'ഇനി കുഞ്ഞുണ്ടാവാൻ ആണ് തന്നെ വേണമെന്നില്ല'; ചർമ കോശത്തിൽ നിന്ന് ഭ്രൂണ നിർമാണം നടത്തി ശാസ്ത്രജ്‌ഞർ

സാധാരണയായി പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും തമ്മിൽ ചേരുമ്പോൾ ഒരു ഭ്രൂണം നിർമ്മിക്കപ്പെടുന്നു. ഇങ്ങനെയാകുന്ന ഭ്രൂണം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒൻപത് മാസം കൊണ്ട് ശിശുവായി മാറി പുറത്ത് വരുന്നു. ഇതാണ് സാധാരണയായി നാം അറിയുന്നതും കണ്ട് പരിചയിച്ചതുമായ പ്രത്യുത്പാദന പ്രക്രിയ. എന്നാൽ ഇപ്പോഴിതാ ഈ ആധുനിക കാലത്ത് മറ്റൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ആദ്യമായി ഒരു ഭ്രൂണത്തെ നിർമിച്ചെടുത്തിരിക്കുകയാണിവർ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പുത്തൻ സാങ്കേതിക വിദ്യയുടെ ഫലമായി ഭ്രൂണം ഉരുവാക്കപ്പെടുന്ന പ്രക്രിയയിൽ പല പുരോഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും ബീജവും അണ്ഡവും പ്രത്യുത്പാദന പ്രക്രിയയിൽ നിർബന്ധമായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുകയാണ് ശാസ്ത്രലോകം. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ഇതാദ്യമായി ഭ്രൂണത്തെ നിർമ്മിച്ച് പ്രത്യുത്പദാന പ്രക്രിയയിലെ അടുത്ത കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ നടത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ചർമ കോശത്തിലെ ന്യൂക്ലിയസ് എടുത്താണ് പരീക്ഷണം. ഒരു ശരീരത്തെ കെട്ടിപ്പടുക്കാനുള്ള മുഴുവൻ ജനിതക കോഡിന്റെയും പകർപ്പ് ഈ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസിനെ ഒരു ദാതാവിൻ്റെ ജനിതക നിർദ്ദേശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട അണ്ഡത്തിനുള്ളിൽ നിക്ഷേപിച്ചാണ് ഭ്രൂണത്തിന് രൂപം നൽകിയത്.

പുതിയ കണ്ടെത്തൽ ആവശ്യത്തിന് ബീജകോശങ്ങളില്ലാത്ത പുരുഷന്മാർക്കും പ്രത്യുത്പാദനക്ഷമമായ അണ്ഡകോശങ്ങളില്ലാത്ത പ്രായമായ സ്ത്രീകൾക്കും അർബുദചികിത്സയുടെ ഫലമായി വന്ധ്യത സംഭവിച്ച രോഗികൾക്കുമെല്ലാം കുഞ്ഞുങ്ങളുണ്ടാകാൻ സഹായിക്കും. ശരീരത്തിലെ ഏതൊരു കോശവും ഇനി പ്രത്യുത്പാദനത്തിന് പ്രയോജനപ്പെടുമെന്ന കണ്ടെത്തലും ഇതോടെ പ്രാവർത്തികമായിരിക്കുകയാണ്. ഈ നേട്ടം ജനിതകപരമായി ബന്ധമുള്ള ഒരു കുട്ടി വേണമെന്ന ഒരേ ലിംഗത്തിൽപ്പെട്ട പങ്കാളികളുടെ ആഗ്രഹത്തിനും സഹായകമാകും. കൂടാതെ പ്രായം മൂലവും രോഗങ്ങൾ മൂലവും കുട്ടികളുണ്ടാകാത്ത അവസ്ഥയ്ക്കും ഈ കണ്ടുപിടുത്തം പരിഹാരമാകുമെന്നത് ഉറപ്പ്.

അതേസമയം ലോകത്തിലെ ആദ്യ ക്ലോൺ ചെയ്‌ത സസ്‌തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ നിർമ്മിക്കാൻ 1996ൽ ഉപയോഗപ്പെടുത്തിയ സങ്കേതത്തിന് സമാനമായിരുന്നു ഈ പരീക്ഷണവും. എന്നാൽ ഇത് പരീക്ഷണഘട്ടത്തിൽ മാത്രമാണെന്നും ക്ലിനിക്കൽ പ്രയോഗത്തിലേക്ക് വരണമെങ്കിൽ ഇനിയും വർഷങ്ങൾ നീണ്ട ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്‌ഞർ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ