ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഐക്യരാഷ്ട്രസഭയുടെ വാര്‍ത്ത സമ്മേളനത്തില്‍ തെറ്റിദ്ധാരണജനകമായ പ്രസ്താവന നടത്തി സ്വയം പരിഹാസ്യനായി. ഇന്ത്യയില്‍ മുസ്ലീങ്ങളെ ‘പൈശാചികവല്‍ക്കരിക്കുന്നു’ എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വസ്തുതാ പരിശോധന നടത്തി ചോദ്യം ചെയ്തതോടെയാണ് ബിലാവല്‍ ഭൂട്ടോ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയിലെ ഇസ്ലാമാബാദിന്റെ നയതന്ത്ര സംഘത്തിലെ അംഗമായ ഭൂട്ടോ കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ട് ഒരു വാര്‍ത്ത സമ്മേളനത്തിനിടെയാണ് പ്രസ്താവന നടത്തിയത്.

26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹല്‍ഗാമില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ ഇന്ത്യന്‍ മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഭൂട്ടോ ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താന്റെ ഭാഗം വിശദീകരിക്കുന്നതിനിടെയാണ് ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തിയത്. ഇത് മാധ്യമപ്രവര്‍ത്തകന്‍ പൊളിച്ചടുക്കിയത് കേണല്‍ സോഫിയ ഖുറേഷി ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയ വാര്‍ത്താസമ്മേളനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ്. ബിലാവല്‍ ഭൂട്ടോയുടെ തെറ്റായവാദത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നതോടെ മറുപടി ഇല്ലാതെ വെട്ടിലായി പാക് മുന്‍മന്ത്രി.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനായി രാഷ്ട്രീയവത്കരിക്കുകയാണെന്നടക്കം ബിലാവല്‍ ഭൂട്ടോ ഇന്ത്യക്കെതിരായി പറഞ്ഞു. ഇതിനെയാണ് ബ്രീഫിംഗ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഒര മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തത്.

‘കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യയിലെ മുസ്ലീങ്ങളെ അധിക്ഷേപിക്കാനുള്ള രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞു. പക്ഷേ, ഞാന്‍ ഇരുഭാഗത്തുനിന്നുമുള്ള വിശദീകരണങ്ങള്‍ കണ്ടിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് വിശദീകരണം നല്‍കിയവരില്‍ മുസ്ലീം സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതായാണ് എന്റെ ഓര്‍മ’,

മാധ്യമപ്രവര്‍ത്തകന്‍ വിശദീകരിച്ചതോടെ അസ്വസ്ഥനായ ബിലാവല്‍ ഭൂട്ടോ ഏതാനും വാക്കുകളില്‍ മറുപടി നല്‍കി. ‘സൈനിക ഓപ്പറേഷനുകളെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ പറഞ്ഞത് ശരിയാണ്’ എന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ മറുപടി. അടുത്തിടെയുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്താന്റെ ഭാഗം വിശദീകരിക്കാനായാണ് ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക് പ്രതിനിധികള്‍ യുഎസിലെത്തിയത്. ഭീകരവാദത്തിനെതിരേയും പാകിസ്താന്‍ ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി ഇന്ത്യ വിവിധസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയച്ചതിന് പിന്നാലെയാണ് പാകിസ്താനും ഇതേരീതിയില്‍ നിലപാട് വ്യക്തമാക്കാനും ഇന്ത്യക്കെതിരെ കാര്യങ്ങള്‍ ചിത്രീകരിക്കാനും പ്രതിനിധിസംഘത്തെ അയച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം