ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

ദക്ഷിണ കൊറിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ രാജ്യം കണ്ടു കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് നിർമ്മിതികൾ നശിപ്പിക്കുകയും യുനെസ്കോ പൈതൃക കേന്ദ്രങ്ങൾക്ക് ഭീഷണിയാകുകയും ചെയ്ത തീപിടുത്തത്തെ നേരിടാൻ ഏകദേശം 120 ഹെലികോപ്റ്ററുകളും 9,000 ആളുകളും അണിനിരന്നിട്ടുള്ളത്. ദക്ഷിണ കൊറിയയിൽ പടർന്നുപിടിക്കുന്ന കാട്ടുതീ ഒരു ദിവസം കൊണ്ട് ഇരട്ടിയായി വ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച അധികാരികൾ ഇതിനെ രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് വിശേഷിപ്പിച്ചു. കുറഞ്ഞത് 26 പേർ കൊല്ലപ്പെടുകയും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ കത്തിനശിക്കുകയും ചെയ്തു.

മധ്യ ഉയിസോങ് കൗണ്ടിയിൽ ആരംഭിച്ച തീപിടുത്തത്തിൽ 33,000 ഹെക്ടറിലധികം (81,500 ഏക്കർ) കത്തിനശിക്കുകയും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. “കാട്ടുതീയുടെ അഭൂതപൂർവമായ ദ്രുതഗതിയിലുള്ള വ്യാപനം മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട ഒരു നിർണായക സാഹചര്യത്തിലാണ് നമ്മൾ ദേശീയതലത്തിൽ ഉള്ളത്.” ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ ഒരു സർക്കാർ പ്രതികരണ യോഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ പർവതപ്രദേശങ്ങളിൽ ഒരാഴ്ചയോളമായി തീ പടരുന്നതിനാൽ, തീ അണയ്ക്കുന്നതിനായി അഗ്നിശമന സേന ഹെലികോപ്റ്ററുകൾ പറന്നുയരുന്നതിനായി വ്യോമയാന ഇന്ധനത്തിന്റെ സ്റ്റോക്കുകൾ സൈന്യം പുറത്തിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ വരെ, തീ അണയ്ക്കുന്നതിനായി 9,000-ത്തിലധികം ആളുകളെയും ഏകദേശം 120 ഹെലികോപ്റ്ററുകളെയും അധികൃതർ സജ്ജമാക്കിയിട്ടുണ്ടെന്ന് സർക്കാരിന്റെ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.

രാജ്യത്തെ ദുരന്ത നിവാരണ മേധാവി പറഞ്ഞത്, ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീയാണിതെന്നും, മുമ്പുണ്ടായ ഏതൊരു കാട്ടുതീയേക്കാളും കൂടുതൽ വനം കത്തിനശിച്ചെന്നും ആണ്. “കാട്ടുതീ അതിവേഗം പടരുകയാണ്,” ലീ ഹാൻ-ക്യുങ് പറഞ്ഞു. “വനനാശം 35,810 ഹെക്ടറിലെത്തി, 2000-ലെ കിഴക്കൻ തീരത്തെ കാട്ടുതീ ബാധിച്ച പ്രദേശത്തേക്കാൾ 10,000 ഹെക്ടറിലധികം അധികമാണിത്. മുമ്പ് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലുതായിരുന്നു ഇത്.”

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം