'നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചേക്കാം', മുന്നറിയിപ്പുമായി സെലന്‍സ്‌കി

ഉക്രൈനിലെ റഷ്യ ആക്രമണം അതിരുകടന്ന സാഹചര്യത്തില്‍ നാറ്റോ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. അംഗരാജ്യങ്ങളെ ഉടന്‍ റഷ്യന്‍ സൈന്യം ആക്രമിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനില്‍ വ്യോമ നിരോധന മേഖല ഏര്‍പ്പെടുത്തണം. റഷ്യയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉടന്‍ നാറ്റോ രാജ്യങ്ങളെയും റഷ്യ ആക്രമിക്കുമെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.

വ്യോമപാത അടച്ചില്ലെങ്കില്‍ ഏത് നിമിഷവും റഷ്യന്‍ മിസൈലുകള്‍ നാറ്റോ പ്രദേശത്തും, ജനങ്ങളുടെ വീടുകളിലും പതിക്കും. നാറ്റോ അംഗമായ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള ഉക്രൈനിനിന്റെ പടിഞ്ഞാറന്‍ നഗരമായ ലിവിവിന് പുറത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടില്‍ റഷ്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടതായും, 134 പേര്‍ക്കു പരിക്ക് പറ്റിയതായുമാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ മരിണപ്പെട്ടത് സെലെന്‍സ്‌കി അപലപിച്ചു.

അതേസമയം മരിയുപോളില്‍ റഷ്യയുടെ ആക്രമണം ശക്തമായി. വാഷിംഗ്ടണും യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളും ഉക്രൈനിലേക്ക് ഫണ്ടുകളും സൈനിക സഹായങ്ങളും അയക്കുന്നുണ്ട്. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യ ഉക്രൈന്‍ നാലാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ഓണ്‍ലൈനായിട്ടാണ് ചര്‍ച്ച നടക്കുക. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഫ്രഞ്ച് പറസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സെലന്‍സ്‌കി ചര്‍ച്ച നടത്തി. റഷ്യക്കെതിരെ ഉപരോധങ്ങള്‍ കടുപ്പിക്കാന്‍ ഉക്രൈന്‍ ആവശ്യപ്പെട്ടു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി