എണ്ണ ഇറക്കുമതിയില്‍ റിലയന്‍സ് റഷ്യയുമായി കൈകോര്‍ക്കുന്നു; വ്യാപാരം പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ

ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് റഷ്യയുമായി എണ്ണ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഒരു വര്‍ഷത്തേക്ക് വാങ്ങാനാണ് റിലയന്‍സ് ധാരണയായത്. എണ്ണ ഉത്പാദകരായ രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് റിലയന്‍സ് റഷ്യയുമായി കരാറിലേര്‍പ്പെട്ടത്.

ജൂണ്‍ രണ്ടിന് എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങളുടെ യോഗത്തിന് ശേഷമായിരിക്കും എണ്ണ വിതരണം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. റഷ്യന്‍ എണ്ണക്കമ്പനിയായ റോസ്‌നെഫ്റ്റുമായാണ് റിലന്‍സ് ധാരണയുണ്ടാക്കിയത്. യുഎസ്സും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ റഷ്യയ്ക്ക് സാധ്യമല്ല.

ഇതേ തുടര്‍ന്ന് റിലയന്‍സ് ഉള്‍പ്പെടെ റഷ്യന്‍ കറന്‍സിയായ റൂബിളിലാവും ഇടപാടുകള്‍ നടത്തുക. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയെക്കാള്‍ മൂന്ന് ഡോളര്‍ ബാരലിന് കുറവാണ് റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക്. ഇന്ത്യന്‍ കമ്പനികളുമായി എണ്ണ ഉത്പാദനത്തിലും വ്യാപാരത്തിലും സഹകരിക്കുമെന്ന് റോസ്‌നെഫ്റ്റ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ റിലയന്‍സുമായി കരാറിലേര്‍പ്പെട്ടത് സംബന്ധിച്ച വിവരങ്ങളൊന്നും റോസ്‌നെഫ്റ്റ് പുറത്തുവിട്ടിട്ടില്ല. റിലയന്‍സും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ