ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരീക്ഷിക്കാൻ ഒരുങ്ങി തൊഴില്‍ മന്ത്രാലയം

ഖത്തറിലേക്ക് വിദേശത്ത് നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ നടപടികളുമായി തൊഴില്‍ മന്ത്രാലയം. പ്രൊബേഷന്‍ കാലയളവ് ഒമ്പത് മാസമായി നീട്ടുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും മാന്‍പവര്‍ ഏജന്‍സികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, റിക്രൂട്ട്‌മെന്റ് നിയമനിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക, റിക്രൂട്ട്‌മെന്റ് ചാര്‍ജ് കുറയ്ക്കുക, എന്നിവയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങള്‍.

റിക്രൂട്ടമെന്റ് ഏജന്‍സികളില്‍ നിയമ നടപടികള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാന്‍ തൊഴില്‍ മന്ത്രാലയം അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് 11 ഏജന്‍സികളില്‍ നിയമലംഘനം നടക്കുന്നതായി കണ്ടെത്തി. അവ അടച്ച് പൂട്ടുകയും ചെയ്തു. ഒരു കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നതിനും ഉത്തരവിട്ടിരുന്നു.

ഒരു മാന്‍പവര്‍ കമ്പനി ക്ലീനിങ്, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ അനധികൃത പ്രവൃത്തികള്‍ നടത്തിയതായും കണ്ടെത്തിയിരുന്നു. ഇക്കാര്യം തൊഴില്‍ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു. മുന്നറിയിപ്പില്ലാതെ ഇത്തരം പരിശോധനകള്‍ വരും മാസങ്ങളിലും തുടരുമെന്ന് റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവി നാസര്‍ അല്‍ മന്നാഇ അറിയിച്ചു.

കമ്പനികളുടെ ലൈസന്‍സ് കാലാവധി, വാണിജ്യ രജിസ്‌ട്രേഷന്‍, മുനിസിപ്പാലിറ്റി അനുമതി, കമ്പ്യൂട്ടര്‍ കാര്‍ഡ്, ഗാര്‍ഹിക തൊഴിലാളികളുടെ താമസകേന്ദ്രങ്ങള്‍, ജീവിത നിലവാരം, ആരോഗ്യം, സുരക്ഷിതത്വം എന്നീ കാര്യങ്ങളും പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു. ഏജന്‍സികള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുക എന്ന ചുമതല മാത്രമാണ് ഉള്ളത്. എന്നാല്‍ നിരവധി കമ്പനികള്‍ നിയമം ലംഘിച്ച് മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയെന്നും നാസര്‍ അല്‍ മന്നാഇ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി