'ഇനി കുഞ്ഞുണ്ടാവാൻ ആണ് തന്നെ വേണമെന്നില്ല'; ചർമ കോശത്തിൽ നിന്ന് ഭ്രൂണ നിർമാണം നടത്തി ശാസ്ത്രജ്‌ഞർ

സാധാരണയായി പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും തമ്മിൽ ചേരുമ്പോൾ ഒരു ഭ്രൂണം നിർമ്മിക്കപ്പെടുന്നു. ഇങ്ങനെയാകുന്ന ഭ്രൂണം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ കിടന്ന് ഒൻപത് മാസം കൊണ്ട് ശിശുവായി മാറി പുറത്ത് വരുന്നു. ഇതാണ് സാധാരണയായി നാം അറിയുന്നതും കണ്ട് പരിചയിച്ചതുമായ പ്രത്യുത്പാദന പ്രക്രിയ. എന്നാൽ ഇപ്പോഴിതാ ഈ ആധുനിക കാലത്ത് മറ്റൊരു കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ആദ്യമായി ഒരു ഭ്രൂണത്തെ നിർമിച്ചെടുത്തിരിക്കുകയാണിവർ. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

പുത്തൻ സാങ്കേതിക വിദ്യയുടെ ഫലമായി ഭ്രൂണം ഉരുവാക്കപ്പെടുന്ന പ്രക്രിയയിൽ പല പുരോഗതികളും ഉണ്ടായിട്ടുണ്ടെങ്കിലും ബീജവും അണ്ഡവും പ്രത്യുത്പാദന പ്രക്രിയയിൽ നിർബന്ധമായിരുന്നു. എന്നാൽ ഇക്കാര്യത്തിലും ഒരു പൊളിച്ചെഴുത്ത് നടത്തുകയാണ് ശാസ്ത്രലോകം. മനുഷ്യൻ്റെ ചർമ കോശത്തിൽ നിന്ന് ഇതാദ്യമായി ഭ്രൂണത്തെ നിർമ്മിച്ച് പ്രത്യുത്പദാന പ്രക്രിയയിലെ അടുത്ത കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാണ് അമേരിക്കയിലെ ശാസ്ത്രജ്‌ഞർ നടത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ചർമ കോശത്തിലെ ന്യൂക്ലിയസ് എടുത്താണ് പരീക്ഷണം. ഒരു ശരീരത്തെ കെട്ടിപ്പടുക്കാനുള്ള മുഴുവൻ ജനിതക കോഡിന്റെയും പകർപ്പ് ഈ ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്നു. ഈ ന്യൂക്ലിയസിനെ ഒരു ദാതാവിൻ്റെ ജനിതക നിർദ്ദേശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ട അണ്ഡത്തിനുള്ളിൽ നിക്ഷേപിച്ചാണ് ഭ്രൂണത്തിന് രൂപം നൽകിയത്.

പുതിയ കണ്ടെത്തൽ ആവശ്യത്തിന് ബീജകോശങ്ങളില്ലാത്ത പുരുഷന്മാർക്കും പ്രത്യുത്പാദനക്ഷമമായ അണ്ഡകോശങ്ങളില്ലാത്ത പ്രായമായ സ്ത്രീകൾക്കും അർബുദചികിത്സയുടെ ഫലമായി വന്ധ്യത സംഭവിച്ച രോഗികൾക്കുമെല്ലാം കുഞ്ഞുങ്ങളുണ്ടാകാൻ സഹായിക്കും. ശരീരത്തിലെ ഏതൊരു കോശവും ഇനി പ്രത്യുത്പാദനത്തിന് പ്രയോജനപ്പെടുമെന്ന കണ്ടെത്തലും ഇതോടെ പ്രാവർത്തികമായിരിക്കുകയാണ്. ഈ നേട്ടം ജനിതകപരമായി ബന്ധമുള്ള ഒരു കുട്ടി വേണമെന്ന ഒരേ ലിംഗത്തിൽപ്പെട്ട പങ്കാളികളുടെ ആഗ്രഹത്തിനും സഹായകമാകും. കൂടാതെ പ്രായം മൂലവും രോഗങ്ങൾ മൂലവും കുട്ടികളുണ്ടാകാത്ത അവസ്ഥയ്ക്കും ഈ കണ്ടുപിടുത്തം പരിഹാരമാകുമെന്നത് ഉറപ്പ്.

അതേസമയം ലോകത്തിലെ ആദ്യ ക്ലോൺ ചെയ്‌ത സസ്‌തനിയായ ഡോളിയെന്ന ചെമ്മരിയാടിനെ നിർമ്മിക്കാൻ 1996ൽ ഉപയോഗപ്പെടുത്തിയ സങ്കേതത്തിന് സമാനമായിരുന്നു ഈ പരീക്ഷണവും. എന്നാൽ ഇത് പരീക്ഷണഘട്ടത്തിൽ മാത്രമാണെന്നും ക്ലിനിക്കൽ പ്രയോഗത്തിലേക്ക് വരണമെങ്കിൽ ഇനിയും വർഷങ്ങൾ നീണ്ട ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യമാണെന്നും ശാസ്ത്രജ്‌ഞർ പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം