സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്വാഭാവികമായും ഗർഭധാരണത്തിനുള്ള കഴിവ് സ്ത്രീക്ക് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ്. സ്ത്രീകൾ ഇല്ലാതെ രണ്ട് പുരഷന്മാ‌ർക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ വിജയം കണ്ടത്. അതേസമയം ഈ പരീക്ഷണം മനുഷ്യരിൽ വിജയം കണ്ടാൽ സ്വവർഗാനുരാഗികൾക്ക് വളരെ പ്രയോജനകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.

രണ്ട് പുരുഷ എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടെത്തിയത്. സ്ത്രീയില്ലാതെ രണ്ട് പുരുഷ ബീജങ്ങൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ചൈനീസ് അക്കാദമി ഓഫ് സയൻസാണ് (സിഎഎസ്) ഈ പരീക്ഷണം നടത്തിയത്. മോളിക്യുലർ ബയോളജിസ്റ്റ് സി കുൻ ലിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച് ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.

2023ൽ ജപ്പാനിൽ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് പരിമിതമായിരുന്നു. എന്നാൽ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്. മുൻപ് പുരുഷ സ്റ്റെം സെല്ലുകളിൽ നിന്ന് എഗ്‌സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. മുൻപുള പരീക്ഷണങ്ങളെ താരതമ്യം ചെയ്യുമ്പോൾ ജനിച്ച എലികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.

അതേസമയം ഈ പരീക്ഷണത്തിൽ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്ന് പഠനം പറയുന്നു. അതിനാൽ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കിൽ കാര്യമായ പുരോഗതി ആവശ്യമാണ്. 2004ൽ ജപ്പാനിൽ രണ്ട് പെൺ എലികളെ ഉപയോഗിച്ച് ഇത്തരത്തിൽ പരീക്ഷണം ചെയ്തിട്ടുണ്ട്. എന്നാൽ അതും വിജയം കണ്ടിരുന്നില്ല. ഒരു പെൺ എലിയിൽ നിന്ന് എടുത്ത പൂർണത എത്താത്ത അണ്ഡം അഥാവ ഓസൈറ്റിൽ നിന്ന് ജീനുകൾ വേർതിരിച്ചെടുക്കുകയാണ് ഈ പരീക്ഷണത്തിനായി ആദ്യം ചെയ്തത്. ശേഷം ഒരു പുരുഷ എലിയിൽ നിന്ന് ബീജം ഈ അണ്ഡത്തിലേക്ക് കടത്തിവിടുകയും അത് ഭ്രൂണത്തിന് മൂലകോശങ്ങൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

ഈ മൂലകോശങ്ങൾ മറ്റൊരു ആൺ എലിയിൽ നിന്നുള്ല ബീജം ഉപയോഗിച്ച് മറ്റൊരു അണ്ഡത്തിലേക്ക് കടത്തിവിടുകയും ഇത് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ല ഭ്രൂണങ്ങൾ രണ്ട് ആൺ എലികളുടെ ഡിഎൻഎ വഹിക്കുന്നുണ്ടെന്നാണ് പഠനം തെളിച്ചത്. എന്നാൽ ഈ പ്രക്രിയയിലെ പ്രശ്നങ്ങൾ ഏഞ്ചൽമാൻ സിൻഡ്രാം പോലുള്ള വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം.

അതേസമയം ഇതിലെ വെല്ലുവിളി എന്തായിരുന്നുവെച്ചാൽ ആദ്യ പരീക്ഷണത്തിൽ ഇത്തരത്തിലുണ്ടായ ഭ്രൂണങ്ങൾ ഗർഭാവസ്ഥയിൽ തന്നെ നശിച്ചു. കൂടാതെ ഗുരുതര വൈകല്യങ്ങൾക്കുകാരണമായി. ഇവയിൽ ജനിതകമാറ്റങ്ങൾ നടത്തി. ചില എലികൾ ജനനശേഷം മരിച്ചു. ചിലത് പ്രായപൂർത്തിയാകുന്നതുവരെ മാത്രമാണ് ജീവിച്ചിരുന്നത്. 20ഓളം ജനിതക മാറ്റങ്ങൾ വരുത്തിയ ഭ്രൂണങ്ങളിലെ എലികൾ ആരോഗ്യവൻമാരായി അതിജീവിച്ചു.

Open photo

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ