കുവൈറ്റില്‍ മരണാനന്തര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വിലക്ക്; ലംഘിച്ചാല്‍ പിഴ

ശ്മശാനങ്ങളിലെ മരണാന്തര ചടങ്ങുകളുടെ ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് മുന്‍സിപ്പാലിറ്റി. ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ശ്മനശാനത്തിന് കേടുപാടു വരുത്തുകയും ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

5000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കുവൈറ്റ് മുന്‍സിപ്പാലിറ്റി ഫ്യൂണറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ ഫൈസല്‍ അല്‍ അവാദി ആണ് ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ ഫോണുകള്‍, പ്രൊഫഷണല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ച് സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നത് വിലക്കികൊണ്ട് നേരത്തെ മുതല്‍ തന്നെ മുനിസിപ്പല്‍ ചട്ടങ്ങള്‍ നിലനില്‍ക്കുന്നണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാര്‍, കായികതാരങ്ങള്‍, എന്നിങ്ങനെ രാജ്യത്തെ പ്രമുഖരായ ആളുകളുടെ സംസ്‌കാര ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ വ്ളോഗര്‍മാര്‍ ഉള്‍പ്പെടെ വലിയ ആള്‍കൂട്ടം എത്തുന്നുണ്ട്. ഇത് മരിച്ച വ്യക്തിയുടെ കുടുംബത്തിന് പ്രായസമുണ്ടാക്കുന്നുണ്ടെന്നും ഡോ. ഫൈസല്‍ അല്‍ അവാദി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ മൃതദേഹത്തോടുള്ള അനാദരവാണ്. മൃതദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തണമെന്നാണ് നിയമം അനുശാസിക്കുന്നത് എന്നും മുന്‍സിപ്പാലിറ്റി അറിയിച്ചു.

അന്തരിച്ച മുന്‍ ഭരണാധികാരി ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ്, ശൈഖ് സാദ് അല്‍ അബ്ദുല്ല, ശൈഖ് സബാഹ് അല്‍ അഹ്‌മദ് എന്നിവരുടെ ഖബറുകളില്‍ സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോധപൂര്‍വം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശ്മാശാനങ്ങളില്‍ മറ്റു ഉദ്ദേശ ലക്ഷ്യങ്ങളോട് കൂടി എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ശനമാക്കുമെന്നും ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം