ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിനെ ജയിലിലടച്ചതിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ ഏഴ് മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. അനുമതിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിരോധിക്കുന്ന നിയമം ലംഘിച്ചതിന് ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, ബുലന്റ് കിലിക്, കുർതുലസ് അരി, യാസിൻ അക്കുൾ, സെയ്‌നെപ് കുറൈ, ഗോഖാൻ കാം, അലി ഒനൂർ തോസുൻ, ഹെയ്‌റി ടങ്ക് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇമാമോഗ്ലുവിന്റെ അറസ്റ്റിനെതിരെ സരച്ചാനയിലെ ഇസ്താംബുൾ പ്രദേശത്തെ സിറ്റി ഹാളിന് പുറത്ത് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാർച്ച് 24 ന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ജുഡീഷ്യൽ മേൽനോട്ടത്തിൽ അവരെ വിട്ടയച്ചു. പത്രപ്രവർത്തനത്തിന്റെയും ഫോട്ടോ ജേണലിസത്തിന്റെയും പരിധിയിൽ വരുന്നതാണ് പ്രതിഷേധ പ്രകടനത്തിലെ തങ്ങളുടെ സാന്നിധ്യമെന്ന് മാധ്യമപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ ഫയൽ അവലോകന വേളയിൽ അവരുടെ പ്രസ്താവനകൾ ആ വസ്തുതയ്ക്ക് അനുസൃതമായി സ്ഥിരീകരിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതിഷേധങ്ങളെത്തുടർന്ന് അറസ്റ്റിലായ 139 പേർക്കെതിരെ പ്രോസിക്യൂട്ടറുടെ ഓഫീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്‌സിനെതിരായ കുറ്റപത്രത്തെ ടർക്കിഷ് ജേണലിസ്റ്റ് സിൻഡിക്കേറ്റ് (ടിജിഎസ്) വിമർശിച്ചു. “പത്രപ്രവർത്തനമോ ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതോ ഒരു കുറ്റകൃത്യമല്ല.” അവർ എഴുതി. ഔദ്യോഗിക നിരോധനം നിലവിലുണ്ടെങ്കിലും, മാർച്ച് 19 ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനെ വെല്ലുവിളിക്കാൻ സാധ്യതയുള്ള, ജനപ്രിയ പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഇമാമോഗ്ലു അറസ്റ്റിലായതിനുശേഷം തുർക്കിയിൽ പ്രകടനങ്ങൾ കൂടുതൽ വ്യാപമാകമായി നടന്നു കൊണ്ടിരിക്കുകയാണ്.

150-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സർക്കാർ പറയുമ്പോൾ, ആയിരക്കണക്കിന് ആളുകളെയാണ് പ്രതികരണമായി അറസ്റ്റ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ തുർക്കിയെ ലോകത്തിലെ മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുന്ന ഏറ്റവും മോശം രാജ്യമായി പതിവായി വിശേഷിപ്പിച്ചിക്കാറുണ്ട്. മാധ്യമ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുമ്പോൾ സുരക്ഷാ സേവനങ്ങൾ അനുഭവിക്കുന്ന “ശിക്ഷാ ഇളവ്” സംബന്ധിച്ച് ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് തുർക്കിയിലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌എസ്‌എഫ്) മേധാവി എറോൾ ഒൻഡെറോഗ്ലു മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്