അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടംപിടിച്ചതായിരിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍. അമേരിക്കയുടെ ഭാഗത്ത് നിന്ന് യുദ്ധസന്നാഹ സാഹചര്യങ്ങള്‍ കണ്ടതോടെയാണ് മുന്നറിയിപ്പുമായി ഇറാനെത്തിയത്. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ആദ്യം ദിവസം മുതല്‍ തന്നെ അമേരിക്ക ഇസ്രയേലിന് പിന്തുണ നല്‍കുന്നുവെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ആദ്യം മുതല്‍ തന്നെ അമേരിക്ക സംഘര്‍ഷത്തില്‍ ഇസ്രയേലിന്റെ പങ്കാളിയായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയില്‍ ഇറാനിയന്‍ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ച് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്ഫഹാനിലെ പര്‍വതത്തിന് സമീപം പുക ഉയരുന്നത് കാണപ്പെട്ടിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങള്‍ രണ്ട് സെന്‍ട്രിഫ്യൂജ് ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തിലാണ് ആക്രമണം കടുക്കുമ്പോള്‍ അമേരിക്കയ്ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും മുന്നറിയിപ്പുമായി ഇറാനെത്തുന്നത്. ആക്രമണം അവസാനിക്കുകയും ഇസ്രയേലിനെ അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിയാക്കുകയും ചെയ്താല്‍ ഇറാന്‍ നയതന്ത്രം പരിഗണിക്കാന്‍ തയ്യാറാണെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അരാഗ്ചി വ്യക്തമാക്കിയത്. എന്നാല്‍ അമേരിക്ക യുദ്ധത്തില്‍ ഇടപെട്ടാല്‍ അത് വളരെ വളരെ അപകടകരമായിരിക്കുമെന്നും അരാഗ്ചി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ വിദേശകാര്യ മന്ത്രി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ഇടപെടല്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ട് പ്രകാരം, ജൂണ്‍ 13 ന് ഇസ്രായേലുമായുള്ള പോരാട്ടം ആരംഭിച്ചതിനുശേഷം ഇറാനില്‍ കുറഞ്ഞത് 430 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. . ഇസ്രയേലില്‍ 25 പേര്‍ കൊല്ലപ്പെടുകയും 2517 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇസ്രയേല്‍ പ്രതിരോധ സേന നല്‍കുന്ന കണക്ക്. ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ‘ഓപ്പറേഷന്‍ സിന്ധു’ ആരംഭിച്ചു.

അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പ് ഇസ്രായേല്‍ ഇറാനുമേല്‍ നടത്തിയ ആക്രമണങ്ങള്‍ ‘ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍’ ലക്ഷ്യമിട്ടുള്ളതാണെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ പറഞ്ഞു. പശ്ചിമേഷ്യയെ പൂര്‍ണ്ണമായും സംഘര്‍ഷത്തിലേക്ക് തള്ളിവിടാനാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് ആരോപിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ