അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു

അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഞായറാഴ്ച തെക്കൻ വെസ്റ്റ് ബാങ്കിലെ ഒരു പലസ്തീൻ സ്കൂളിന് കനത്ത നാശനഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്. അധിനിവേശ പ്രദേശത്ത് നടന്ന പലസ്തീൻ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെ ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനഡോലു റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക വാർത്താ ഏജൻസിയായ വഫയുടെ റിപ്പോർട്ട് പ്രകാരം, ഹെബ്രോൺ നഗരത്തിന് തെക്ക്, അൽ-ദാഹിരിയയുടെ കിഴക്ക് സനുത സ്കൂളിലേക്ക് കുടിയേറ്റക്കാർ അതിക്രമിച്ചു കയറി അതിലെ സാധനങ്ങൾ മോഷ്ടിച്ചു.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഗ്രാമവാസികൾ സ്കൂൾ നവീകരിച്ചതായി മുനിസിപ്പൽ മേധാവി ഫയസ് അൽ-താൽ പറഞ്ഞു. “അനധികൃത കുടിയേറ്റക്കാർ മുമ്പ് പലതവണ സ്കൂൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഗ്രാമീണരെ ആക്രമിക്കുകയും അവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

“പലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് ബലമായി പുറത്താക്കാനുള്ള പുതിയ ശ്രമമാണ്” എന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സാദിഖ് അൽ-ഖദൂർ കുടിയേറ്റക്കാരുടെ ആക്രമണത്തെ അപലപിച്ചു. അനദോലുവിനോട് സംസാരിക്കവെ, പ്രദേശത്തെ വിദൂര സമൂഹങ്ങളിൽ നിന്നുള്ള ഏകദേശം 40 കുട്ടികൾക്ക് സേവനം നൽകുന്ന സ്കൂൾ പുനരധിവസിപ്പിക്കുന്നതിനായി തന്റെ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ഖദൂർ പറഞ്ഞു.

“പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലെ പൗരന്മാർക്ക് ഈ സ്കൂൾ അത്യാവശ്യമായ മാനുഷിക സേവനങ്ങൾ നൽകുന്നു.” അദ്ദേഹം പറഞ്ഞു, “ഇതിനും വിദൂര പ്രദേശങ്ങളിലെ മറ്റ് സ്കൂളുകൾക്കും അവരുടെ സുപ്രധാന പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ” മനുഷ്യാവകാശ സംഘടനകളോട്, പ്രത്യേകിച്ച് യുണിസെഫിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം