ഒറ്റത്തവണയായി ബന്ദികളെ മോചിപ്പിക്കാം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാര്‍; പലസ്തീന്‍ തള്ളിപ്പറഞ്ഞതിന് പിന്നാലെ ഇസ്രായേലുമായി സന്ധി ചെയ്യാന്‍ തയ്യാറാണെന്ന് ഹമാസ്

ബന്ദികളെ മോചിപ്പിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ്. ഹമാസ് ഭീകരരെ പൂര്‍ണമായും തള്ളി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസയിലെ നിലവിലെ ദുരന്തത്തിന് കാരണം ഹമാസാണെന്നും മഹമൂദ് അബ്ബാസ് ആരോപിച്ചിരുന്നു. ‘നായിന്റെ മക്കള്‍’ എന്നായിരുന്നു ഹമാസിനെ പലസ്തീന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

ഹമാസിനെതിരെ പലസ്തീന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഹമാസ് രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേര്‍പ്പെടാന്‍ തയ്യാറെന്ന് ഹമാസ് അറിയിച്ചു. എല്ലാ ബന്ദികളെയും ഒറ്റത്തവണയായി മോചിപ്പിച്ച്, ശത്രുത അവസാനിപ്പിക്കാനുള്ള അഞ്ച് വര്‍ഷത്തെ കരാറിന് തയ്യാറെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് ഹമാസിലെ ഉന്നതന്‍ വ്യക്തമാക്കിയത്.

ഏപ്രില്‍ 17ന് പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിലൂടെ 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള ഇസ്രയേല്‍ നിര്‍ദ്ദേശം നിരസിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം. കരാര്‍ യുദ്ധം അവസാനിപ്പിക്കുന്നതാകണമെന്നാണ് ഹമാസ് നേരത്തെയും ആവശ്യപ്പെട്ടത്. ഗാസയില്‍ നിന്ന് ഇസ്രയേല്‍ പൂര്‍ണമായി പിന്തിരിയണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. യുദ്ധം തകര്‍ത്ത പാലസ്തീനില്‍ മാനുഷിക സഹായം എത്തണമെന്നുമാണ് ഹമാസിന്റെ നിലപാട്.

അതേസമയം ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബന്ദികളെ വിട്ടുകൊടുക്കുന്നതില്‍ ഹമാസ് തൊടുന്യായം പറഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്കെതിരേയുള്ള ഇസ്രയേല്‍ ആക്രമണം തുടരുമെന്നും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ