ഓൺലൈൻ വഴി അപകീർത്തി; അഞ്ച് ലക്ഷം ദിർഹം വരെ പിഴ

ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ ശിക്ഷ കടുപ്പമെന്ന് യു.എ.ഇ മന്ത്രാലയം. രണ്ടരലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് കുറ്റത്തിന് പിഴ നിശ്ചയിച്ചിരിക്കുന്നത്. ചില കേസുകളിൽ തടവ് ശിക്ഷയും വിധിക്കും. സർക്കാർ ഉദ്യോഗസ്ഥരെ ഓൺലൈനിലൂടെ അപമാനിക്കുന്നതും കുറ്റകരാണ്. ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക.

യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഓൺലൈൻ വഴി വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനും അപഹസിക്കുന്നതിനും കടുത്തശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവത്തിന് അനുസരിച്ചായിരിക്കും ജയിൽ ശിക്ഷ. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് മാത്രമല്ല, സംഭവങ്ങൾക്ക് ഉത്തരവാദികളായി വ്യക്തികളെ അവതരിപ്പിക്കുന്നതും ഓൺലൈനിലൂടെ അവർ കുറ്റക്കാരണെന്ന് വിധിക്കുന്നതും കുറ്റകരമാണ്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടരലക്ഷത്തിൽ കുറയാതെ പിഴകിട്ടും. കേസിന്റെ സ്വഭാവമനുസരിച്ച് പിഴ അഞ്ച് ലക്ഷം വരെ ഉയർന്നേക്കാം. സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ ഓൺലൈനിലൂടെ അപമാനിക്കുന്നതെങ്കിൽ ശിക്ഷ കടുത്തതാകും. ഉദ്യോഗസ്ഥരെയും അവർ ഏറ്റെടുത്ത് നടപ്പാക്കിയ ദൗത്യങ്ങളെയും ഇത്തരത്തിൽ ഓൺലൈനിലുടെ അപമാനിക്കാൻ പാടില്ല.

ഓൺലൈൻ വഴിയുള്ള കുറ്റൃത്യങ്ങൾ തടയുന്നതിന് കഴിഞ്ഞവർഷം നിലവിൽ വന്ന ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുക. കുട്ടികളുടെ നഗ്‌നത പ്രദർശിപ്പിക്കൽ, ഓൺലൈൻ കൈക്കൂലി, ഹാക്കിങ് എന്നിവയാണ് ഈ നിയമപ്രകാരമുള്ള മറ്റു കുറ്റകൃത്യങ്ങൾ.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി