ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

ദക്ഷിണ കൊറിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് നിർമ്മിതികൾ നശിപ്പിക്കുകയും യുനെസ്കോ പൈതൃക കേന്ദ്രങ്ങൾക്ക് ഭീഷണിയാകുകയും ചെയ്ത തീപിടുത്തത്തെ നേരിടാൻ ഏകദേശം 120 ഹെലികോപ്റ്ററുകളും 9,000 ആളുകളും അണിനിരന്നിട്ടുള്ളത്. ദക്ഷിണ കൊറിയയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ ഒരു ദിവസം കൊണ്ട് ഇരട്ടിയായി വ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അധികാരികൾ ഇതിനെ രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് വിശേഷിപ്പിച്ചു. കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ കത്തിനശിക്കുകയും ചെയ്തു.

മധ്യ ഉയിസോങ് കൗണ്ടിയിൽ ആരംഭിച്ച തീപിടുത്തത്തിൽ 33,000 ഹെക്ടറിലധികം (81,500 ഏക്കർ) കത്തിനശിക്കുകയും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. “കാട്ടുതീയുടെ അഭൂതപൂർവമായ ദ്രുതഗതിയിലുള്ള വ്യാപനം മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട ഒരു നിർണായക സാഹചര്യത്തിലാണ് നമ്മൾ ദേശീയതലത്തിൽ ഉള്ളത്.” ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ ഒരു സർക്കാർ പ്രതികരണ യോഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ പർവതപ്രദേശങ്ങളിൽ ഒരാഴ്ചയോളമായി തീ പടരുന്നതിനാൽ, തീ അണയ്ക്കുന്നതിനായി അഗ്നിശമന സേന ഹെലികോപ്റ്ററുകൾ പറന്നുയരുന്നതിനായി വ്യോമയാന ഇന്ധനത്തിന്റെ സ്റ്റോക്കുകൾ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ, തീ അണയ്ക്കുന്നതിനായി 9,000-ത്തിലധികം ആളുകളെയും ഏകദേശം 120 ഹെലികോപ്റ്ററുകളെയും അധികൃതർ സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാരിന്റെ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ ദുരന്ത നിവാരണ മേധാവി പറഞ്ഞത്, ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീയാണിതെന്നും, മുമ്പുണ്ടായ ഏതൊരു കാട്ടുതീയേക്കാളും കൂടുതൽ വനം കത്തിനശിച്ചെന്നും ആണ്. “കാട്ടുതീ അതിവേഗം പടരുകയാണ്,” ലീ ഹാൻ-ക്യുങ് പറഞ്ഞു. “വനനാശം 35,810 ഹെക്ടറിലെത്തി, 2000-ലെ കിഴക്കൻ തീരത്തെ കാട്ടുതീ ബാധിച്ച പ്രദേശത്തേക്കാൾ 10,000 ഹെക്ടറിലധികം അധികമാണിത്. മുമ്പ് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലുതായിരുന്നു ഇത്.”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ