റഷ്യയ്‌ക്ക് എതിരെ നടുവിരല്‍ ഉയര്‍ത്തി സൈനികന്‍; ഉക്രൈന്റെ പുതിയ തപാല്‍ സ്റ്റാമ്പ്

റഷ്യന്‍ അധിനിവേശത്തിന്റെ ആരംഭത്തില്‍ സ്‌നേക്ക് ഐലന്‍ഡില്‍ പ്രതിരോധിച്ചു നിന്ന സൈനികര്‍ക്ക് ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് ഇറക്കാന്‍ ഒരുങ്ങി ഉക്രൈന്‍.
ആക്രമിക്കാനെത്തിയ റഷ്യന്‍ സൈനികര്‍ക്ക് നേരെ ഭീഷണി പോലും വകവെക്കാതെ നടുവിരല്‍ ഉയര്‍ത്തി ശക്തമായ പ്രതിഷേധം അറിയിച്ച സൈനികന്റെ ചിത്രമാണ് സ്റ്റാമ്പില്‍ പതിപ്പിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഉക്രൈനിലെ തപാല്‍ വകുപ്പ് തപാല്‍ വകുപ്പ് ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തില്‍ വിജയിച്ച ഡിസൈനാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 500ല്‍ അധികം ഡിസൈനുകള്‍ മത്സരത്തിനായി എത്തിയിരുന്നു. അതില്‍ ലിവിവില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് ബോറിസ് ഗ്രോയെയാണ് വിജയിയായി പ്രഖ്യാപിച്ചത്. ഇക്കാര്യം ഉക്രൈന്‍ വിദേശ കാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ആര്‍ട്ടിസ്റ്റ് ബോറിസിന്റെ ചിത്രത്തിനാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. തപാല്‍ വകുപ്പ് ഉടന്‍ സ്റ്റാമ്പ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഉക്രൈന്‍ സൈന്യത്തിന്റെ പോരാട്ട വീര്യവും മനോധൈര്യവും ഉയര്‍ത്താന്‍ വേണ്ടിയും വിദേശ രാജ്യങ്ങളുടെ ശ്രദ്ധ രാജ്യത്തിന് കൂടുതല്‍ ലഭിക്കുന്നതിനുമാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കിയത് എന്ന് ആര്‍ട്ടിസ്റ്റ് ബോറിസും പ്രതികരിച്ചു.

ഫെബ്രുവരി 24ന് ഐലന്റിലെ സൈനികരോട് കീഴടങ്ങാന്‍ യുദ്ധക്കപ്പലില്‍ എത്തിയ റഷ്യന്‍ സേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റഷ്യയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ നടുവിരല്‍ ഉയര്‍ത്തി പ്രതിഷേധമറിയിക്കുകയും അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമാണ് ഉക്രൈന്‍ സൈനികര്‍ ചെയ്തത്.

ഇതേ തുടര്‍ന്ന് റഷ്യന്‍ സേന 13 സൈനികരെ റഷ്യ കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ല, റഷ്യയുടെ തടവിലാണ് ഉള്ളത് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക