ഗാർഹിക തൊഴിലാളികൾക്ക് എതിരെ വ്യാജപരാതി വേണ്ട; കനത്ത പിഴ നൽകേണ്ടി വരും

ഗൾഫ് നാടുകളിലെല്ലാം തന്നെ തൊഴിൽ നിയമങ്ങൾ ശക്തമാണ്. തൊഴിലാളികൾക്ക് പ്രതിസന്ധിയുണ്ടാക്കിയാൽ തൊഴിലുടമകൾ കടുത്ത നിയമ നടപടി നേരിടേണ്ടി വരും. ഇപ്പോൾ ഗാർഹിക തൊഴിലാളികൾക്കും ശരിയായ നിയമ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ്. രാജ്യത്ത് ഗാർഹിക തൊഴിലാളികളെ പീഡിപ്പിക്കുകയോ അവർക്കെതിരെ വ്യാജ പരാതികൾ നൽകുകയോ ചെയ്താൽ തൊഴിലുടമ കനത്ത തുക പിഴ നൽകേണ്ടി വരും.

ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി വ്യാജ പരാതി നൽകിയാൽ 5000 ദിർഹം പിഴ. തൊഴിലാളികളെ ഏതെങ്കിലും തരത്തിൽ പീഡിപ്പിച്ചാൽ പിഴ 20,000 ദിർഹം. ഒന്നിലധികം തൊഴിലാളികളുടെ പേരിലാണ് വ്യാജ പരാതിയെങ്കിൽ പിഴ തുക കൂടുതലാകും. ഫെഡറിൽ നിയമം 9 -ാം വകുപ്പു പ്രകാരമാണ് ശിക്ഷ. ഗാർഹിക തൊഴിലാളികളും സ്പോൺസറും തമ്മിലുള്ള തൊഴിൽബന്ധം വിശദമാക്കുന്നതാണ് ഫെഡറൽ നിയമം. പരാതികൾ സത്യസന്ധമായിരിക്കണമെന്നു സ്പോൺസർമാരോടും റിക്രൂട്ടിംഗ് സ്ഥാപനങ്ങളോടും മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

നേരത്തെ ഗാർഹിക തൊഴിലുകളുമായി ബന്ധപ്പെട്ട് 29 തരം നിയമലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. 18 വയസ്സിൽ താഴെയുള്ളവരെ നിയമിക്കരുത്. തൊഴിൽ നിയമനത്തിൽ സമത്വം പാലിക്കണം. ദേശ, ഭാഷ, മത, വർണ, സാമൂഹിക വിവേചനം നിയമനത്തിൽ പാടില്ല. തൊഴിലാളികളെ ശാരീരികമായോ മാനസികമായോ വാക്കു കൊണ്ടോ ഉപദ്രവിക്കരുത്, മനുഷ്യക്കടത്തു പോലെ രാജ്യം നിരോധിച്ച വകുപ്പിൽ പെടുന്ന ജോലികൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തരുത്. അപകടകരമായ തൊഴിലുകൾക്ക് നിയമിക്കരുത് എന്നിവയെല്ലാം അതിൽപ്പെടുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത