ഏത് പ്രകോപനത്തിനും ശക്തമായി തിരിച്ചടിക്കും; ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാർ, യാചിക്കാനില്ല: പാക് വിദേശകാര്യമന്ത്രി

കശ്മീർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും മാന്യമായും ബഹുമാനത്തോടെയും ഇന്ത്യയുമായി ഒരു സമഗ്രചര്‍ച്ചയ്ക്ക് രാജ്യം തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ചര്‍ച്ചകള്‍ക്കുവേണ്ടി യാചിക്കാന്‍ പാകിസ്താന്‍ തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലമാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീരിന്റെ തിരിച്ചുവരവും ഭീകരവാദ വിഷയവും സംബന്ധിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. 2003-ൽ ജനറൽ പർവേസ് മുഷറഫ് പാകിസ്ഥാൻ ഭരിച്ചിരുന്ന കാലത്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രചര്‍ച്ചയ്ക്ക് തുടക്കമായത്.

ഇരു രാജ്യങ്ങൾക്കുമിടയിലുള്ള എല്ലാ തർക്കവിഷയങ്ങളെയും എട്ടുവിഭാഗങ്ങളാക്കി തിരിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ച വഴിമുട്ടി. പിന്നീട് ഇത് പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല.

ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്ഥാൻ സൈന്യം ആകാശത്തും കരയിലും തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഏത് പ്രകോപനത്തിനും ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ദാർ പറഞ്ഞു. കടൽമാർഗം പോലും ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കാൻ പാകിസ്ഥാൻ തയ്യാറാണെന്നും ഇഷാഖ് ദാർ പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ