ച് ഖത്തര്‍. പൊതു, സ്വകാര്യ ഇടങ്ങളില്‍ ജൂലൈ 1 മുതല്‍ അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല എന്നതാണ് പ്രധാനം നിര്‍ദേശം. നിലവില്‍ പരമാവധി 10 പേര്‍ക്ക് വരെ ഒത്തുകൂടാന്‍ അനുമതി നല്‍കിയിരുന്നു.

മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള ഒത്തുകൂടലുകള്‍ വര്‍ദ്ധിച്ചതോടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. വ്യവസ്ഥ ലംഘിക്കുന്നവര്‍ കനത്ത നിയമനടപടികള്‍ നേരിടേണ്ടി വരും. ജൂലൈ 1 മുതല്‍ പ്രവേശന വ്യവസ്ഥകളോടെ കൂടുതല്‍ പള്ളികള്‍ തുറക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാര്‍ക്ക് കൂടി ഓഫിസിലെത്തി ജോലി ചെയ്യാം.

കുടുംബങ്ങള്‍ക്ക് ബോട്ടുകളും മറ്റും വാടകക്ക് എടുത്ത് സവാരി നടത്താം. എന്നാല്‍ പരമാവധി 10 പേര്‍ മാത്രമേ പാടുള്ളു. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷും തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനമുണ്ട്. കുട്ടികളുടെ കളിസ്ഥലം തുറക്കില്ല. കത്താറയിലെ ഏതാനും ബീച്ചുകളും സന്ദര്‍ശകര്‍ക്കായി തുറക്കും.

സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 60 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. റസ്റ്റോറന്റുകള്‍ക്കും പരിമിതമായ ശേഷിയില്‍ തുറക്കാം. വാണിജ്യ വ്യവസായ മന്ത്രാലയം ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പ്രഖ്യാപിക്കും. ലൈബ്രറികള്‍, മ്യൂസിയങ്ങള്‍ എന്നിവക്കും പരിമിതമായ ശേഷിയില്‍ പ്രവര്‍ത്തിക്കാം.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്