സൗദി രാജകുമാരന്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍; മീ ടൂ ക്യാംപെയിന്‍ രണ്ടാമത്

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയറായി സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ റീഡര്‍ പോളിലൂടെയാണ് മുഹമ്മദ് ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. ലോകത്തെ പ്രധാന നേതാക്കളെയും, വ്യവസായികളെയും, സിനിമാ താരങ്ങളെയും പിന്തള്ളിയാണ് സല്‍മാന്‍ രാജകുമാരന്‍ പേഴ്‌സണ്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. വോട്ടിങ്ങില്‍ 24% വോട്ടാണ് 32 കാരനായ രാജകുമാരന്‍ നേടിയത്.

ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഒന്നിച്ച മീ ടു ക്യാംപെയിനാണ് വോട്ടിംഗില്‍ രണ്ടാമത്തെിയത്. ആറ് ശതമാനം വോട്ടാണ് മീ ടു ക്യാംപെയിന് ലഭിച്ചത്.

കഴിഞ്ഞ 12 മാസങ്ങളില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി, സംഭവം എന്നിവയെ തെരഞ്ഞെടുക്കുകയാണ് ടൈം മാഗസിന്‍ നടത്തുന്ന പെഴ്‌സണ്‍ ഓഫ് ദ് ഇയറിലൂടെ. ലോകത്തെ സ്വാധീനിച്ച വ്യക്തികളെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന വിലയിരുത്തല്‍ കൂടിയാണ് ഈ പുരസ്‌കാരത്തിലൂടെ ടൈം മാഗസിന്‍ ലക്ഷ്യമിടുന്നത്.

2016 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വായനക്കാരുടെ വോട്ടിംഗില്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് പെഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

Latest Stories

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ