സഹോദരിയുടെ കല്യാണത്തിന് കഞ്ചാവ് കേക്കുമായി യുവാവിന്റെ സർപ്രൈസ്

വിവാഹങ്ങള്‍ എന്നും വ്യത്യസ്തമാക്കാനും ആഘോഷമാക്കാനും ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുമുണ്ട്. അത്തരത്തില്‍ സഹോദരിയുടെ വിവാഹത്തന് ഒരു യുവാവ് ഒരുക്കിയ വ്യത്യസ്തമായൊരു സല്‍ക്കാരത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കഞ്ചാവ് കലര്‍ത്തി ഉണ്ടാക്കിയ ഒരു കേക്കാണ് യുവാവ് സഹോദരിയുടെ കല്ല്യാണത്തിന് സര്‍പ്രൈസായി നല്‍കിയത്. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം. സാന്റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് വ്യത്യസ്തമായ ഈ കേക്ക് നിര്‍മ്മിച്ചത്. ഏഴ് നിലയുള്ള കേക്കിലെ ഒരു തട്ടിലാണ് കഞ്ചാവ് കലര്‍ത്തിയത്. കേക്കുണ്ടാക്കാന്‍ അല്‍വാറോ ഇരുപത് മണിക്കൂറിലേറെ സമയമെടുത്തു.

ഈ കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ വീണ്ടും കേക്ക് എടുത്ത് കഴിക്കുകയും ചെയ്തു. ചടങ്ങില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് കേക്ക് നല്‍കിയില്ലെന്നും അല്‍വാറോ അവകാശപ്പെടുന്നു.

സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ചതിന് ശേഷമുള്ള അതിഥികളുടെ പ്രതികരണവും അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്.

ചിലിയില്‍ 2015ല്‍ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുണ്ട്. പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കാം. എന്നാല്‍ ആരെങ്കിലും സംഭവത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക