വീടിന് തീ പിടിച്ചാൽ കുടുംബത്തെ മറന്ന് കിമ്മിന്റെ ചിത്രത്തിനെ രക്ഷിക്കണം, ഇല്ലെങ്കിൽ 3 തലമുറയ്ക്ക് തടവ് ശിക്ഷ; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഉത്തര കൊറിയയിൽ സാമ്പത്തീക പ്രതിസന്ധി രൂക്ഷമായപ്പോൾ ടൂറിസം മേഖലയെ വളർത്തുന്നതിന്റെ ഭാഗമായി ചില സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ടെങ്കിലും രാജ്യത്ത് സ്വാതന്ത്ര്യമുള്ള ഏക വ്യക്തി അത് ഭരണാധികാരിയായ കിം ജോങ് ഉന്‍ മാത്രമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കൃത്യമായ രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ മാത്രമേ അവർ അനുവദിക്കൂ. ഇല്ലെങ്കിൽ തടവാണ് ശിക്ഷ. ഭരണാധികാരിയായ കിം ജോങിന്റെ ക്രൂരമായ പ്രവർത്തികൾ കൊണ്ട് രാജ്യം ലോകപ്രശസ്തമാണ്.

പ്രശസ്ത അവതാരകനായ ജോ റോഗന്‍ അടുത്തിടെ ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട് യുഎസിലെത്തിയ ഒരു യുവതിയുമായി അഭിമുഖം നടത്തിയപ്പോൾ, കിമ്മിന്‍റെ ക്രൂര വിനോദങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പൗരന്മാർ പാലിക്കേണ്ട ഒരുപാട് നിയമങ്ങൾ ആ രാജ്യത്തുണ്ട്. അതിലെ പ്രധാന നിയമങ്ങളിൽ ഒന്നാണ് ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ഛായാചിത്രങ്ങൾ വീടുകളിൽ സൂക്ഷിക്കണം എന്നുള്ളത്. ചിത്രത്തിൽ പൊടിയുടെ ഒരു അംശമെങ്കിലും ഉണ്ടോ എന്നറിയാൻ പാതിരാത്രി സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽ എത്തും. ഫോട്ടോയില്‍ പൊടിയോ മാറാലയോ കേടുപാടുകളോ മറ്റെന്തെങ്കിലുമോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ രാജഭക്തിയില്‍ ഇടിവ് സംഭവിച്ചു എന്ന് ആരോപിച്ച് അവരുടെ മൂന്നു തലമുറയെ തടങ്ങൾ പാളയത്തിൽ അടയ്ക്കും.

കൂടാതെ വീടിന് മറ്റെന്തെങ്കിലും അപകടങ്ങളോ തീ പിടിക്കുകയോ ചെയ്യ്താൽ അച്ഛനെയോ അമ്മയെയോ കുട്ടിയെയോ ഭാര്യയെയോ രക്ഷിക്കേണ്ടതിന് പകരം ആദ്യം ചെയേണ്ടത് ഭരണാധികാരിയായ കിം ജോങിന്റെ ഫോട്ടോ സംരക്ഷിക്കുക എന്നതാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ വധശിക്ഷ അല്ലെങ്കിൽ 3 തലമുറയ്ക്ക് തടവോ ലഭിക്കും. ഉത്തര കൊറിയയുടെ ഈ നിയമങ്ങൾ കേൾക്കുമ്പോൾ അസംബന്ധമാണെന്ന് ലോകത്തിന് തോന്നുന്നുണ്ടെങ്കിൽ ഉത്തര കൊറിയക്കാരുടെ ജീവിതം ഇങ്ങനെയാണെന്നാണ് യുവതി ചൂണ്ടി കാട്ടുന്നത്.

ഉത്തര കൊറിയയുടെ വിചിത്ര നിയമങ്ങളെ കുറിച്ച് വെളിപ്പെടുത്തിയ യുവതിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 90 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. അവിടെ നിന്ന് രക്ഷപെട്ട് എത്തിയ യുവതിയെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!