ആസിയാന്‍ ഉച്ചകോടിയില്‍നിന്ന് മ്യാന്‍മര്‍ പുറത്ത് !

ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സിംഗപ്പൂരില്‍ നടക്കുന്ന ആസിയാന്‍ അടിയന്തിര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മ്യാന്‍മറിലെ പട്ടാളഭരണകൂടത്തെ ക്ഷണിക്കേണ്ടതില്ലെന്ന് ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായ ആസിയാന്‍ ഏകകണ്‌ഠേന തീരുമാനമെടുത്തു. സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണനാണ് ഈ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഒരു രാജ്യത്തെ ഒഴിവാക്കിനിര്‍ത്തുക എന്നത് വൈഷമ്യമുള്ള കാര്യമാണെങ്കിലും ആസിയാന്റെ വിശ്വാസ്യതക്ക് ഇതാവശ്യമാണെന്ന് ബാലകൃഷ്ണന്‍ വിശദീകരിച്ചു.

അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് സംഘടനയുടെ നയമല്ല എങ്കില്‍ത്തന്നെയും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ പട്ടാളഭരണാധികാരി മിന്‍ ഓങ് ഹ്ലൈയ്ങ് ഇപ്പോഴും തുടരുന്ന തേര്‍വാഴ്ചയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം. പട്ടാള ഇടപെടലുകളില്‍ ആയിരത്തോളം സിവിലിയന്‍മാര്‍ വധിക്കപ്പെടുകയും ആയിരക്കണക്കിനാളുകള്‍ തടവിലാകുകയും ചെയ്തിട്ടുണ്ട്.

ഏറെക്കാലം തടവില്‍ കഴിഞ്ഞതിനുശേഷമാണ് മ്യാന്‍മറിന്റെ രാഷ്ട്രപിതാവായ ഓങ് സാന്റെ മകളും നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ നേതാവുമായ ഓങ് സാന്‍ സുയ്കി 2015-ല്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം മ്യാന്‍മറില്‍ പ്രധാനമന്ത്രിക്ക് തുല്യമായ സ്റ്റേറ്റ് കൗണ്‍സിലര്‍ സ്ഥാനം ഏറ്റെടുത്തത്. അവരുടെ ഭരണകാലത്താണ് അടുത്ത കാലത്ത് ലോകത്ത് ഏറ്റവുമധികം അപലപിക്കപ്പെട്ട റോഹിംഗ്യന്‍ വേട്ടനടക്കുന്നത്. അതിന്റെ പേരില്‍ ഓങ്‌സാന്‍ സൂയ്കിക്ക് 1991 ല്‍ ലഭിച്ച സമാധാനത്തിനുള്ള നോബല്‍ പ്രൈസ് തിരിച്ചെടുക്കണം എന്ന ആവശ്യം മനുഷ്യാവകാശസംഘടനകള്‍ ഉയര്‍ത്തിയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം 2012 ല്‍ അവര്‍ക്ക് സമ്മാനിച്ച ഏലീ വെയ്‌സല്‍ അവാര്‍ഡ് ഇതേ കാരണത്താല്‍ തിരിച്ചെടുക്കപ്പെട്ടിരുന്നു.

2018 ല്‍ പട്ടാളഭരണകൂടം സൂയ്കിയെ വീണ്ടും വീട്ടുതടങ്കലിലാക്കുകയും പരിപൂര്‍ണ്ണമായി രാജ്യത്തെ അതിന്റെ കീഴിലാക്കുകയും ചെയ്തു. റോഹിംഗ്യന്‍ കൂട്ടക്കൊലയെ അവര്‍ അപലപിക്കാത്തത് പട്ടാളത്തെ ഭയന്നിട്ടാകാം എന്നത് ലോകം യഥാര്‍ത്ഥത്തില്‍ ശ്രദ്ധിക്കുന്നത് ഈയവസരത്തില്‍ മാത്രമാണ്. ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് ഭൂരിപക്ഷം കുറവാണ് മ്യാന്‍മര്‍ പാര്‍ലമെന്റില്‍. മറ്റേതും രാജ്യത്തും കാണാത്തവണ്ണം പട്ടാള ഓഫീസര്‍മാരാണ് പ്രഭുസഭയില്‍ ഭുരിഭാഗവും.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ