റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ന് അനുമതി നൽകി ജോ ബൈഡൻ; റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ നിർണായകം

ദീർഘദൂര മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിന് യുക്രെയ്നുണ്ടായിരുന്ന നിയന്ത്രണം നീക്കി അമേരിക്ക. യുഎസ് നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ പ്രസിഡൻറ് ജോ ബൈഡൻ അനുമതി നൽകി. 300 കിലോമീറ്റർ ദൂരപരിധിയുള്ള ATACMS മിസൈലുകൾ ഉപയോഗിക്കാനാണ് അനുമതി.

പ്രസിഡൻറ് പദവിയൊഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക തീരുമാനം. എന്നാൽ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ അനുമതി നൽകണമെന്ന് യുക്രെയ്ൻ പ്രസിഡൻറ് വൊളോഡിമിർ സെലൻസ്കി മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ബൈഡൻ അനുമതി നൽകുന്നതോടെ ബ്രിട്ടനും ഫ്രാൻസും റഷ്യക്കെതിരായി ദീർഘദൂര മിസൈൽ ഉപയോഗത്തിന് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് യുക്രെയ്ൻ.

യുക്രെയ്നെതിരായ യുദ്ധമുഖത്ത് റഷ്യ ഉത്തരകൊറിയൻ സൈനികരെ കൂടി വിന്യസിച്ചതിന് പിന്നാലെ റഷ്യക്കെതിരെ ആക്രമണം ശക്തമാക്കാൻ യുക്രെയ്ൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കുർസ്ക് മേഖലയിലാണ് നിലവിൽ റഷ്യ – ഉത്തരകൊറിയൻ സൈനിക വിന്യാസം യുക്രെയ്ന് വലിയ ഭീഷണിയാകുന്നത്. ഇവിടെ ഏകദേശം 11,000ത്തിനടുത്ത് ഉത്തരകൊറിയൻ സൈനികർ മാത്രമുണ്ടെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടൽ. ദീർഘദൂര മിസൈലുകൾക്ക് അനുമതി നൽകുന്നതോടെ ഇരുകൂട്ടരും സൈനിക ശക്തിയിൽ തുല്യനിലയിലേക്ക് എത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്.

യുക്രെയ്‌നിൽ കഴിഞ്ഞ രാത്രിയും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം റഷ്യ നടത്തി. യുക്രെയ്‌നിന്റെ ഊർജ സംവിധാനങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. ആക്രമണത്തിൽ 120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചെന്നാണ് കണക്കുകൾ. ആക്രമണങ്ങളിൽ എട്ട് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം