ഗബ്രിയേൽ ബോറിക്, 35 വയസ്: ചിലിയുടെ ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ്

ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെയാണ് ഗബ്രിയേൽ പരാജയപ്പെടുത്തിയത്. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ജോസ് അന്റോണിയോ കാസ്റ്റ് പരാജയം സമ്മതിച്ചു.

ഇതോടെ 35 വയസ്സുള്ള ബോറിക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിൽ ഒരാളും ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി മാറി.

ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 56% നേടി വിജയിച്ചു, ജോസ് അന്റോണിയോ കാസ്റ്റ് 44% വോട്ടുകൾക്ക് പിന്നിലായി. സമീപ ദശകങ്ങളിൽ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്, നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സമീപകാലത്ത് ചിലി സാക്ഷ്യം വഹിച്ചു.

രണ്ട് സ്ഥാനാർത്ഥികളും രാജ്യത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്, ഇരുവരും ഒരിക്കലും സർക്കാരിൽ ഉണ്ടായിരുന്നിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പുറത്തു നിന്നുള്ളവരാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായുള്ള സംപ്രേഷണം ചെയ്ത ഒരു ഫോൺ കോളിൽ, “ഈ മഹത്തായ വെല്ലുവിളിയിലേക്ക് ഉയരാൻ” താൻ തന്റെ പരമാവധി ശ്രമിക്കും എന്ന് ബോറിക് പറഞ്ഞു.

മുൻ വിദ്യാർത്ഥി പ്രതിഷേധ നേതാവായ ബോറിക്, 2019 ലും 2020 ലും ചിലിയെ പിടിച്ചുകുലുക്കിയ അസമത്വത്തിനും അഴിമതി ആരോപണത്തിനുമെതിരെയുള്ള ബഹുജന പ്രകടനങ്ങളെ പിന്തുണച്ചു.

ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ചിലിയിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വരുമാന വിടവുകളിലൊന്നാണ് കാണിക്കുന്നത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ സമ്പത്തിന്റെ 25% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ സ്വന്തമാണ്.

ചിലിയിലെ പെൻഷൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിലൂടെയും ഹരിത നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ അസമത്വം പരിഹരിക്കുമെന്ന് ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോറിക്കിന്റെ എതിർ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ്, അതേസമയം, ക്രമസമാധാനത്തിനാണ് ഊന്നൽ നൽകിയത്, നികുതിയും സാമൂഹിക ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും കാസറ്റ് പ്രചാരണം നടത്തിയിരുന്നു.

1973 മുതൽ 1990 വരെ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയുടെ പാരമ്പര്യത്തെയും കാസ്റ്റ് പ്രചാരണ വേളയിൽ പ്രതിരോധിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ 3,000-ത്തിലധികം ആളുകളെ ഭരണകൂടം കൊലചെയ്തു. നിരവധി പേരെ കാണാതായി, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ അടയ്ക്കുകയും ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം