"സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമോഫോബിയ"; കാനഡയിൽ ഇന്ത്യൻ പൗരനെ ജോലിയില്‍ നിന്ന് പുറത്താക്കി

സോഷ്യൽ മീഡിയയിലൂടെ ഇസ്ലാമോഫോബിയ പ്രകടിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് അറബ് രാജ്യങ്ങളിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ പൗരന്മാരെ ജോലിയിൽ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെ, കാനഡയിൽ ഇന്ത്യൻ പൗരനെ ഇസ്ലാമോഫോബിയയുടെ പേരിൽ ജോലിയില്‍ നിന്ന് പുറത്താക്കി. വടക്കേ അമേരിക്കൻ രാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികളുമായുള്ള ഇയാളുടെ കരാർ അവസാനിപ്പിക്കുകയും ചെയ്തു. ബ്രാമ്പ്ടണിലെ പീൽ ഡിസ്ട്രിക്റ്റ് സ്കൂളിലെ ‘സ്കൂൾ കൗൺസിൽ ചെയർ’ അംഗമായിരുന്നു രവി ഹൂഡയെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

നിരവധി ടൊറന്റോ മുനിസിപ്പാലിറ്റികൾ പ്രാദേശിക പള്ളികൾക്ക് റമസാൻ വേളയിൽ ഉച്ചഭാഷിണിയിൽ പ്രാർത്ഥന (ആസാൻ) വിളിക്കാൻ അനുമതി നൽകി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പള്ളികളിൽ ഒത്തുകൂടാൻ കഴിയാത്തതിനാൽ മുനിസിപ്പാലിറ്റികളുടെ ഈ നീക്കം മുസ്ലിം സമൂഹം വളരെയധികം പ്രശംസിച്ചു. എന്നാൽ ടൊറന്റോ മുനിസിപ്പാലിറ്റികളുടെ നീക്കം രവി ഹൂഡ അംഗീകരിച്ചില്ല. മുസ്ലിങ്ങളെയും അവരുടെ വിശ്വാസത്തെയും പരിഹസിക്കുന്ന ഒരു ട്വീറ്റ് ഇയാൾ പോസ്റ്റ് ചെയ്തു.

“അടുത്തത് എന്താണ്? ഒട്ടകത്തെയും ആടിനേയും ഓടിക്കുന്നവർക്കുമായി പ്രത്യേക പാതകൾ, ത്യാഗത്തിന്റെ പേരിൽ മൃഗങ്ങളെ വീട്ടിൽ അറുക്കാൻ അനുവദിക്കുക, വോട്ടിനായി വിഡ്ഢികളെ പ്രീതിപ്പെടുത്തുന്നതിന് നിയമപരമായി എല്ലാ സ്ത്രീകളും കൂടാരങ്ങളിൽ തല മുതൽ കാൽ വരെ സ്വയം മൂടണമെന്ന് ആവശ്യം. ” രവി ഹൂഡ ട്വീറ്റ് ചെയ്തു.

വിശാല സമീപനത്തിന് ആഗോളതലത്തിൽ അറിയപ്പെടുന്ന കാനഡയിൽ ഹൂഡയുടെ പരാമർശങ്ങൾ വലിയ വിവാദമായി.

ഹൂഡയെ ‘സ്‌കൂൾ കൗൺസിൽ ചെയർ’ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും അദ്ദേഹത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും ബ്രാംപ്ടണിലെ പീൽ ഡിസ്ട്രിക്റ്റ് സ്‌കൂൾ ബോർഡ് അറിയിച്ചു.

പ്രിൻസിപ്പൽ അന്വേഷണം ആരംഭിച്ചു. വ്യക്തിയെ സ്കൂൾ കൗൺസിൽ ചെയർ എന്ന പദവിയിൽ നിന്ന് നീക്കംചെയ്യുന്നു, മാത്രമല്ല മറ്റേതെങ്കിലും ശേഷിയിൽ കൗൺസിലിൽ പങ്കെടുക്കാൻ കഴിയില്ല. ഇസ്‌ലാമോഫോബിയ സ്വീകാര്യമല്ലെന്നും തങ്ങളുടെ സുരക്ഷിതവും സ്വീകാര്യവുമായ സ്‌കൂൾ നയത്തിന്റെ വ്യക്തമായ ലംഘനമാണെന്നും സ്‌കൂൾ ട്വീറ്റ് ചെയ്തു.

കാനഡയിലെ മികച്ച റിയൽ എസ്റ്റേറ്റ് മാർക്കറ്റിംഗ് വെബ്‌സൈറ്റുകളായ റീമാക്സും ഹൂഡയുടെ കരാർ അവസാനിപ്പിച്ചു.

ഹൂഡയുടെ കാഴ്ചപ്പാടുകൾ ഞങ്ങൾ പങ്കിടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. അദ്ദേഹത്തെ പിരിച്ചുവിടുന്നതായും തുടർന്ന് അദ്ദേഹത്തിന് റീമാക്സുമായി യാതൊരു ബന്ധവുമില്ലെന്നും സ്ഥിരീകരിക്കുന്നു. വിവിധ സംസ്കാരങ്ങളും വൈവിദ്ധ്യവും നമ്മുടെ സമൂഹത്തിന്റെ ഏറ്റവും മികച്ച ഗുണങ്ങളാണ്, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, റീമാക്സ് ട്വീറ്റ് ചെയ്തു.

രവി ഹൂഡയുടെ പോസ്റ്റിനെയും കാഴ്ചപ്പാടുകളെയും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ അപലപിച്ചു, കാനഡ ഇസ്ലാമോഫോബിയയെ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു