ഏത് പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കും; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ, യാചിക്കാനില്ല: പാക് വിദേശകാര്യമന്ത്രി

കശ്മീർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും മാന്യമായും ബഹുമാനത്തോടെയും ഇന്ത്യയുമായി ഒരു സമഗ്രചര്‍ച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ചര്‍ച്ചകള്‍ക്കുവേണ്ടി യാചിക്കാന്‍ പാകിസ്താന്‍ തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലമാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീരിന്റെ തിരിച്ചുവരവും ഭീകരവാദ വിഷയവും സംബന്ധിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2003-ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ ഭരിച്ചിരുന്ന കാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രചര്‍ച്ചയ്ക്ക് തുടക്കമായത്.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ തർക്കവിഷയങ്ങളെയും എട്ടുവിഭാഗങ്ങളാക്കി തിരിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ച വഴിമുട്ടി. പിന്നീട് ഇത് പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല.

ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്ഥാൻ സൈന്യം ആകാശത്തും കരയിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഏത് പ്രകോപനത്തിനും ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ദാർ പറഞ്ഞു. കടൽമാർഗം പോലും ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഇഷാഖ് ദാർ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി