ഗാർഹിക തൊഴിലാളികൾക്ക് എതിരെ വ്യാജപരാതി വേണ്ട; കനത്ത പിഴ നൽകേണ്ടി വരും

ഗൾഫ് നാടുകളിലെല്ലാം തന്നെ തൊഴിൽ നിയമങ്ങൾ ശക്തമാണ്. തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ തൊഴിലുടമകൾ കടുത്ത നിയമ നടപടി നേരിടേണ്ടി വരും. ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്കും ശരിയായ നിയമ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ്. രാജ്യത്ത് ഗാർഹിക തൊഴിലാളികളെ പീഡിപ്പിക്കുകയോ അവർക്കെതിരെ വ്യാജ പരാതികൾ നൽകുകയോ ചെയ്താൽ തൊഴിലുടമ കനത്ത തുക പിഴ നൽകേണ്ടി വരും.

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ തുക കൂടുതലാകും. ഫെഡറിൽ നിയമം 9 -ാം വകുപ്പു പ്രകാരമാണ് ശിക്ഷ. ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽബന്ധം വിശദമാക്കുന്നതാണ് ഫെഡറൽ നിയമം. പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിംഗ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നേരത്തെ ഗാർഹിക തൊഴിലുകളുമായി ബന്ധപ്പെട്ട് 29 തരം നിയമലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കു കൊണ്ടോ ഉപദ്രവിക്കരുത്, മനുഷ്യക്കടത്തു പോലെ രാജ്യം നിരോധിച്ച വകുപ്പിൽ പെടുന്ന ജോലികൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തരുത്. അപകടകരമായ തൊഴിലുകൾക്ക് നിയമിക്കരുത് എന്നിവയെല്ലാം അതിൽപ്പെടുന്നു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി