അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പരിശോധനയില്‍ ഇളവ്

അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കോവിഡ് പരിശോധനയില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതല്‍ 16 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ 28 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും. അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ആണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

14 ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു നേരത്തെ നിബന്ധന ഉണ്ടായിരുന്നത്. പുതിയ തീരുമാനം അറിയിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. 16 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ എത്തിയുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ 14 ദിവസത്തില്‍ ഒരിക്കല്‍ കോവിഡ് പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്.

ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരും വാക്‌സിനേഷന് ഇളവ് ലഭിച്ചിട്ടുള്ളതുമായ വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസത്തില്‍ ഒരിക്കല്‍ പരിശോധന നടത്തേണ്ടതും നിര്‍ബന്ധമാണ്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി