ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഐക്യരാഷ്ട്രസഭയുടെ വാര്‍ത്ത സമ്മേളനത്തില്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനായി. ഇന്ത്യയില്‍ മുസ്ലീങ്ങളെ ‘പൈശാചികവല്‍ക്കരിക്കുന്നു’ എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്തുതാ പരിശോധന നടത്തി ചോദ്യം ചെയ്തതോടെയാണ് ബിലാവല്‍ ഭൂട്ടോ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.

26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഭൂട്ടോ ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയത്. ഇത് മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയത് കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്. ബിലാവല്‍ ഭൂട്ടോയുടെ തെറ്റായവാദത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ മറുപടി ഇല്ലാതെ വെട്ടിലായി പാക് മുന്‍മന്ത്രി.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനായി രാഷ്ട്രീയവത്കരിക്കുകയാണെന്നടക്കം ബിലാവല്‍ ഭൂട്ടോ ഇന്ത്യക്കെതിരായി പറഞ്ഞു. ഇതിനെയാണ് ബ്രീഫിംഗ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഒര മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്.

‘കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ’,

മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. ‘സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്’ എന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. അടുത്തിടെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധികള്‍ യുഎസിലെത്തിയത്. ഭീകരവാദത്തിനെതിരേയും പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി ഇന്ത്യ വിവിധസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയച്ചതിന് പിന്നാലെയാണ് പാകിസ്താനും ഇതേരീതിയില്‍ നിലപാട് വ്യക്തമാക്കാനും ഇന്ത്യക്കെതിരെ കാര്യങ്ങള്‍ ചിത്രീകരിക്കാനും പ്രതിനിധിസംഘത്തെ അയച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ