കുവൈറ്റില്‍ മരണാനന്തര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വിലക്ക്; ലംഘിച്ചാല്‍ പിഴ

ശ്മശാനങ്ങളിലെ മരണാന്തര ചടങ്ങുകളുടെ ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് മുന്‍സിപ്പാലിറ്റി. ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ശ്മനശാനത്തിന് കേടുപാടു വരുത്തുകയും ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

5000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കുവൈറ്റ് മുന്‍സിപ്പാലിറ്റി ഫ്യൂണറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ ഫൈസല്‍ അല്‍ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോണുകള്‍, പ്രൊഫഷണല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് വിലക്കികൊണ്ട് നേരത്തെ മുതല്‍ തന്നെ മുനിസിപ്പല്‍ ചട്ടങ്ങള്‍ നിലനില്‍ക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍, എന്നിങ്ങനെ രാജ്യത്തെ പ്രമുഖരായ ആളുകളുടെ സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ വ്ളോഗര്‍മാര്‍ ഉള്‍പ്പെടെ വലിയ ആള്‍കൂട്ടം എത്തുന്നുണ്ട്. ഇത് മരിച്ച വ്യക്തിയുടെ കുടുംബത്തിന് പ്രായസമുണ്ടാക്കുന്നുണ്ടെന്നും ഡോ. ഫൈസല്‍ അല്‍ അവാദി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ മൃതദേഹത്തോടുള്ള അനാദരവാണ്. മൃതദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത് എന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു.

അന്തരിച്ച മുന്‍ ഭരണാധികാരി ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ്, ശൈഖ് സാദ് അല്‍ അബ്ദുല്ല, ശൈഖ് സബാഹ് അല്‍ അഹ്‌മദ് എന്നിവരുടെ ഖബറുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോധപൂര്‍വം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശ്മാശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കുമെന്നും ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ