സഹോദരിയുടെ കല്യാണത്തിന് കഞ്ചാവ് കേക്കുമായി യുവാവിന്റെ സർപ്രൈസ്

വിവാഹങ്ങള്‍ എന്നും വ്യത്യസ്തമാക്കാനും ആഘോഷമാക്കാനും ആഗ്രഹം എല്ലാവര്‍ക്കുമുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായ വിവാഹാഘോഷങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടംപിടിക്കാറുമുമുണ്ട്. അത്തരത്തില്‍ സഹോദരിയുടെ വിവാഹത്തന് ഒരു യുവാവ് ഒരുക്കിയ വ്യത്യസ്തമായൊരു സല്‍ക്കാരത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

കഞ്ചാവ് കലര്‍ത്തി ഉണ്ടാക്കിയ ഒരു കേക്കാണ് യുവാവ് സഹോദരിയുടെ കല്ല്യാണത്തിന് സര്‍പ്രൈസായി നല്‍കിയത്. ചിലിയിലെ സാന്റിയോഗോയിലാണ് സംഭവം. സാന്റിയാഗോ സ്വദേശിയായ അല്‍വാറോ റോഡ്രഗിസ് എന്ന 29കാരനാണ് വ്യത്യസ്തമായ ഈ കേക്ക് നിര്‍മ്മിച്ചത്. ഏഴ് നിലയുള്ള കേക്കിലെ ഒരു തട്ടിലാണ് കഞ്ചാവ് കലര്‍ത്തിയത്. കേക്കുണ്ടാക്കാന്‍ അല്‍വാറോ ഇരുപത് മണിക്കൂറിലേറെ സമയമെടുത്തു.

ഈ കേക്ക് അതിഥികള്‍ക്ക് നല്‍കുകയും ചിലര്‍ ലഹരിയിലാവുകയും ചെയ്തു. മാജിക്കല്‍ കേക്ക് എന്ന് പറഞ്ഞ് നിരവധി അതിഥികള്‍ വീണ്ടും കേക്ക് എടുത്ത് കഴിക്കുകയും ചെയ്തു. ചടങ്ങില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് കേക്ക് നല്‍കിയില്ലെന്നും അല്‍വാറോ അവകാശപ്പെടുന്നു.

സഹോദരിയും നവവരനും കേക്ക് മുറിക്കുന്നതും കഞ്ചാവ് കേക്ക് കഴിച്ചതിന് ശേഷമുള്ള അതിഥികളുടെ പ്രതികരണവും അല്‍വാറോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേക്കില്‍ കഞ്ചാവുണ്ടായിരുന്നു എന്ന് എല്ലാവരും അറിഞ്ഞത്.

ചിലിയില്‍ 2015ല്‍ കഞ്ചാവിന്റെ ഉപയോഗം നിയമാനുസൃതമാക്കിയിട്ടുണ്ട്. പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും സ്വകാര്യ ചടങ്ങുകളില്‍ ഉപയോഗിക്കാം. എന്നാല്‍ ആരെങ്കിലും സംഭവത്തില്‍ പരാതി നല്‍കുകയാണെങ്കില്‍ ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ