ഇറാനിലെ ഇസ്ഫഹാനിലെ ആയുധകേന്ദ്രത്തിന് നേര്‍ക്ക് അമേരിക്കയുടെ ബങ്കര്‍ ബസ്റ്റര്‍ ബോംബ്; ആക്രമണ സ്ഥലങ്ങളുടെ ഫോട്ടോയോ വീഡിയോയോ പങ്കുവെച്ചാല്‍ വധശിക്ഷയെന്ന് ഇറാന്‍ ഭരണകൂടം

ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു. ഇറാന്റെ സൈനിക താവളങ്ങളും പ്രതിരോധ വ്യവസായവും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന കേന്ദ്രമാണ് ഇസ്ഫഹാന്‍. ജൂണില്‍ ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ പോരാട്ടത്തില്‍ യുഎസ് ബോംബിട്ട് തകര്‍ത്ത മൂന്ന് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നതും ഈ കേന്ദ്ര നഗരത്തിലായിരുന്നു. 2000 പൗണ്ട് അഥവാ 900 കിലോയാണ് ഇറാനില്‍ ഇപ്പോള്‍ ഉപയോഗിച്ച ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ശരാശരി ഭാരം.

ബങ്കര്‍ ബസ്റ്റര്‍ ഉപയോഗിച്ചതിന്റെ വിഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൈാണാള്‍ഡ് ട്രംപ് പുറത്തുവിട്ടിരുന്നു. പൊട്ടും മുന്‍പ് കോണ്‍ക്രീറ്റോ പാറയോ തുരന്ന് അകത്തു കയറാന്‍ കഴിയുന്ന ബോംബിനെയാണ് ബങ്കര്‍ ബസ്റ്റര്‍ എന്നു പൊതുവേ വിളിക്കുന്നത്. വലിയ തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിച്ചിരിക്കുന്നതിനാല്‍ ബോംബിന് വലുപ്പവും കൂടും. 200 അടി ആഴത്തില്‍ തുരക്കാന്‍ ബോംബിനു കഴിവുണ്ട്. ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെ് ലക്ഷ്യമിടുന്ന ബങ്കര്‍ബസ്റ്റര്‍ അമേരിക്ക ഇറാനിലും പ്രയോഗിച്ചിരിക്കുകയാണ്.

അതിനിടയില്‍ ഇറാന്‍ തങ്ങളുടെ പൗരന്‍മാരോട് ആക്രമ സ്ഥലങ്ങളുടെ ഫോട്ടോയുമ വീഡിയോയും പങ്കുവെയ്ക്കരുതെന്ന് താക്കീത് നല്‍കിയിട്ടുണ്ട്. ശത്രു രാജ്യങ്ങളായ അമേരിക്കയ്ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വിഡിയോയോ അയയ്ക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. അങ്ങനെ ചെയ്താല്‍ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടി വധശിക്ഷയ്ക്കു വിധേയരാക്കാനാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ആക്രമണം നടന്ന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍, തങ്ങള്‍ ലക്ഷ്യമിട്ട ഇടം കൃത്യമാണെന്ന് ശത്രു തിരിച്ചറിയുകയാണ്. അത്തരം വിവരങ്ങള്‍ നല്‍കുന്നത് ശത്രുവുമായി സഹകരിക്കുന്നതിന് തുല്യമാണെന്നാണ് ഇറാന്‍ ഭരണകൂടം പറയുന്നത്. അമേരിക്കയ്ക്കും ഇസ്രയേലിനും വിവരങ്ങള്‍ കൈമാറുന്നതായി ആരോപിച്ച് രണ്ട് പേരെ ഇറാന്‍ അധികൃതര്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു.

Latest Stories

യുദ്ധം അവസാനിക്കുന്നു, ഒടുവിൽ ട്രംപ് കീഴടങ്ങുന്നു? ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാൻ നീക്കം

കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ കേരളത്തിൽ ബിജെപി ഒരൊറ്റ സീറ്റിലും ജയിക്കില്ല; കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫിന് ഉണ്ടാകും : എം.വി. ഗോവിന്ദൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രില്ലില്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വി.ഡി. സതീശൻ

ഗതാഗതം തടസപ്പെടുത്തി, പ്രചാരണത്തിന് കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചു; ടിവികെ നേതാവ് വിജയ്‌ക്കെതിരെ കേസ്‌

തൃണമൂലിന് ശേഷം ബിജെപിയില്‍; ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയില്‍ ചേര്‍ന്നു

കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അല‍ർട്ട്

മുഖ്യമന്ത്രി സാധാരണക്കാർക്ക് അദൃശ്യൻ, ഇടിമുഴക്കം പോലെ യുഡിഎഫ് തിരിച്ചു വരും; മൂന്നാം പിണറായി സർക്കാർ വന്നാൽ മഹാ ദുരന്തമായി മാറും : എ. കെ. ആന്റണി

'സ്വര്‍ണം കട്ടവരൊക്കെ എങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് ആലോചിച്ചാൽ പാട്ടിനുള്ള മറുപടിയാകും'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി

പ്രചാരണം അവസാന പാദത്തിൽ: രാഷ്ട്രീയ യുദ്ധം പി.ആർ നിർമ്മിതിയിലേക്ക് ചുരുങ്ങുമ്പോൾ

രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ്, വോട്ടിന് വേണ്ടി മാത്രം താഴ്ന്ന ജാതിക്കാരെ മതി; ബിജെപിയില്‍ ജാതിവിവേചനം നേരിട്ടതായി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി. എന്‍. സരസു