ലോക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന തള്ളി; ഇസ്രയേലിന്റെ പ്രതികാരവും 'സീനായ്' പേടിയും; ഗാസയ്ക്കു മുന്നില്‍ കവാടം കൊട്ടിയടച്ച് ഈജിപ്ത്‌

കരയുദ്ധത്തിന് തയാറെടുന്ന് ഗാസ മുനമ്പില്‍ നില്‍ക്കുമ്പോള്‍ ഈജിപ്ത് റഫാ കവാടം അടച്ചുപൂട്ടി. ഗാസയ്ക്ക് മുന്നില്‍ കവാടം അടച്ചിടുന്നത് ഇസ്രയേലിനെ സഹായിക്കാനാണെന്ന് ലോകരാജ്യങ്ങള്‍ അടക്കം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ഗാസയിലേക്ക് വരുമ്പോള്‍ ഈജിപ്തിന്റെ ഈ നടപടി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്.

ഗാസയിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗമാണ് ഗാസ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ കവാടം. കവാടത്തിലൂടെ ഗാസ നിവാസികളെ കടത്തിവിടില്ലെന്ന നിലപാടില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി ഉറച്ചുനില്‍ക്കുകയാണ്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷ കാലത്ത് അതിര്‍ത്തി അടച്ചിടുന്ന പതിവ് തുടര്‍ന്നാണ് ഇത്തവണയും റഫാ കവാടം ഈജിപ്ത് അടച്ചുപൂട്ടിയത്.

ഗാസ നിവാസികള്‍ ദൃഢചിത്തരായി അവരുടെ ഭൂമിയില്‍ തുടരണമെന്നാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗാസയിലെ യുദ്ധമുഖത്തുനിന്ന് എത്രയും വേഗം രക്ഷപ്പെടാന്‍ സുരക്ഷിത പാതയൊരുക്കാന്‍ യുഎസും അറബ് രാജ്യങ്ങളും ഉള്‍പ്പെടെ സമ്മര്‍ദ്ദം തുടരുമ്പോഴാണ്, ഗാസ നിവാസികള്‍ ഉറപ്പോടെ അവരുടെ നാട്ടില്‍ത്തന്നെ തുടരണമെന്ന് ഈജിപ്ത് ആവര്‍ത്തിക്കുന്നത്. ഗാസയില്‍നിന്നുള്ളവര്‍ക്കായി അതിര്‍ത്തി തുറന്നുകൊടുക്കുന്നത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കു തള്ളിവിടുമെന്നാണ് ഈജിപ്തിന്റെ ഭയം.

അഭയാര്‍ഥികളായിട്ടാണെങ്കിലും ഗാസയില്‍നിന്നുള്ള ആളുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നത് പലസ്തീനികളുടെ ബദല്‍ രാജ്യമാണ് സീനായ് എന്ന ആശയം പുനരുജ്ജീവിപ്പിക്കുമെന്ന ഭയവും ഈജിപ്തിനുണ്ട്.

അതേസമയം, ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും വിട്ടയച്ചാലെ ഗാസമുനമ്പിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കുവെന്ന് ഇസ്രയേല്‍. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ട 97 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ കൈമാറണം. അല്ലെങ്കില്‍ ഇസ്രയേല്‍ കരയുദ്ധത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദേഹം പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദേശം തള്ളിയാണ് ഇസ്രയേല്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബന്ദികളാക്കിയവരെ വിട്ടുനല്‍കുന്നതുവരെ ഗാസയിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ എല്ലാം ഉപരോധിക്കുമെന്നും ആരും മാനുഷീകതയെപ്പറ്റി സംസാരിക്കാന്‍ വരേണ്ടന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളില്‍ ജനറേറ്ററുകള്‍ക്കു വേണ്ട ഇന്ധനമെങ്കിലും ലഭ്യമാക്കണമെന്ന റെഡ്‌ക്രോസിന്റെ അഭ്യര്‍ഥനയും ഇസ്രയേല്‍ തള്ളി. വൈദ്യുതിയില്ലാത്ത സ്ഥിതി തുടര്‍ന്നാല്‍ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ ആശുപത്രികള്‍ മോര്‍ച്ചറികളായി മാറുമെന്നു റെഡ് ക്രോസ് മുന്നറിയിപ്പു നല്‍കി.

ഹമാസ് ആക്രമണത്തിനു തിരിച്ചടിയായാണു ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി, ഭക്ഷണം, ഇന്ധനം എന്നിവയുടെ വിതരണം ഇസ്രയേല്‍ തിങ്കളാഴ്ച മുതല്‍ തടഞ്ഞത്. ഗാസയിലെ ഏക വൈദ്യുതിനിലയം ഇന്ധനമില്ലാത്തതിനാല്‍ ബുധനാഴ്ച പ്രവര്‍ത്തനം നിര്‍ത്തി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും