പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?

ഗാസയിൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേൽ. എട്ടാഴ്ച‌ മാത്രം നീണ്ട വെടിനിർത്തലിന് ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഏറ്റവും ഒടുവിലായി വടക്കൻ ഗാസയിലെ ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിൽ ഗാസയിലുടനീളം സഹായവിതരണം ഉൾപ്പെടെ സ്‌തംഭിച്ചു.

ദിനംപ്രതി വർധിച്ചു വരുന്ന ആക്രമണങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ജറുസലേമിൽ നടത്തുന്ന സ്കൂളുകൾക്ക് നേരെയുള്ള ഇസ്രായേൽ ഉപരോധങ്ങൾക്കും ഇടയിൽ ഇപ്പോഴിതാ ജൂണിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാൻസ്. ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണ് ഇത്തരമൊരു നീക്കമെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുന്നത്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആസൂത്രിതമായ സമ്മേളനം ന്യൂയോർക്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു വഴിത്തിരിവായിരിക്കുമെന്നും ഇമ്മാനുവൽ മാക്രോൺ പറയുന്നു. ജൂണിൽ സൗദി അറേബ്യയുമായി ചേർന്ന് ഈ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവിടെ നിരവധി കക്ഷികളുടെ പരസ്പര അംഗീകാരത്തിനുള്ള ഈ നീക്കത്തിന് അന്തിമരൂപം നൽകാൻ തങ്ങൾക്ക് കഴിയുമെന്നും ഇമ്മാനുവൽ മാക്രോൺ കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ മുതൽ ഇസ്രായേൽ 50,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഗാസയിലെ സംഘർഷത്തിനും വ്യാപകമായ ഇസ്രായേൽ-പലസ്തീൻ തർക്കത്തിനും രാഷ്ട്രീയ പരിഹാരം കാണണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം എന്നതും എന്നതും ശ്രദ്ധേയമാണ്. അതേസമയം നിലവിൽ ഏകദേശം 150 രാജ്യങ്ങൾ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പാലസ്‌തീന്‌ ഫ്രാൻസ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്. അതേസമയം ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, സിറിയ, യെമൻ എന്നിവ ഉൾപ്പെടുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഫ്രാൻസിന്റെ അംഗീകാരം എന്ന് പലസ്തീൻ വിദേശകാര്യ സഹമന്ത്രി വർസെൻ ഷാഹിൻ പ്രതികരിച്ചു. അതേസമയം പലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഹമാസിന് ഉത്തേജനം നൽകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ഉം പറഞ്ഞു.

2024 ഫെബ്രുവരിയിൽ, ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് “ഫ്രാൻസിന് ഒരു വിലക്കല്ല” എന്ന് മാക്രോൺ പറഞ്ഞിരുന്നു. അത്തരമൊരു നീക്കം ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെക്കാലമായി അഭിലാഷങ്ങൾ ചവിട്ടിമെതിക്കപ്പെട്ട പലസ്തീനികളോടും നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല അനുഭവിച്ച ഇസ്രായേലികളോടും തങ്ങൾ ഐക്യദാർഢ്യപ്പെടുന്നതായും ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ