ട്രംപിന്റെ പീഡനകഥകള്‍ യുഎസ് ജസ്റ്റിസ് വകുപ്പ് പൂഴ്ത്തി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തുവിട്ടില്ല; ട്രംപിനെ കുറിച്ച് പറയുന്ന 50 എപ്സ്റ്റീന്‍ ഫയല്‍ പേജുകള്‍ മുക്കി

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ യുഎസ് ജസ്റ്റിസ് വകുപ്പ് പൂഴ്ത്തിവച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാമര്‍ശിക്കുന്ന നിരവധി രേഖകളും 1980 കളില്‍ ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവും നീതിന്യായ വകുപ്പ് പുറത്തുവിട്ടിട്ടില്ലെന്ന് പുതിയ അന്വേഷണങ്ങളില്‍. ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഒളിച്ചുകളി എന്ന് വിശേഷിപ്പിച്ചാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റിനെതിരെ ഡെമോക്രാറ്റുകള്‍ പ്രതിഷേധം കടുപ്പിച്ചത്. അതോടൊപ്പം രേഖകള്‍ പൂഴ്ത്തിവെച്ച ഡിപ്പാര്‍ര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് (DOJ) എതിരേയും യുഎസ് കോണ്‍ഗ്രസില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. അമേരിക്കയുടെ നീതിന്യായ വകുപ്പ് ഇത്തരത്തിലൊന്ന് പ്രസിഡന്റിന് മറപിടിക്കാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു കുറ്റകൃത്യമാണെന്നും ഡെമോക്രാറ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ചില എപ്സ്റ്റീന്‍ ഫയലുകള്‍ നീതിന്യായ വകുപ്പ് പൂഴ്ത്തിയതായി എന്‍പിആര്‍ അന്വേഷണത്തില്‍ (നാഷനല്‍ പബ്ലിക് റേഡിയോ) വ്യക്തമായി. പൊതു ഡാറ്റാബേസില്‍ നിന്ന് ട്രംപിനെ പരാമര്‍ശിച്ചിട്ടുള്ള എപ്സ്റ്റീനെക്കുറിച്ചുള്ള കൂടുതല്‍ രേഖകളും നീക്കം ചെയ്തിട്ടുണ്ട്. നിയമം ആവശ്യപ്പെട്ടിട്ടും പരസ്യമാക്കാത്ത ചില ഫയലുകള്‍ ഇപ്പോഴും ഉണ്ടെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍, 2019ല്‍ ഡൊണള്‍ഡ് ട്രംപിനെതിരെ ഒരു യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) രേഖകളില്‍ അന്‍പതിലധികം പേജുകള്‍ കാണാനില്ലെന്നാണ് കണ്ടെത്തല്‍. അതായത് എഫ്ബിഐ അഭിമുഖങ്ങളുടെ ഏകദേശം 50 പേജുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രംപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ഒരു പ്രത്യേക പേജും പൂഴ്ത്തിവെച്ചവയില്‍ പെടുന്നു.

എപ്സ്റ്റീന്റെ പെണ്‍വാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇന്‍ഡക്‌സുകളും സീരിയല്‍ നമ്പറുകളും പരിശോധിച്ചതില്‍ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാര്‍ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊതു ഡേറ്റാബേസില്‍ ഇതിലെ ഒരു സംഗ്രഹം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത് പ്രധാനമായും എപ്സ്റ്റീനെതിരെയുള്ള ആരോപണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് സംഗ്രഹങ്ങളും അനുബന്ധ കുറിപ്പുകളും ഉള്‍പ്പെടെ 50ലധികം പേജുകള്‍ നീതിന്യായ വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമല്ലെന്ന് രേഖകളുടെ നമ്പരുകള്‍ പരിശോധിച്ച എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് ടൈംസ്, എംഎസ് നൗ എന്നീ മാധ്യമങ്ങളും സമാനമായ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കുറ്റകൃത്യമായി കാണേണ്ട എപ്സ്റ്റീന്‍ ഫയലുകള്‍ ഡിഒജെ മനഃപൂര്‍വ്വം കൈവശം വച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ യുഎസ് കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞു. ഹൗസ് മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പരിഷ്‌കരണ സമിതിയിലുമുള്ള ഡെമോക്രാറ്റുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിഒജെ ഡസന്‍ കണക്കിന് പേജുകളുടെ ലിസ്റ്റ് കാണിക്കുന്നുണ്ടെങ്കിലും അവ പുറത്തുവിട്ടിട്ടില്ലെന്ന് എന്‍പിആര്‍ കണ്ടെത്തിയതോടെ ഇതൊരു കുറ്റകൃത്യമായി തന്നെ കാണാനാണ് ഹൗസിലെ ഡെമോക്രാറ്റ് തീരുമാനം.

തനിക്കു പതിമൂന്നും പതിനഞ്ചും വയസ്സിന് ഇടയില്‍ പ്രായമുള്ളപ്പോള്‍ എപ്സ്റ്റീന്‍ തന്നെ ട്രംപിന് പരിചയപ്പെടുത്തിയെന്നും അദ്ദേഹം പീഡിപ്പിച്ചെന്നുമാണ് പരാതിക്കാരി പറയുന്നത്. വിഷയം വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ഫയലുകള്‍ നീക്കം ചെയ്തിട്ടില്ലെന്നും, സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കുന്നതിനായി താല്‍ക്കാലികമായി മാറ്റിയ രേഖകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എപ്സ്റ്റീന്‍ ഫയലുകള്‍ തന്നെ കുറ്റവിമുക്തനാക്കിയെന്നുമാണ് ട്രംപിന്റെ വാദം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റിന്റെ ആക്രമണ സാധ്യതയുടെ നേരിട്ടുള്ള തെളിവുകള്‍ മറച്ചുവെക്കുന്നത് വൈറ്റ് ഹൗസ് മറവില്‍ സാധ്യമായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹൗസ് ഓവര്‍സൈറ്റിന്റേയും റിഫോം കമ്മിറ്റിയിലേയും സീനിയര്‍ അംഗമായ ഡെമോക്രാറ്റ് ഗാര്‍ഷ്യ പറഞ്ഞു.

Latest Stories

വീണ ജോര്‍ജിന്റേത് വെറും അഭിനയം മാത്രമെന്ന് വി ഡി സതീശന്‍; കെഎസ്‌യുക്കാര്‍ മന്ത്രിയുടെ സമീപത്ത് പോലുമെത്തിയില്ല; 'മന്ത്രിയുടെ കഴുത്തും കയ്യും പിടിച്ചുതിരിച്ചുവെന്ന പച്ചക്കളം പ്രചരിപ്പിച്ച എം വി ഗോവിന്ദനെതിരെ കേസെടുക്കണം'

ഉമ്മന്‍ചാണ്ടിക്കെതിരായ കത്ത് ഗണേഷ് കുമാര്‍ പറഞ്ഞതുപോലെ എഴുതി കൈമാറിയത് ശരണ്യ മനോജ്; സോളാര്‍ പ്രതി പിന്നീട് ഇത് സ്വന്തം കൈപ്പടയിലേക്ക് മാറ്റിയെഴുതി; മൊഴി നല്‍കി പ്രതിയുടെ അഭിഭാഷകന്‍ ഫെനി

മന്ത്രിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഇടിയേറ്റു, കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് എം വി ജയരാജന്‍; 'കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളില്‍ വ്യക്തം'

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യുക്കാര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇല്ല; സിസിടിവി പരിശോധിച്ച് ആര്‍പിഎഫ്‌

തിലക് വർമ്മയെ പുറത്താക്കണം, ആ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണം, അത് ടീമിന് ഗുണം ചെയ്യും: സുരേഷ് റെയ്ന

'സഞ്ജുവിനായി ചെന്നൈ കാത്തിരിക്കുകയാണ്, അവനെ കൊണ്ടുവരാൻ ഇതാണ് ശരിയായ സമയം'; മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ വൈറൽ

'സഞ്ജു ഇറങ്ങണം, കാരണം ടോപ്പ് ത്രീയിൽ ഒരു വലംകൈയ്യൻ ബാറ്റർ അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തുപോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയതെന്ന് വി ഡി സതീശന്‍; പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ

വീണാ ജോര്‍ജിനെതിരെ ഉണ്ടായ കെഎസ്‌യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി; 'മന്ത്രിക്കെതിരായുള്ള ആക്രമണം രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക'

കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പരുക്കേറ്റു; കഴുത്തിനും കൈയ്ക്കും പരുക്ക്, ആശുപത്രിയിലേക്ക് മാറ്റി