അമേരിക്കയിൽ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് താൽക്കാലിക ആശ്വാസം, എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവദിച്ചിരുന്ന ഒബാമ കാലഘട്ടത്തിലെ നിയമം എടുത്തുകളയുന്നത് യു.എസ് കോടതി വിസമ്മതിച്ചു.
എച്ച് -1 ബി വിസ ഒരു കുടിയേറ്റേതര വിസയാണ്, ഇത് യുഎസ് കമ്പനികളെ വിദേശ തൊഴിലാളികളെ പ്രത്യേക തൊഴിലുകളിൽ നിയമിക്കാൻ അനുവദിക്കുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻഗാമിയായ ബരാക് ഒബാമ പുറപ്പെടുവിച്ച 2015 ലെ ചട്ട പ്രകാരം, ചില വിഭാഗങ്ങളിലുള്ള എച്ച് -4 വിസ ഉടമകൾക്ക് വർക്ക് പെർമിറ്റ് അനുവദിച്ചു, ഇത് പ്രാഥമികമായി എച്ച് 1 ബി വർക്ക് വിസയുള്ളവരുടെ ജീവിതപങ്കാളികൾക്ക് അവരുടെ ഗ്രീൻ കാർഡ് ലഭിക്കുന്നത് വരെ യുഎസിൽ ജോലിചെയ്യാൻ അനുമതി നൽകി.
ഇന്ത്യക്കാർ, പ്രത്യേകിച്ചും സ്ത്രീകൾ, ഈ നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു, എന്നാൽ യുഎസിലെ ഒരു വിഭാഗം തൊഴിലാളികൾ ഇതിനെ വെല്ലുവിളിച്ചു നിലവിലെ ട്രംപ് ഭരണകൂടവും യു.എസിലെ തൊഴിലാളികളുടെ ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഈ നിയമം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
യുഎസ് കോർട്സ് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ടിലെ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് വെള്ളിയാഴ്ച കേസ് വീണ്ടും കീഴ്‌ക്കോടതിയിലേക്ക് അയച്ചു. വിഷയത്തിന്റെ മെറിറ്റുകൾ സമഗ്രമായി വിലയിരുത്താനും ഒടുവിൽ നിർണ്ണയിക്കാനും ജില്ലാ കോടതിക്ക് അവസരം നൽകുന്നു എന്ന് കോടതി പറഞ്ഞു.
“ഇതനുസരിച്ച്, ഈ അഭിപ്രായത്തിന് അനുസൃതമായ തുടർനടപടികൾക്കായി ജില്ലാ കോടതിയുടെ സംക്ഷിപ്ത വിധിന്യായവും റിമാൻഡും ഞങ്ങൾ തിരിച്ചെടുക്കുന്നു,” സേവ്സ് ജോബ്സ് യുഎസ്എ സമർപ്പിച്ച കേസ് സംബന്ധിച്ച ഉത്തരവിൽ ഫെഡറൽ കോടതി പറഞ്ഞു.
എച്ച് -4 വിസ ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകാനുള്ള ഒബാമ ഭരണകൂടത്തിന്റെ നയം മൂലമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് അവകാശപ്പെടുന്ന അമേരിക്കൻ തൊഴിലാളികൾ ഉൾപ്പെടുന്നതാണ് സേവ്സ് ജോബ്സ് യുഎസ്എ.