ഗബ്രിയേൽ ബോറിക്, 35 വയസ്: ചിലിയുടെ ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ്

ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെയാണ് ഗബ്രിയേൽ പരാജയപ്പെടുത്തിയത്. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ജോസ് അന്റോണിയോ കാസ്റ്റ് പരാജയം സമ്മതിച്ചു.

ഇതോടെ 35 വയസ്സുള്ള ബോറിക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിൽ ഒരാളും ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി മാറി.

ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 56% നേടി വിജയിച്ചു, ജോസ് അന്റോണിയോ കാസ്റ്റ് 44% വോട്ടുകൾക്ക് പിന്നിലായി. സമീപ ദശകങ്ങളിൽ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്, നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സമീപകാലത്ത് ചിലി സാക്ഷ്യം വഹിച്ചു.

രണ്ട് സ്ഥാനാർത്ഥികളും രാജ്യത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്, ഇരുവരും ഒരിക്കലും സർക്കാരിൽ ഉണ്ടായിരുന്നിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പുറത്തു നിന്നുള്ളവരാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായുള്ള സംപ്രേഷണം ചെയ്ത ഒരു ഫോൺ കോളിൽ, “ഈ മഹത്തായ വെല്ലുവിളിയിലേക്ക് ഉയരാൻ” താൻ തന്റെ പരമാവധി ശ്രമിക്കും എന്ന് ബോറിക് പറഞ്ഞു.

മുൻ വിദ്യാർത്ഥി പ്രതിഷേധ നേതാവായ ബോറിക്, 2019 ലും 2020 ലും ചിലിയെ പിടിച്ചുകുലുക്കിയ അസമത്വത്തിനും അഴിമതി ആരോപണത്തിനുമെതിരെയുള്ള ബഹുജന പ്രകടനങ്ങളെ പിന്തുണച്ചു.

ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ചിലിയിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വരുമാന വിടവുകളിലൊന്നാണ് കാണിക്കുന്നത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ സമ്പത്തിന്റെ 25% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ സ്വന്തമാണ്.

ചിലിയിലെ പെൻഷൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിലൂടെയും ഹരിത നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ അസമത്വം പരിഹരിക്കുമെന്ന് ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോറിക്കിന്റെ എതിർ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ്, അതേസമയം, ക്രമസമാധാനത്തിനാണ് ഊന്നൽ നൽകിയത്, നികുതിയും സാമൂഹിക ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും കാസറ്റ് പ്രചാരണം നടത്തിയിരുന്നു.

1973 മുതൽ 1990 വരെ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയുടെ പാരമ്പര്യത്തെയും കാസ്റ്റ് പ്രചാരണ വേളയിൽ പ്രതിരോധിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ 3,000-ത്തിലധികം ആളുകളെ ഭരണകൂടം കൊലചെയ്തു. നിരവധി പേരെ കാണാതായി, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ അടയ്ക്കുകയും ചെയ്തു.

Latest Stories

സഞ്ജുവിന് പകരം ജഡേജയെയോ റുതുരാജിനെയോ തരണമെന്ന് രാജസ്ഥാൻ, ചെന്നൈയുടെ പ്രതികരണം ഇങ്ങനെ

IPL 2026: 'ആളുകൾ അദ്ദേഹത്തിനായി ധാരാളം പണം ചെലവഴിക്കും'; വരാനിരിക്കുന്ന മിനി-ലേലത്തിൽ ഏറ്റവും വിലയേറിയ കളിക്കാരൻ ആരെന്ന് പ്രവചനം

Asia Cup 2025: “നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മോശമായി ഇന്ത്യ ഞങ്ങളെ തോൽപ്പിക്കും”; പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കാൻ പ്രാർത്ഥിച്ച് പാക് മുൻ താരം

പാലിയേക്കര ടോള്‍: ഇത്രയും മോശം റോഡില്‍ എങ്ങനെ ടോള്‍ പിരിക്കുമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്; 'ഞാന്‍ ആ വഴി പോയിട്ടുണ്ട്', ദേശീയ പാത അതോറിറ്റിയെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി

കോഹ്‌ലിയുമായുള്ള താരതമ്യമാണ് ബാബർ അസമിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണം: അഹമ്മദ് ഷെഹ്സാദ്

അനധികൃത സ്വത്ത് സമ്പാദനകേസ്; എം ആര്‍ അജിത് കുമാറിന് ക്ലീൻചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് തള്ളി കോടതി

ഐപിഎൽ 2026: ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള സഞ്ജു സാംസണിന്റെ കൈമാറ്റം നടക്കില്ല: ആർ. അശ്വിൻ

“അഷസ് പോലെ നിലവാരം മികച്ചതായി തോന്നിയില്ല″: ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മികച്ചതാണെന്ന് അംഗീകരിക്കാൻ വിസമ്മതിച്ച് മൈക്കൽ ആതർട്ടൺ

സഞ്ജു സാംസണെ പുറത്താക്കി പകരം ആ താരത്തെ കൊണ്ട് വരണം: ദീപ്‌ദാസ് ഗുപ്ത

'വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം'; പ്രധാനമന്ത്രി