വളര്‍ച്ചാനിരക്കില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ കുതിക്കും: അന്താരാഷ്ട്ര നാണയനിധി

വളര്‍ച്ചാ നിരക്കില്‍ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കികൊണ്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമെന്ന് അന്താരാഷ്ട്ര് നാണയനിധി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യുടെ വളര്‍ച്ച 8.2 ശതമാനമാകുമെന്നാണ് പ്രവചനം. ജനുവരിയിലെ വളര്‍ച്ച അനുമാനവുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ കുത്തനെയുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ചൈനയടക്കമുള്ള അയല്‍രാജ്യങ്ങളെ എല്ലാം പിന്നിലാക്കിയാണ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 0.8 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 8.9 ശതമാനമാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയിരുന്ന വളര്‍ച്ചാ നിരക്ക്. റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് 2023-ലെ ഇന്ത്യയുടെ വളര്‍ച്ച അനുമാനം കുറഞ്ഞിരിക്കുന്നത്. ഊര്‍ജ്ജത്തിന്റെയും ഭക്ഷണ സാധനങ്ങളുടെയും വില വര്‍ദ്ധനവിനും വളര്‍ച്ചയുടെ വേഗത കുറവിനും ഇത് കാരണമായെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

2021-ല്‍ 8.1 ശതമാനം വളര്‍ച്ചയാണ് ചൈന നേടിയത്. ചൈനയ്്ക്ക 2022-ല്‍ 4.4 ശതമാനവും 2023-ല്‍ 5.1 ശതമാനവും ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയനിധി പ്രവചിക്കുന്നത്. ഇത് ഇന്ത്യയുടേതിനെക്കാള്‍ വളരെ താഴെയാണ്.റഷ്യ- ഉക്രൈന്‍ യുദ്ധം കൂടാതെ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്കഡൗണും ചൈനയുടെ വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിച്ചു.

നിലവിലെ യുദ്ധ പശ്ചാത്തലത്തില്‍ ഉക്രൈന്റെ സമ്പദ് വ്യവസ്ഥ 35 ശതമാനം തകരുമെന്നാണ് നാണയനിധി പറയുന്നത്. റഷ്യന്‍ അധിനിവേശം, അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ച, പൗരന്മാരുടെ വന്‍തോതിലുള്ള പലായനം എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി