ഗബ്രിയേൽ ബോറിക്, 35 വയസ്: ചിലിയുടെ ഇടതുപക്ഷക്കാരനായ പുതിയ പ്രസിഡന്റ്

ഇടതുപക്ഷ സ്ഥാനാർത്ഥി ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചു. തീവ്ര വലതുപക്ഷ എതിരാളിയായ ജോസ് അന്റോണിയോ കാസ്റ്റിനെയാണ് ഗബ്രിയേൽ പരാജയപ്പെടുത്തിയത്. പകുതിയോളം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ജോസ് അന്റോണിയോ കാസ്റ്റ് പരാജയം സമ്മതിച്ചു.

ഇതോടെ 35 വയസ്സുള്ള ബോറിക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ നേതാക്കളിൽ ഒരാളും ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി മാറി.

ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ, ബോറിക് 56% നേടി വിജയിച്ചു, ജോസ് അന്റോണിയോ കാസ്റ്റ് 44% വോട്ടുകൾക്ക് പിന്നിലായി. സമീപ ദശകങ്ങളിൽ ഏറ്റവും കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ്, നിരവധി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് സമീപകാലത്ത് ചിലി സാക്ഷ്യം വഹിച്ചു.

രണ്ട് സ്ഥാനാർത്ഥികളും രാജ്യത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ് വാഗ്ദാനം ചെയ്തിരുന്നത്, ഇരുവരും ഒരിക്കലും സർക്കാരിൽ ഉണ്ടായിരുന്നിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിക്കുന്ന പുറത്തു നിന്നുള്ളവരാണ്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേരയുമായുള്ള സംപ്രേഷണം ചെയ്ത ഒരു ഫോൺ കോളിൽ, “ഈ മഹത്തായ വെല്ലുവിളിയിലേക്ക് ഉയരാൻ” താൻ തന്റെ പരമാവധി ശ്രമിക്കും എന്ന് ബോറിക് പറഞ്ഞു.

മുൻ വിദ്യാർത്ഥി പ്രതിഷേധ നേതാവായ ബോറിക്, 2019 ലും 2020 ലും ചിലിയെ പിടിച്ചുകുലുക്കിയ അസമത്വത്തിനും അഴിമതി ആരോപണത്തിനുമെതിരെയുള്ള ബഹുജന പ്രകടനങ്ങളെ പിന്തുണച്ചു.

ഒരുകാലത്ത് ലാറ്റിനമേരിക്കയിലെ ഏറ്റവും സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയായിരുന്ന ചിലിയിൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വരുമാന വിടവുകളിലൊന്നാണ് കാണിക്കുന്നത്, ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, രാജ്യത്തിന്റെ സമ്പത്തിന്റെ 25% ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ സ്വന്തമാണ്.

ചിലിയിലെ പെൻഷൻ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും ആഴ്ചയിലെ ജോലി സമയം 45 ൽ നിന്ന് 40 മണിക്കൂറായി കുറയ്ക്കുന്നതിലൂടെയും ഹരിത നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെയും ഈ അസമത്വം പരിഹരിക്കുമെന്ന് ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബോറിക്കിന്റെ എതിർ സ്ഥാനാർത്ഥി ജോസ് അന്റോണിയോ കാസ്റ്റ്, അതേസമയം, ക്രമസമാധാനത്തിനാണ് ഊന്നൽ നൽകിയത്, നികുതിയും സാമൂഹിക ചെലവുകളും വെട്ടിക്കുറയ്ക്കുമെന്നും കാസറ്റ് പ്രചാരണം നടത്തിയിരുന്നു.

1973 മുതൽ 1990 വരെ ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മുൻ സൈനിക സ്വേച്ഛാധിപതി ജനറൽ അഗസ്റ്റോ പിനോഷെയുടെ പാരമ്പര്യത്തെയും കാസ്റ്റ് പ്രചാരണ വേളയിൽ പ്രതിരോധിച്ചു. ജനറൽ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തിൽ 3,000-ത്തിലധികം ആളുകളെ ഭരണകൂടം കൊലചെയ്തു. നിരവധി പേരെ കാണാതായി, ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ തടങ്കലിൽ അടയ്ക്കുകയും ചെയ്തു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ