'ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും'; അറിയാം ഇലോൺ മസ്കിൻ്റെ 'പ്രെഗ്നൻസി' റോബോട്ടുകളെപ്പറ്റി

എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നതിനൊപ്പം അത് മനുഷ്യന്റെ ദൈനംദിനജീവിതത്തെ കൂടി ബാധിക്കുന്ന കാഴ്ചകളാണ് ഓരോദിവസവും നമ്മൾ കാണുന്നത്. ശാസ്ത്രവും ഒരുപാട് വളർന്നു കഴിഞ്ഞു. മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്ക് റോബോട്ടുകൾ എത്തിക്കഴിഞ്ഞു. മനുഷ്യൻ ചെയ്യുന്ന പലതും ഇന്ന് റോബോട്ടുകളും ചെയ്യുന്നുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു വാർത്ത കൂടി എത്തുകയാണ്. ‘പ്രെഗ്നൻസി’ റോബോട്ടുകൾ.

ഒക്‌ടോബർ 10-ന് നടന്ന “വീ, റോബോട്ട്” കോൺഫറൻസിൽ വച്ചായിരുന്നു ടെസ്‌ല മേധാവി ഇലോൺ മസ്കകിൻ്റെ പുതിയ വെളിപ്പെടുത്തൽ. ഒപ്റ്റിമസ് എന്ന് പേരുള്ള ഒൻപത് മാസം കുഞ്ഞുങ്ങളെ വഹിക്കാൻ ശേഷിയുള്ള (പ്രെഗ്നൻസി റോബോട്ട്) റോബോട്ടിനെ ഇലോൺ മസ്ക് അവതരിപ്പിച്ചു. ഒപ്റ്റിമസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എന്നാണ് ഇലോൺ മസ്‌കിന്റെ വാദം. ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ ആ പ്രഖ്യാപനം.

ഈ ബോട്ടുകൾ വിലകുറഞ്ഞതല്ല. 20 മുതൽ 30 ആയിരം ഡോളർ വരെയാണ് ഇതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഈ പണം നൽകിയാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു ഹൈടെക് മിഡ്‌വൈഫിനെ സ്വന്തമാക്കാം എന്നാണ് മസ്‌ക് പറഞ്ഞുവക്കുന്നത്. സയൻസ് ഫിക്ഷൻ ഫാൻ്റസി നിങ്ങൾ വിചാരിക്കുന്നതിലും അടുത്തായിരിക്കാം എന്നും മസ്‌ക് പറയുന്നു.

നായയെ നടക്കാനും പുൽത്തകിടി വെട്ടാനും പലചരക്ക് സാധനങ്ങൾ വാങ്ങാനും ഒക്കെ കഴിയുന്ന റോബോട്ടുകളെ ഇതിനകം തന്നെ മസ്‌ക് പുറത്തിറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണിപ്പോൾ ഒരു കുഞ്ഞിനെ വഹിക്കാൻ ശേഷിയുള്ള ഒരു റോബോട്ടിനെ കൂടി ടെസ്‌ല പുറത്തിറക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഇത് ഇത് വലിയ മുന്നേറ്റമാണോ അതോ സംഭവിക്കാൻ പോകുന്ന ഒരു ദുരന്തമാണോ എന്നാണ് കണ്ടറിയേണ്ടത്.

Latest Stories

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ