വേണ്ടത്ര സുരക്ഷാ കിറ്റുകള്‍ ഇല്ല: നഗ്നരായി ജോലി ചെയ്ത് ഡോക്ടര്‍മാരുടെ പ്രതിഷേധം

കോവിഡ് രോഗികളെ പരിശോധിക്കാന്‍ മതിയായ സുരക്ഷാ കിറ്റുകള്‍ ലഭ്യമാക്കാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി ജര്‍മ്മനിയിലെ ഡോക്ടര്‍മാര്‍. നഗ്നരായി രോഗികളെ പരിശോധിച്ചാണ് ജര്‍മ്മനിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ പ്രതിഷധം അറിയിച്ചത്. വ്യക്തി സുരക്ഷ വസ്ത്രങ്ങള്‍ പോലും ഇല്ലാതെ എത്രത്തോളം മോശമാണ് തങ്ങളുടെ സ്ഥിതിയെന്ന് അധികൃതരെ അറിയിക്കാന്‍ വേണ്ടിയാണ് വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരക്ഷാ ഉപകരണങ്ങളില്ലാതെ കോവിഡ് രോഗികളെ പരിചരിക്കുന്നത് ജീവന് ഭീഷണിയാണ്. അതിനാല്‍ എത്രയും വേഗം കാര്യമായ നടപടി സ്വീകരിക്കമെന്നുമുള്ള മാസങ്ങളായുള്ള ആവശ്യം അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫയല്‍, ടോയ്‌ലറ്റ് റോള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് നാണം മറച്ചാണ് ഡോക്ടര്‍മാര്‍ ചിത്രങ്ങളെടുത്തത്. നേരത്തെ, ഫ്രാന്‍സിലും ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തിയിരുന്നു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ വെച്ചു നോക്കുമ്പോള്‍ ജര്‍മ്മനിയിലെ സ്ഥിതി മെച്ചമാണ്. 1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പതിയെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. എന്നാല്‍ ഇളവുകള്‍ക്ക് പിന്നാലെ ദിവസങ്ങള്‍ക്കകം കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക