ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തു, അയല്‍രാജ്യങ്ങളോട് അതിര്‍ത്തികള്‍ തുറന്നിടാന്‍ യു.എന്‍

ഉക്രൈനില്‍ റഷ്യന്‍ അധിനിവേശം രൂക്ഷമാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഒരു ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി അറിയിച്ചു. വീടുകള്‍ ഉപേക്ഷിച്ച് ആയിരക്കണക്കിന് ആളുകളാണ് രാജ്യ വിടുന്നത്.

”ഏകദേശം 100,000 ആളുകള്‍ ഇതിനകം വീടുകള്‍ ഉപേക്ഷിച്ച് രാജ്യത്തിനകത്ത് തന്നെ പലായനം ചെയ്തിരിക്കാം, ആയിരക്കണക്കിന് ആളുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നിട്ടുണ്ട്.” യു.എന്‍.എച്ച്.സി.ആര്‍ വക്താവ് ഷാബിയ മണ്ടൂ എ.എഫ്.പിയോട് പറഞ്ഞു.

ഉക്രൈനിലുടനീളം സൈനിക ആക്രമണങ്ങള്‍ തുടരുകയാണ്. സ്ഥിതിഗതികള്‍ അതിവേഗം വഷളാകുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയും അഭയവും തേടുന്നവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാന്‍ അയല്‍രാജ്യങ്ങളോട് യു.എന്‍ ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും, ഉക്രൈനിലും അയല്‍ രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്നും യു.എന്‍ അറിയിച്ചു.

ഉക്രൈനില്‍ റഷ്യയുടെ ആക്രമണം ഇന്നലെ രാത്രിയിലും തുടര്‍ന്നിരുന്നു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. കീവ് പിടിച്ചെടുക്കനുള്ള റഷ്യന്‍ സേനയുടെ മുന്നേറ്റം നടക്കുകയാണ്. കീവ് മേഖലയില്‍ റഷ്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. രണ്ട് ഉഗ്ര സ്‌ഫോടനങ്ങളാണ് കീവില്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലത്തെ ആക്രമണത്തില്‍ ഏകദേശം 137 പേര്‍ കൊല്ലപ്പെട്ടതായാണ് ഉക്രൈന്‍ അറിയിച്ചത്. സൈനികര്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. ആദ്യ ദിനത്തിലെ സൈനിക നടപടികള്‍ വിജയകരമെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു. ഉക്രൈന്റെ സൈനിക താവളങ്ങള്‍ ഉള്‍പ്പടെ റഷ്യ തകര്‍ത്തിരുന്നു.

വിമാനത്താവളങ്ങളിലടക്കം 203 കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. 14 ഉക്രൈന്‍ നഗരങ്ങളില്‍ കനത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് ബങ്കറുകളിലടക്കം അഭയം പ്രാപിക്കുകയാണ് ജനങ്ങള്‍.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി