പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?

ഗാസയിൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേൽ. എട്ടാഴ്ച‌ മാത്രം നീണ്ട വെടിനിർത്തലിന് ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഏറ്റവും ഒടുവിലായി വടക്കൻ ഗാസയിലെ ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിൽ ഗാസയിലുടനീളം സഹായവിതരണം ഉൾപ്പെടെ സ്‌തംഭിച്ചു.

ദിനംപ്രതി വർധിച്ചു വരുന്ന ആക്രമണങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ജറുസലേമിൽ നടത്തുന്ന സ്കൂളുകൾക്ക് നേരെയുള്ള ഇസ്രായേൽ ഉപരോധങ്ങൾക്കും ഇടയിൽ ഇപ്പോഴിതാ ജൂണിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാൻസ്. ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണ് ഇത്തരമൊരു നീക്കമെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുന്നത്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആസൂത്രിതമായ സമ്മേളനം ന്യൂയോർക്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു വഴിത്തിരിവായിരിക്കുമെന്നും ഇമ്മാനുവൽ മാക്രോൺ പറയുന്നു. ജൂണിൽ സൗദി അറേബ്യയുമായി ചേർന്ന് ഈ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവിടെ നിരവധി കക്ഷികളുടെ പരസ്പര അംഗീകാരത്തിനുള്ള ഈ നീക്കത്തിന് അന്തിമരൂപം നൽകാൻ തങ്ങൾക്ക് കഴിയുമെന്നും ഇമ്മാനുവൽ മാക്രോൺ കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ മുതൽ ഇസ്രായേൽ 50,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഗാസയിലെ സംഘർഷത്തിനും വ്യാപകമായ ഇസ്രായേൽ-പലസ്തീൻ തർക്കത്തിനും രാഷ്ട്രീയ പരിഹാരം കാണണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം എന്നതും എന്നതും ശ്രദ്ധേയമാണ്. അതേസമയം നിലവിൽ ഏകദേശം 150 രാജ്യങ്ങൾ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പാലസ്‌തീന്‌ ഫ്രാൻസ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്. അതേസമയം ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, സിറിയ, യെമൻ എന്നിവ ഉൾപ്പെടുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഫ്രാൻസിന്റെ അംഗീകാരം എന്ന് പലസ്തീൻ വിദേശകാര്യ സഹമന്ത്രി വർസെൻ ഷാഹിൻ പ്രതികരിച്ചു. അതേസമയം പലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഹമാസിന് ഉത്തേജനം നൽകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ഉം പറഞ്ഞു.

2024 ഫെബ്രുവരിയിൽ, ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് “ഫ്രാൻസിന് ഒരു വിലക്കല്ല” എന്ന് മാക്രോൺ പറഞ്ഞിരുന്നു. അത്തരമൊരു നീക്കം ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെക്കാലമായി അഭിലാഷങ്ങൾ ചവിട്ടിമെതിക്കപ്പെട്ട പലസ്തീനികളോടും നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല അനുഭവിച്ച ഇസ്രായേലികളോടും തങ്ങൾ ഐക്യദാർഢ്യപ്പെടുന്നതായും ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി