അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ പലസ്തീൻ സ്‌കൂളിന് നേരെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം; കെട്ടിടം നശിപ്പിക്കുകയും സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു

അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഞായറാഴ്ച തെക്കൻ വെസ്റ്റ് ബാങ്കിലെ ഒരു പലസ്തീൻ സ്കൂളിന് കനത്ത നാശനഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്. അധിനിവേശ പ്രദേശത്ത് നടന്ന പലസ്തീൻ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തെ ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനഡോലു റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക വാർത്താ ഏജൻസിയായ വഫയുടെ റിപ്പോർട്ട് പ്രകാരം, ഹെബ്രോൺ നഗരത്തിന് തെക്ക്, അൽ-ദാഹിരിയയുടെ കിഴക്ക് സനുത സ്കൂളിലേക്ക് കുടിയേറ്റക്കാർ അതിക്രമിച്ചു കയറി അതിലെ സാധനങ്ങൾ മോഷ്ടിച്ചു.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഗ്രാമവാസികൾ സ്കൂൾ നവീകരിച്ചതായി മുനിസിപ്പൽ മേധാവി ഫയസ് അൽ-താൽ പറഞ്ഞു. “അനധികൃത കുടിയേറ്റക്കാർ മുമ്പ് പലതവണ സ്കൂൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്, ഗ്രാമീണരെ ആക്രമിക്കുകയും അവരുടെ വീടുകൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

“പലസ്തീനികളെ അവരുടെ ഗ്രാമങ്ങളിൽ നിന്ന് ബലമായി പുറത്താക്കാനുള്ള പുതിയ ശ്രമമാണ്” എന്ന് ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് സാദിഖ് അൽ-ഖദൂർ കുടിയേറ്റക്കാരുടെ ആക്രമണത്തെ അപലപിച്ചു. അനദോലുവിനോട് സംസാരിക്കവെ, പ്രദേശത്തെ വിദൂര സമൂഹങ്ങളിൽ നിന്നുള്ള ഏകദേശം 40 കുട്ടികൾക്ക് സേവനം നൽകുന്ന സ്കൂൾ പുനരധിവസിപ്പിക്കുന്നതിനായി തന്റെ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്ന് ഖദൂർ പറഞ്ഞു.

“പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലെ പൗരന്മാർക്ക് ഈ സ്കൂൾ അത്യാവശ്യമായ മാനുഷിക സേവനങ്ങൾ നൽകുന്നു.” അദ്ദേഹം പറഞ്ഞു, “ഇതിനും വിദൂര പ്രദേശങ്ങളിലെ മറ്റ് സ്കൂളുകൾക്കും അവരുടെ സുപ്രധാന പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന് ഉറപ്പാക്കാൻ” മനുഷ്യാവകാശ സംഘടനകളോട്, പ്രത്യേകിച്ച് യുണിസെഫിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ