ആറ് പതിറ്റാണ്ട് പിന്നിട്ട് കുവൈറ്റ് പാസ്‌പോർട്ട്

കുവൈറ്റ് പാസ്‌പോർട്ട് ഇഷ്യൂ ചെയ്തിട്ട് ആറ് പതിറ്റാണ്ട്. അറുപത് വയസ്സ് തികഞ്ഞ പാസ്പോർട്ടിനെ മുൻ അമീർ ശൈഖ് അബ്ദുല്ല സാലിം അസ്സബാഹിന്റെ ഭരണകാലത്താണ് രൂപികരിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയതിനെ തുടർന്ന് 1962 ജൂലൈ 10ന് ആണ് കുവൈറ്റ് പാസ്‌പോർട്ടിനെ രാജ്യത്തിന്റെ പരമാധികാര രേഖയായി അംഗീകരിച്ചത്.

സ്വന്തം പാസ്‌പോർട്ട് ഇഷ്യൂ ചെയ്തത് പരമാധികാര ചരിത്രത്തിൽ നിർണായക ഘട്ടമാണ്. 2018 ൽ ആദ്യമായി പുറത്തിറക്കിയ പുതിയ ബയോമെട്രിക് പാസ്പോർട്ട് ലോക സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന അറബ് മേഖലയിലെ ഏറ്റവും ആധുനിക പാസ്‌പോർട്ടുകളിൽ ഒന്ന് കൂടിയാണ്.

ഹെൻലി പാസ്പോർട്ട് ഇൻഡക്‌സ് അനുസരിച്ച് ലോകത്തിലെ മൂല്യമേറിയ പാസ്പോർട്ടുകളുടെ കൂട്ടത്തിൽ കുവൈറ്റ് 57-ാം റാങ്കിലാണുള്ളത്. 95 രാജ്യങ്ങളിലേക്ക്  വിസ കുടാതെ  കുവെെറ്റ് പാസ്പോർട്ടുപയോഗിച്ച് സഞ്ചരിക്കാം.

കുവൈറ്റ് പാസ്‌പോർട്ട് ഇഷ്യൂ ചെയ്ത് ആറ് പതിറ്റാണ്ട് പിന്നിട്ടത് ഔദ്യോഗിക തലത്തിൽ ആഘോഷിക്കാൻ പദ്ധതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ്‌സ് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൽ ഖിദർ പറഞ്ഞു.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം