ഗബ്രിയേൽ ബോറിക്, 35 വയസ്: ചിലിയുടെ ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ്

ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെയാണ് ഗബ്രിയേൽ പരാജയപ്പെടുത്തിയത്. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ജോസ് അന്റോണിയോ കാസ്റ്റ് പരാജയം സമ്മതിച്ചു.

ഇതോടെ 35 വയസ്സുള്ള ബോറിക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിൽ ഒരാളും ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി മാറി.

ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 56% നേടി വിജയിച്ചു, ജോസ് അന്റോണിയോ കാസ്റ്റ് 44% വോട്ടുകൾക്ക് പിന്നിലായി. സമീപ ദശകങ്ങളിൽ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്, നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സമീപകാലത്ത് ചിലി സാക്ഷ്യം വഹിച്ചു.

രണ്ട് സ്ഥാനാർത്ഥികളും രാജ്യത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്, ഇരുവരും ഒരിക്കലും സർക്കാരിൽ ഉണ്ടായിരുന്നിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പുറത്തു നിന്നുള്ളവരാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായുള്ള സംപ്രേഷണം ചെയ്ത ഒരു ഫോൺ കോളിൽ, “ഈ മഹത്തായ വെല്ലുവിളിയിലേക്ക് ഉയരാൻ” താൻ തന്റെ പരമാവധി ശ്രമിക്കും എന്ന് ബോറിക് പറഞ്ഞു.

മുൻ വിദ്യാർത്ഥി പ്രതിഷേധ നേതാവായ ബോറിക്, 2019 ലും 2020 ലും ചിലിയെ പിടിച്ചുകുലുക്കിയ അസമത്വത്തിനും അഴിമതി ആരോപണത്തിനുമെതിരെയുള്ള ബഹുജന പ്രകടനങ്ങളെ പിന്തുണച്ചു.

ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ചിലിയിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വരുമാന വിടവുകളിലൊന്നാണ് കാണിക്കുന്നത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ സമ്പത്തിന്റെ 25% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ സ്വന്തമാണ്.

ചിലിയിലെ പെൻഷൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിലൂടെയും ഹരിത നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ അസമത്വം പരിഹരിക്കുമെന്ന് ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോറിക്കിന്റെ എതിർ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ്, അതേസമയം, ക്രമസമാധാനത്തിനാണ് ഊന്നൽ നൽകിയത്, നികുതിയും സാമൂഹിക ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും കാസറ്റ് പ്രചാരണം നടത്തിയിരുന്നു.

1973 മുതൽ 1990 വരെ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയുടെ പാരമ്പര്യത്തെയും കാസ്റ്റ് പ്രചാരണ വേളയിൽ പ്രതിരോധിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ 3,000-ത്തിലധികം ആളുകളെ ഭരണകൂടം കൊലചെയ്തു. നിരവധി പേരെ കാണാതായി, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ അടയ്ക്കുകയും ചെയ്തു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി