ഗാർഹിക തൊഴിലാളികൾക്ക് എതിരെ വ്യാജപരാതി വേണ്ട; കനത്ത പിഴ നൽകേണ്ടി വരും

ഗൾഫ് നാടുകളിലെല്ലാം തന്നെ തൊഴിൽ നിയമങ്ങൾ ശക്തമാണ്. തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ തൊഴിലുടമകൾ കടുത്ത നിയമ നടപടി നേരിടേണ്ടി വരും. ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്കും ശരിയായ നിയമ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ്. രാജ്യത്ത് ഗാർഹിക തൊഴിലാളികളെ പീഡിപ്പിക്കുകയോ അവർക്കെതിരെ വ്യാജ പരാതികൾ നൽകുകയോ ചെയ്താൽ തൊഴിലുടമ കനത്ത തുക പിഴ നൽകേണ്ടി വരും.

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ തുക കൂടുതലാകും. ഫെഡറിൽ നിയമം 9 -ാം വകുപ്പു പ്രകാരമാണ് ശിക്ഷ. ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽബന്ധം വിശദമാക്കുന്നതാണ് ഫെഡറൽ നിയമം. പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിംഗ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നേരത്തെ ഗാർഹിക തൊഴിലുകളുമായി ബന്ധപ്പെട്ട് 29 തരം നിയമലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കു കൊണ്ടോ ഉപദ്രവിക്കരുത്, മനുഷ്യക്കടത്തു പോലെ രാജ്യം നിരോധിച്ച വകുപ്പിൽ പെടുന്ന ജോലികൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തരുത്. അപകടകരമായ തൊഴിലുകൾക്ക് നിയമിക്കരുത് എന്നിവയെല്ലാം അതിൽപ്പെടുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ