മദ്യത്തിന് 150 ശതമാനം നികുതി, കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം; ഇന്ത്യയെ കുറ്റപ്പെടുത്തി വൈറ്റ് ഹൗസ്

ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത നികുതി ചുമത്തുന്നുവെന്ന് ആരോപിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രംഗത്ത്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ആയിരുന്നു ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെ വിമര്‍ശിച്ച് ട്രംപ് രംഗത്തുവന്നത്.

കാര്‍ഷികോത്പന്നങ്ങള്‍ക്കും അമേരിക്കന്‍ മദ്യത്തിനുമാണ് ഇന്ത്യ വലിയ നികുതി ചുമത്തുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലൈന്‍ ലെവിറ്റ് വ്യക്തമാക്കി. വിവിധ രാജ്യങ്ങള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചുമത്തുന്ന ഇറക്കുമതി തീരുവയെ കുറിച്ച് സംസാരിക്കുകയായിരുന്നു കാരലൈന്‍ ലെവിറ്റ്.

ഇന്ത്യ ഇറക്കുമതി തീരുവയായി അമേരിക്കന്‍ മദ്യത്തിന് നിശ്ചയിച്ചിരിക്കുന്നത് 150 ശതമാനം നികുതിയും കാര്‍ഷികോത്പന്നങ്ങള്‍ക്ക് 100 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും കാരലൈന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെയും അയല്‍ രാജ്യമായ കാനഡയെയുമാണ് പ്രധാനമായും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയത്.

അമേരിക്കന്‍ ചീസിനും ബട്ടറിനും 300 ശതമാനം നികുതി കാനഡ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് ജപ്പാനെയും ഇറക്കുമതി തീരുവയുടെ കാര്യത്തില്‍ കുറ്റപ്പെടുത്തി. ജപ്പാന്‍ അരിയ്ക്ക് ചുമത്തിയിരിക്കുന്നത് 700 ശതമാനം നികുതിയാണ്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍