ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിനെ ജയിലിലടച്ചതിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ ഏഴ് മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. അനുമതിയില്ലാത്ത പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിരോധിക്കുന്ന നിയമം ലംഘിച്ചതിന് ഇസ്താംബുൾ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, ബുലന്റ് കിലിക്, കുർതുലസ് അരി, യാസിൻ അക്കുൾ, സെയ്‌നെപ് കുറൈ, ഗോഖാൻ കാം, അലി ഒനൂർ തോസുൻ, ഹെയ്‌റി ടങ്ക് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇമാമോഗ്ലുവിന്റെ അറസ്റ്റിനെതിരെ സരച്ചാനയിലെ ഇസ്താംബുൾ പ്രദേശത്തെ സിറ്റി ഹാളിന് പുറത്ത് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് മാർച്ച് 24 ന് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങൾക്ക് ശേഷം ജുഡീഷ്യൽ മേൽനോട്ടത്തിൽ അവരെ വിട്ടയച്ചു. പത്രപ്രവർത്തനത്തിന്റെയും ഫോട്ടോ ജേണലിസത്തിന്റെയും പരിധിയിൽ വരുന്നതാണ് പ്രതിഷേധ പ്രകടനത്തിലെ തങ്ങളുടെ സാന്നിധ്യമെന്ന് മാധ്യമപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ ഫയൽ അവലോകന വേളയിൽ അവരുടെ പ്രസ്താവനകൾ ആ വസ്തുതയ്ക്ക് അനുസൃതമായി സ്ഥിരീകരിക്കുന്നതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.

പ്രതിഷേധങ്ങളെത്തുടർന്ന് അറസ്റ്റിലായ 139 പേർക്കെതിരെ പ്രോസിക്യൂട്ടറുടെ ഓഫീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എക്‌സിനെതിരായ കുറ്റപത്രത്തെ ടർക്കിഷ് ജേണലിസ്റ്റ് സിൻഡിക്കേറ്റ് (ടിജിഎസ്) വിമർശിച്ചു. “പത്രപ്രവർത്തനമോ ഭരണഘടനാപരമായ അവകാശമെന്ന നിലയിൽ യോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നതോ ഒരു കുറ്റകൃത്യമല്ല.” അവർ എഴുതി. ഔദ്യോഗിക നിരോധനം നിലവിലുണ്ടെങ്കിലും, മാർച്ച് 19 ന് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനെ വെല്ലുവിളിക്കാൻ സാധ്യതയുള്ള, ജനപ്രിയ പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഇമാമോഗ്ലു അറസ്റ്റിലായതിനുശേഷം തുർക്കിയിൽ പ്രകടനങ്ങൾ കൂടുതൽ വ്യാപമാകമായി നടന്നു കൊണ്ടിരിക്കുകയാണ്.

150-ലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സർക്കാർ പറയുമ്പോൾ, ആയിരക്കണക്കിന് ആളുകളെയാണ് പ്രതികരണമായി അറസ്റ്റ് ചെയ്തത്. മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ തുർക്കിയെ ലോകത്തിലെ മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കുന്ന ഏറ്റവും മോശം രാജ്യമായി പതിവായി വിശേഷിപ്പിച്ചിക്കാറുണ്ട്. മാധ്യമ പ്രവർത്തകരെ ലക്ഷ്യം വയ്ക്കുമ്പോൾ സുരക്ഷാ സേവനങ്ങൾ അനുഭവിക്കുന്ന “ശിക്ഷാ ഇളവ്” സംബന്ധിച്ച് ആഴത്തിലുള്ള ആശങ്കയുണ്ടെന്ന് തുർക്കിയിലെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ‌എസ്‌എഫ്) മേധാവി എറോൾ ഒൻഡെറോഗ്ലു മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ