വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന സൈനികരെ പുറത്താക്കി യു.എസ്

വാക്‌സിന്‍ സ്വീകരിക്കാന്‍ സമ്മതിക്കാത്ത സൈനികരെ പുറത്താക്കുന്നതിന് ഉള്ള നടപടി ആരംഭിച്ച് യുഎസ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ആര്‍മിയിലെ പട്ടാളക്കാര്‍, മിലിറ്ററി ബേസിലെ മുഴുവന്‍ സമയ ജീവനക്കാര്‍, കേഡറ്റുകള്‍ എന്നിവര്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്.വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള സൈനികര്‍ക്ക് ഉത്തരവ് ബാധകമാകില്ല.

2021 ആഗസ്റ്റില്‍ എല്ലാ സൈനികരും നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന് പെന്റഗണ്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന്റെ ചുവട് പിടിച്ചാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ പുറത്താക്കാനുള്ള പുതിയ തീരുമാനം. സൈന്യത്തെ എപ്പോഴും സജ്ജമാക്കി നിലനിര്‍ത്തുന്നതിന് ഇത് അത്യാവശ്യമാണ് എന്ന് യു.എസ് സൈന്യം പ്രതികരിച്ചു.

79 സൈനികരാണ് ഇതുവരെ യുഎസില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാത്ത സൈനികര്‍ സൈന്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് യു.എസിന്റെ വിലയിരുത്തല്‍. നിലവില്‍ ഭൂരിപക്ഷം സൈനികരും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരാണ്. നേരത്തെ യുഎസിലെ ഫയര്‍ഫോഴ്‌സിലും വാക്‌സിന്‍ സ്വീകരിക്കാത്തവരം പുറത്താക്കുന്നതിന് ഉള്ള നടപടികള്‍ തുടങ്ങിയിരുന്നു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്