'ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാം'; ട്രംപ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനു പകരം ഇന്ത്യയ്ക്ക് വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും എണ്ണ വാങ്ങിത്തുടങ്ങിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറക്കുന്നതിന് പകരമായി ഇന്ത്യയ്ക്ക് വെനസ്വേലന്‍ എണ്ണ വാങ്ങാമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം ഇന്ത്യയോട് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. ജനുവരി 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെനസ്വേലന്‍ ആക്ടിങ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസുമായി സംസാരിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ അമേരിക്ക ഇന്ത്യയ്ക്കു മേല്‍ ചുമത്തിയ 25 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് കഴിഞ്ഞയാഴ്ച ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറയുന്നത്. തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലവില്‍ തന്നെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം രറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ ഉള്‍പ്പെടെ, വെനിസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് 25% തീരുവ ചുമത്തിയിരുന്നു. വെനസ്വേലന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറുണ്ടാക്കാന്‍ ചൈനയേയും സ്വാഗതം ചെയ്യുന്നതായി ട്രംപ് പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങിയതിനും ഇന്ത്യയ്‌ക്കെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്്‌ളാദിമിര്‍ പുടിന്റെ യുക്രെയ്‌ന് എതിരായ യുദ്ധത്തിന് ഫണ്ട് ചെയ്യുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. ജനുവരിയില്‍ വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ എണ്ണ സമ്പന്നമായ ആ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Latest Stories

സാരി ട്രെൻഡിൽ ഇക്കുറി നിർമലയുടെ കാഞ്ചീപുരം..

'ധനമന്ത്രി അവതരിപ്പിച്ചത് ഐതിഹാസിക ബജറ്റ്, വലിയ അവസരങ്ങൾ തുറക്കുന്നു'; നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി

കേന്ദ്ര ബജറ്റ് 2026-27: കോർപ്പറേറ്റ് പ്രീണന ബജറ്റിൽ കർഷകർക്ക് അവഗണന, വെറ്ററിനറി വിദ്യാഭ്യാസവും സേവനങ്ങളും സ്വകാര്യ മേഖലയിലേക്ക്

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

'കേന്ദ്ര ബജറ്റ് കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖ, ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന വസ്തുത നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചിരിക്കുന്നു'; മുഖ്യമന്ത്രി

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേപ്പറില്‍ 'ആമ മുട്ട', കേരളത്തോടുള്ള അവഗണന തുടര്‍കഥ; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' വാചകമടിയില്‍ മാത്രം

ബജറ്റ് ഇഫക്ട്; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി, സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി

'കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനമില്ല, ഒരു പരിഗണനയും ലഭിച്ചില്ല'; നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ്

വരുമാനത്തെക്കുറിച്ച് തെറ്റായ വിവരം നല്‍കിയാല്‍ കടുത്ത ശിക്ഷ; പുതിയ ആദായ നികുതി നിയമം ഏപ്രില്‍ ഒന്നു മുതല്‍; സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ആദായനികുതി ഫോമുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തെന്ന് നിര്‍മല സീതാരാമന്‍

'എയിംസും അതിവേഗ റെയിൽ ഇടനാഴിയും ഇല്ല, അപൂര്‍വ ധാതു ഇടനാഴിയിൽ മാത്രം ഒതുങ്ങി'; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ