ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിൽ; ആരോഗ്യനില ഗുരുതരം, തീരുമാനങ്ങൾ എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് റിപ്പോർട്ട്

ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും ഖോം നഗരത്തിൽ അടിയന്തര വൈദ്യചികിത്സ തേടിയിരിക്കുകയാണെന്നും റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തു.

യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സഖ്യകക്ഷികളുമായി പങ്കുവെച്ച ഒരു നയതന്ത്ര കുറിപ്പിലാണ് മൊജ്തബയുടെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായതിനാൽ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തിട്ടും അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ട്.

അധികാരമേറ്റതിനുശേഷം, ഖമേനി ഇന്നുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയത്. ഫെബ്രുവരി 28 ലെ ആക്രമണത്തിൽ ഖമേനിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിലവിൽ ഇറാന്റെ ചുമതല വഹിക്കുന്നതും നിലവിലുള്ള പശ്ചിമേഷ്യൻ സംഘർഷത്തിൽ രാജ്യത്തിന്റെ നടപടിയുടെ ഗതി തീരുമാനിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നും ഇറാൻ ഉദ്യോഗസ്ഥർ പലതവണ പരാമർശിച്ചു.

Latest Stories

വോട്ട് ചെയ്ത് കഴിഞ്ഞ് ഹല്‍വ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനോടും കളക്ടറേറ്റിലും പരാതി അറിയിച്ച് കന്നിവോട്ടർ

ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി; ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യും

'അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല'; താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകൻ: കെ. വി. തോമസ്

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'DEAR VAIBHAV, WELL DONE '; സൂര്യവൻഷിക്ക് ആശംസ നേർന്ന് കിംഗ് കോഹ്ലി

ബുംറയാണെങ്കിലും ഹേസൽവുഡാണെങ്കിലും ഞാൻ നോക്കുന്നത് ബോളിനെയാണ്, അല്ലാതെ ബോളറിനെയല്ല: വൈഭവ് സൂര്യവൻഷി

ചെക്കൻ അടിച്ച് തൂക്കി; ഹേസൽവുഡിനെയും അഭിനന്ദൻ സിങ്ങിനെയും എയറിൽ നിന്നും ബഹിരാകാശത്തേക്ക് കയറ്റി വിട്ട് വൈഭവ്

ഇറാന്റെ കൈയിൽ ഇനിയൊന്നും തന്നെയില്ല, ചർച്ച നടത്താമെന്ന ഒറ്റ കാരണത്താലാണ് അവർ നിലനിൽക്കുന്നത്

6 സിക്സുകൾ അവനെതിരെ അടിച്ചപ്പോൾ ബ്രോഡിന് എന്നോട് ദേഷ്യമായിരുന്നു, അവനെ ആശ്വസിപ്പിക്കാൻ എന്റെ ഒപ്പിട്ട ജേഴ്‌സി കൊടുത്തിരുന്നു, എന്നാൽ അവൻ അത് ചവറ്റുകുട്ടയിൽ എറിഞ്ഞു

രോഹിതിന്റെയും കോഹ്ലിയുടെയും ബാറ്റിംഗ് കണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോൾ വൈഭവിന്റെ ബാറ്റിംഗ് കാണാനാണ് താല്പര്യം: ഗ്രെയിം സ്മിത്ത്