യുകെയിലെ കലാപം: അക്രമങ്ങളെ പ്രതിരോധിക്കാൻ തെരുവിലിറങ്ങി ഫാസിസ്റ്റ് വിരുദ്ധ ചേരി, പുറത്തിറങ്ങാനാവാതെ അക്രമകാരികൾ; കുടിയേറ്റക്കാർക്ക് ആശ്വാസം

ഒരാഴ്ചയിലേറെയായി ബ്രിട്ടനെ പിടിച്ചുലക്കുന്ന തീവ്രവലതുപക്ഷത്തിന്റെ ആക്രമണങ്ങളെ ചെറുക്കാൻ തെരുവിലിറങ്ങി ഫാസിസ്റ്റ് വിരുദ്ധ ചേരി. നേരത്തെ കുടിയേറ്റ- മുസ്ലിം വിരുദ്ധ കലാപം നേരിടാൻ അറസ്റ്റും നിയമനടപടികളും ബ്രിട്ടീഷ് സർക്കാർ ശക്തമാക്കിയിരുന്നു. ഇതിനായി ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനെ പിന്നാലെ ആയിരക്കണക്കിന് ഫാസിസ്റ്റ് വിരുദ്ധ മനുഷ്യർ കൂടി രംഗത്തിറങ്ങിയതോടെ പ്രക്ഷോഭകാരികൾക്ക് പ്രകടനം നടത്താൻ പോലുമായില്ല.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്തും തീവ്രവലതുപക്ഷം ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച ഇടങ്ങളെ സംരക്ഷിച്ചുമായിരുന്നു ഫാസിസ്റ്റ് വിരുദ്ധ മനുഷ്യർ മുന്നണി പ്രതിരോധം തീർത്തത്. “ഫാസിസവും വംശീയതയും തകർക്കുക”, “അഭയാർഥികൾക്ക് സ്വാഗതം, തീവ്രവലതുപക്ഷത്തെ തടയുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു വംശീയ വെറുപ്പിനെതിരെയുള്ള പ്രതിഷേധം. ബ്രൈറ്റൻ പോലെയുള്ള സ്ഥലങ്ങളിൽ ഇക്കൂട്ടരുടെ വലിയ ജനാവലി കാരണം തീവ്രവലതുപക്ഷക്കാർ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല.

ഒരാഴ്ചയിലേറെയായി ബ്രിട്ടനിലെ കുടിയേറ്റക്കാരും മുസ്ലിങ്ങളും കടുത്ത ആശങ്കയിലായിരുന്നു കഴിഞ്ഞിരുന്നത്. സുരക്ഷിതമായ സ്ഥലങ്ങളിൽ മാത്രമേ സന്ദർശിക്കാവൂ എന്ന മുന്നറിയിപ്പുകൾ കൂടി ലഭിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. എന്നാൽ അവർക്കൊരു ചെറിയ ആശ്വാസം നൽകുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

ബുധനാഴ്ച യുകെയിലെ നിരവധി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ തീവ്രവലതുപക്ഷത്തെ നേരിടാൻ കനത്ത പൊലീസ് സേനയെ ആയിരുന്നു ബ്രിട്ടീഷ് സർക്കാർ വിന്യസിച്ചിരുന്നു. ലിവർപൂളിൽ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തയാൾക്ക് 3 വർഷം തടവുശിക്ഷ നൽകിയതുൾപ്പെടെ കർശന നിലപാട് സ്വീകരിച്ചിരിച്ചിരുന്നു ബ്രിട്ടിഷ് സർക്കാർ. നിരവധി ഇടങ്ങൾ തകർക്കാനുള്ള ഹിറ്റ്ലിസ്റ്റ് പോലും സമൂഹമാധ്യമങ്ങൾ വഴി തീവ്രവലതുപക്ഷ സംഘങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ വംശീയ വിരുദ്ധർ തെരുവിലിറങ്ങിയതോടെ മിക്ക ഇടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ പോലും നടത്താൻ കുടിയേറ്റ- മുസ്ലിം വിരുദ്ധ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം ലിവർപൂളിൽ വൈകിട്ട് ഏഴുമണിയോടെ, ഇമിഗ്രേഷൻ ഉപദേശക കേന്ദ്രമായി പ്രവർത്തിക്കുന്ന പള്ളിക്ക് പുറത്ത് നൂറുകണക്കിന് ആളുകളാണ് മനുഷ്യകവചം തീർത്തത്. ‘നാസികൾക്കെതിരെയുള്ള പ്രതിരോധം’ എന്ന ബാനർ ഉയർത്തിയായിരുന്നു തീവ്രവലതുപക്ഷത്തിന്റെ ആക്രമണത്തിൽനിന്ന് പള്ളിയെ ഇവർ സംരക്ഷിച്ചത്.

ജൂലൈ 29ന് സൗത്ത്പോർട്ടിലെ കുട്ടികൾക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയിൽസിൽ ജനിച്ചുവളർന്ന അക്സെൽ റുഡാക്‌ബാന എന്ന പതിനേഴുകാരനാണ് പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങൾ യുകെ തെരുവുകളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഇതിനിടെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിരീക്ഷണത്തിലാണ്. യുകെയിൽ ആഭ്യന്തര യുദ്ധം ഒഴിവാക്കാനാകാത്ത സ്ഥിതിയാണെന്ന് ‘എക്സ്’ ഉടമ കൂടിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് കുറിച്ചതിൽ ബ്രിട്ടിഷ് സർക്കാർ അതൃപ്തി അറിയിച്ചു. ടോമി റോബിൻസണെ പോലെയുള്ള കുടിയേറ്റ വിരുദ്ധർ ഓൺലൈൻ വഴി നടത്തുന്ന കലാപ ആഹ്വാനങ്ങളെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ രൂക്ഷമായി വിമർശിച്ചു.

Latest Stories

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

രാജ്യത്തെ നടുക്കി വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം

WTC FINAL: ഷമിയെ മറികടന്ന് ആ റെക്കോഡ് ഇനി സ്റ്റാർക്കിന്റെ പേരിൽ, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസീസ് താരം, കയ്യടിച്ച് ആരാധകർ

'കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് നല്ലകാര്യം, എല്ലാ തെളിവുകളും കൊടുത്തുകഴിഞ്ഞു'; സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ മൊഴി രേഖപ്പെടുത്തി