'വിലപേശലിനില്ല, ബന്ദികളെ ഇന്നു തന്നെ കൈമാറും'; ഇസ്രയേല്‍ സൈന്യം ഗാസ വളഞ്ഞതിന് പിന്നാലെ മുട്ടിടിച്ച് ഹമാസ്; നീക്കങ്ങള്‍ സൂഷ്മം നിരീക്ഷിച്ച് ട്രംപും ഇസ്രയേലും

ഗാസയ്ക്ക് ചുറ്റും ഇസ്രയേല്‍ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെ നിലപാട് മാറ്റി ഹമാസ്. മുന്‍നിശ്ചയിച്ചപ്രകാരം ബന്ദികളെ ഇന്നുതന്നെ ഇസ്രയേലിന് കൈമാറാന്‍ സന്നദ്ധമെന്ന് അവര്‍ വ്യക്തമാക്കി. കരാര്‍ പ്രകാരം മൂന്ന് ബന്ദികളെയാണ് കൈമാറുക. ഇന്നു ബന്ദികളെ കൈമാറിയില്ലെങ്കില്‍ ഗാസയിലേക്ക് വീണ്ടും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹമാസിനെ ആക്രമിക്കാനായുള്ള തയാറെടുപ്പുകള്‍ ഇന്നലെ ഇസ്രയേല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഹമാസ് ഇന്ന് ബന്ദികളെ വിട്ടില്ലെങ്കില്‍ ഗാസയില്‍ ശക്തമായ ആക്രമണം തുടരാനാണ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി റിസര്‍വ് സൈനികരോടു തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു.

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇന്ന് മൂന്നു ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഗാസ അതിര്‍ത്തിയില്‍ പടയൊരുക്കം ആരംഭിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 19ന് ആരംഭിച്ച വെടിനിര്‍ത്തല്‍ ഇസ്രയേല്‍ ലംഘിക്കുന്നെന്നാരോപിച്ചാണു ശനിയാഴ്ച ബന്ദികളെ വിടില്ലെന്ന് ഹമാസ് നിലപാട് എടുത്തിരുന്നു.

മുഴുവന്‍ ബന്ദികളെയും വിട്ടില്ലെങ്കില്‍ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ റദ്ദാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താക്കീത് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമം മധ്യസ്ഥരായ ഖത്തറും ഈജിപ്തും ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ഹമാസിനെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ പിന്തുണയിലുള്ള ഇസ്രയേല്‍ ആക്രമണം കടുത്തതായിരിക്കുമെന്ന് ഇവര്‍ ഹമാസിനെ അറിയിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ അന്തിമ താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാസയില്‍ നിന്ന് എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇതിനായി ശനിയാഴ്ച്ചവരെ സമയം നല്‍കുന്നുവെന്നും അദേഹം പറഞ്ഞിരുന്നു. ഇത് അനുസരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങും. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാന്‍ എന്റെ കാര്യമാണ് പറയുന്നത്. ഇസ്രയേലിന് വേണ്ടത് ചെയ്യാം, പക്ഷേ എന്റെ കാര്യത്തില്‍, ശനിയാഴ്ച രാത്രി 12 മണിക്ക് അവര്‍ ഇവിടെ ഇല്ലെങ്കില്‍, വീണ്ടും നരകം സൃഷ്ടിക്കും ട്രംപ് ഭീഷണി മുഴക്കി. ഇനി ‘എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു.

Latest Stories

CSK VS GT: ഗുജറാത്ത് ബോളറെ തല്ലിയോടിച്ച് ആയുഷ് മാത്രെ, സിഎസ്‌കെ താരം ഒരോവറില്‍ നേടിയത്.., അവസാന മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

കേരള തീരത്ത് പൂര്‍ണ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ചീഫ് സെക്രട്ടറി; മുങ്ങിയ കപ്പലില്‍ നിന്ന് ഇന്ധനം ചോര്‍ന്നു, എണ്ണപ്പാട നീക്കാന്‍ നടപടി തുടങ്ങി; തീരത്ത് അപൂര്‍വ്വ വസ്തുക്കളോ കണ്ടെയ്‌നറുകളോ കണ്ടാല്‍ തൊടരുത്

CSK VS GT: ഒടുവില്‍ ആ സുപ്രധാന വിവരം പങ്കുവച്ച്‌ ധോണി, ഇനി അദ്ദേഹത്തിന് ഒന്നും തെളിയിക്കാനില്ല, ഇത് തന്നെ നല്ല സമയമെന്ന് ആരാധകര്‍, സൂപ്പര്‍താരം പറഞ്ഞത്‌

കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി

അന്ന് വിരാട് കോഹ്‌ലി എന്നെ അറിയില്ലെന്ന് പറഞ്ഞു, ഇന്ന് അദ്ദേഹത്തിന്റെ ഇഷ്ട ഗാനം എന്റേത്: സിമ്പു

മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

'നെറികെട്ട പ്രവര്‍ത്തനം, ഒറ്റുകൊടുക്കുന്ന യൂദാസിന്റെ മുഖമാണ് പിവി അന്‍വറിന്'; ഉള്ളിലെ കള്ളത്തരം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വെളിച്ചത്തായെന്ന് എംവി ഗോവിന്ദന്‍

'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എല്ലാവരും കുടുംബസമേതം തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ; ദിലീപ് ചിത്രത്തെ വാനോളം പുകഴ്ത്തി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി

ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് കാർ ഈ വർഷം അവസാനം ഇന്ത്യയിലേക്ക്..

INDIAN CRICKET: ടി20യില്‍ അവന്റെ കാലം കഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്‌, ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ആ താരം ഉറപ്പായിട്ടും ഉണ്ടാകും, എന്തൊരു പെര്‍ഫോമന്‍സാണ് ഐപിഎലില്‍ കാഴ്ചവച്ചത്