ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഐക്യരാഷ്ട്രസഭയുടെ വാര്‍ത്ത സമ്മേളനത്തില്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനായി. ഇന്ത്യയില്‍ മുസ്ലീങ്ങളെ ‘പൈശാചികവല്‍ക്കരിക്കുന്നു’ എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്തുതാ പരിശോധന നടത്തി ചോദ്യം ചെയ്തതോടെയാണ് ബിലാവല്‍ ഭൂട്ടോ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.

26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഭൂട്ടോ ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയത്. ഇത് മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയത് കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്. ബിലാവല്‍ ഭൂട്ടോയുടെ തെറ്റായവാദത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ മറുപടി ഇല്ലാതെ വെട്ടിലായി പാക് മുന്‍മന്ത്രി.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനായി രാഷ്ട്രീയവത്കരിക്കുകയാണെന്നടക്കം ബിലാവല്‍ ഭൂട്ടോ ഇന്ത്യക്കെതിരായി പറഞ്ഞു. ഇതിനെയാണ് ബ്രീഫിംഗ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഒര മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്.

‘കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ’,

മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. ‘സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്’ എന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. അടുത്തിടെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധികള്‍ യുഎസിലെത്തിയത്. ഭീകരവാദത്തിനെതിരേയും പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി ഇന്ത്യ വിവിധസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയച്ചതിന് പിന്നാലെയാണ് പാകിസ്താനും ഇതേരീതിയില്‍ നിലപാട് വ്യക്തമാക്കാനും ഇന്ത്യക്കെതിരെ കാര്യങ്ങള്‍ ചിത്രീകരിക്കാനും പ്രതിനിധിസംഘത്തെ അയച്ചത്.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി