ഗാസയിലെ സഹായം തടഞ്ഞ ഇസ്രായേൽ നടപടി; ആശങ്ക പ്രകടിപ്പിച്ച് യുകെ

വെടിനിർത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചതിനെത്തുടർന്ന് ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രായേൽ സർക്കാർ തടഞ്ഞതിൽ യുകെ സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. “ഗാസയിലേക്കുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകളിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്.” ഞായറാഴ്ച വൈകുന്നേരം മിഡിൽ ഈസ്റ്റ് ഐയോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.

“കരാറിന്റെ പൂർണമായ നടത്തിപ്പും ശത്രുതയ്ക്ക് ശാശ്വതമായ അന്ത്യവും ഉറപ്പാക്കാൻ സഹായിക്കുന്നതിന്, കരാറിന്റെ തുടർന്നുള്ള ഘട്ടങ്ങളെക്കുറിച്ച് ക്രിയാത്മകമായി ചർച്ച ചെയ്യാൻ ഞങ്ങൾ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു.” ഗാസയിലേക്കുള്ള എല്ലാ സാധനങ്ങളുടെയും പ്രവേശനം ഇസ്രായേൽ തടഞ്ഞതായി സ്ഥിരീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ഞായറാഴ്ച രാവിലെ ഒരു പ്രസ്താവന പുറത്തിറക്കി.

വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ നീട്ടൽ ഹമാസ് അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ്. മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനിനോട് അനുബന്ധിച്ചുള്ള ഈ നീക്കം. എന്നാൽ ഗാസയിലേക്കുള്ള സഹായം തടയാനുള്ള ഇസ്രായേലിന്റെ നീക്കത്തെക്കുറിച്ച് പ്രധാനമന്ത്രി സ്റ്റാർമർ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ