ഭർത്താവിനെ സ്രാവ് തിന്നു; ശരീരഭാഗങ്ങൾ ഭാര്യ തിരിച്ചറിഞ്ഞത് വിവാഹമോതിരത്തിലൂടെ

ഭാര്യയുടെ നാൽപതാം ജന്മദിനം ആഘോഷിക്കുന്നതിനായി നടത്തിയ ആഡംബര യാത്രയ്ക്കിടെ ഒരു ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സ്രാവ് ഭക്ഷിച്ചതായി റിപ്പോർട്ടുകൾ. സുരക്ഷിതമെന്ന് പറയപ്പെട്ട ഒരു തടാകത്തിൽ വെള്ളിയാഴ്ച നീന്തുന്നതിനിടെയാണ് സംഭവം.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് അധീന റീയൂണിയൻ ദ്വീപിൽ നിന്ന് വെള്ളത്തിൽ സ്നോർക്കെല്ലിംഗ് (വെള്ളത്തിനടിയിൽ ശ്വസിക്കാൻ സഹായിക്കുന്ന ഒരു തരം നീണ്ട കുഴല്‍ ഉപയോഗിച്ചുള്ള നീന്തൽ) നടത്തുകയായിരുന്നു എഡിൻബർഗിൽ നിന്നുള്ള സിവിൽ സർവന്റ് റിച്ചാർഡ് മാർട്ടിൻ ടർണർ. പിന്നീട് ഇവിടുന്നു നാല് സ്രാവുകളെ പിടികൂടിയതായി സ്കോട്ടിഷ് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

റിച്ചാർഡ് മാർട്ടിൻ ടർണറുടെ കൈയും കൈത്തണ്ടയും 13 അടി നീളമുള്ള കടുവ സ്രാവിന്റെ വയറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് 44 കാരന്റെ മരണം ജുഡിഷ്യൽ വൃത്തങ്ങൾ സ്ഥിരീകരിച്ചത്. വിവാഹ മോതിരത്തിലൂടെ ഭാര്യ ഇദ്ദേഹത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിയുകയായിരുന്നു.

അതേസമയം, കടുവ സ്രാവിനുള്ളിൽ നിന്ന് കണ്ടെത്തിയ മറ്റ് അവശിഷ്ടങ്ങളും ടർണറിന്റെ തന്നെയാണെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തി. മറ്റ് മൂന്ന് സ്രാവുകളുടെയും വയറുകൾ പരിശോധിക്കുമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

നവംബർ 2- ന് റീയൂണിയൻ തീരത്ത് ഹെർമിറ്റേജ് ലഗൂണിൽ സ്നോർക്കെല്ലിംഗ് നടത്തുമ്പോഴാണ് ടർണർ അപ്രത്യക്ഷനായത്‌.

കാണാതായ സ്ഥലത്തിനടുത്ത് നാല് സ്രാവുകളെ പിടിച്ചിട്ടും ലഗൂൺ നീന്തലുകാർക്ക് സുരക്ഷിതമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക