സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം: മലയാളികള്‍ അടക്കമുള്ളവരെ തടഞ്ഞ് ഒമാന്‍; വിസാ നിയന്ത്രണം ഏര്‍പ്പെടുത്തി; കേരളത്തിന് കനത്ത തിരിച്ചടി

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപടികളുമായി ഒമാന്‍.
സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കാന്‍ വീണ്ടും വിസാ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

13 തൊഴില്‍ മേഖലയില്‍ ആറുമാസത്തേക്കാണ് നിയന്ത്രണം നടപ്പിലാക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. നിയമം സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രാജ്യത്തുള്ള വിദേശി തൊഴിലാളികള്‍ക്ക് നിയമം ബാധകമായിരിക്കില്ലെന്നും തൊഴില്‍ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശികള്‍ ജോലിചെയ്യുന്ന തൊഴില്‍ മേഖലയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു കേരളത്തിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

നിര്‍മാണ മേഖല, ശുചീകരണ മേഖല, കയറ്റിറക്ക് തൊഴിലുകള്‍, മേശന്‍, സ്റ്റീല്‍ അനുബന്ധ തൊഴിലുകള്‍, തുന്നല്‍, ഹോട്ടല്‍ വെയിറ്റര്‍, പെയിന്റിങ് തൊഴില്‍, പാചകത്തൊഴിലുകള്‍, ഇലക്ട്രീഷന്‍, ബാര്‍ബര്‍ എന്നീ മേഖലകളിലാണ് ഒമാന്‍ താല്‍ക്കാലികമായി വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതോടെ ഒമാനിലേക്ക് ജോലിക്കായുള്ള കുടിയേറ്റം പൂര്‍ണമായും അവസാനിക്കുമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍