"സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമോഫോബിയ"; കാനഡയിൽ ഇന്ത്യൻ പൗരനെ ജോലിയില്‍ നിന്ന് പുറത്താക്കി

സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമോഫോബിയ പ്രകടിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് അറബ് രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാരെ ജോലിയിൽ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെ, കാനഡയിൽ ഇന്ത്യൻ പൗരനെ ഇസ്ലാമോഫോബിയയുടെ പേരിൽ ജോലിയില്‍ നിന്ന് പുറത്താക്കി. വടക്കേ അമേരിക്കൻ രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായുള്ള ഇയാളുടെ കരാർ അവസാനിപ്പിക്കുകയും ചെയ്തു. ബ്രാമ്പ്ടണിലെ പീൽ ഡിസ്ട്രിക്റ്റ് സ്കൂളിലെ ‘സ്കൂൾ കൗൺസിൽ ചെയർ’ അംഗമായിരുന്നു രവി ഹൂഡയെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

നിരവധി ടൊറന്റോ മുനിസിപ്പാലിറ്റികൾ പ്രാദേശിക പള്ളികൾക്ക് റമസാൻ വേളയിൽ ഉച്ചഭാഷിണിയിൽ പ്രാർത്ഥന (ആസാൻ) വിളിക്കാൻ അനുമതി നൽകി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പള്ളികളിൽ ഒത്തുകൂടാൻ കഴിയാത്തതിനാൽ മുനിസിപ്പാലിറ്റികളുടെ ഈ നീക്കം മുസ്ലിം സമൂഹം വളരെയധികം പ്രശംസിച്ചു. എന്നാൽ ടൊറന്റോ മുനിസിപ്പാലിറ്റികളുടെ നീക്കം രവി ഹൂഡ അംഗീകരിച്ചില്ല. മുസ്ലിങ്ങളെയും അവരുടെ വിശ്വാസത്തെയും പരിഹസിക്കുന്ന ഒരു ട്വീറ്റ് ഇയാൾ പോസ്റ്റ് ചെയ്തു.

“അടുത്തത് എന്താണ്? ഒട്ടകത്തെയും ആടിനേയും ഓടിക്കുന്നവർക്കുമായി പ്രത്യേക പാതകൾ, ത്യാഗത്തിന്റെ പേരിൽ മൃഗങ്ങളെ വീട്ടിൽ അറുക്കാൻ അനുവദിക്കുക, വോട്ടിനായി വിഡ്ഢികളെ പ്രീതിപ്പെടുത്തുന്നതിന് നിയമപരമായി എല്ലാ സ്ത്രീകളും കൂടാരങ്ങളിൽ തല മുതൽ കാൽ വരെ സ്വയം മൂടണമെന്ന് ആവശ്യം. ” രവി ഹൂഡ ട്വീറ്റ് ചെയ്തു.

വിശാല സമീപനത്തിന് ആഗോളതലത്തിൽ അറിയപ്പെടുന്ന കാനഡയിൽ ഹൂഡയുടെ പരാമർശങ്ങൾ വലിയ വിവാദമായി.

ഹൂഡയെ ‘സ്‌കൂൾ കൗൺസിൽ ചെയർ’ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും ബ്രാംപ്ടണിലെ പീൽ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് അറിയിച്ചു.

പ്രിൻസിപ്പൽ അന്വേഷണം ആരംഭിച്ചു. വ്യക്തിയെ സ്കൂൾ കൗൺസിൽ ചെയർ എന്ന പദവിയിൽ നിന്ന് നീക്കംചെയ്യുന്നു, മാത്രമല്ല മറ്റേതെങ്കിലും ശേഷിയിൽ കൗൺസിലിൽ പങ്കെടുക്കാൻ കഴിയില്ല. ഇസ്‌ലാമോഫോബിയ സ്വീകാര്യമല്ലെന്നും തങ്ങളുടെ സുരക്ഷിതവും സ്വീകാര്യവുമായ സ്‌കൂൾ നയത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സ്‌കൂൾ ട്വീറ്റ് ചെയ്തു.

കാനഡയിലെ മികച്ച റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് വെബ്‌സൈറ്റുകളായ റീമാക്സും ഹൂഡയുടെ കരാർ അവസാനിപ്പിച്ചു.

ഹൂഡയുടെ കാഴ്ചപ്പാടുകൾ ഞങ്ങൾ പങ്കിടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. അദ്ദേഹത്തെ പിരിച്ചുവിടുന്നതായും തുടർന്ന് അദ്ദേഹത്തിന് റീമാക്സുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിക്കുന്നു. വിവിധ സംസ്കാരങ്ങളും വൈവിദ്ധ്യവും നമ്മുടെ സമൂഹത്തിന്റെ ഏറ്റവും മികച്ച ഗുണങ്ങളാണ്, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, റീമാക്സ് ട്വീറ്റ് ചെയ്തു.

രവി ഹൂഡയുടെ പോസ്റ്റിനെയും കാഴ്ചപ്പാടുകളെയും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ അപലപിച്ചു, കാനഡ ഇസ്ലാമോഫോബിയയെ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും