പലസ്തീന് ഫ്രാൻസിന്റെ അംഗീകാരം; കൂടെ ചേരുമോ യൂറോപ്പ്?

ഗാസയിൽ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേൽ. എട്ടാഴ്ച‌ മാത്രം നീണ്ട വെടിനിർത്തലിന് ശേഷം കഴിഞ്ഞ മാസം ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചതോടെ മരണനിരക്ക് ഉയരുകയാണ്. ഏറ്റവും ഒടുവിലായി വടക്കൻ ഗാസയിലെ ഷുജയ്യയിൽ ബഹുനില പാർപ്പിടസമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 29 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിൽ ഗാസയിലുടനീളം സഹായവിതരണം ഉൾപ്പെടെ സ്‌തംഭിച്ചു.

ദിനംപ്രതി വർധിച്ചു വരുന്ന ആക്രമണങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ജറുസലേമിൽ നടത്തുന്ന സ്കൂളുകൾക്ക് നേരെയുള്ള ഇസ്രായേൽ ഉപരോധങ്ങൾക്കും ഇടയിൽ ഇപ്പോഴിതാ ജൂണിൽ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാൻസ്. ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണ് ഇത്തരമൊരു നീക്കമെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറയുന്നത്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആസൂത്രിതമായ സമ്മേളനം ന്യൂയോർക്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരു വഴിത്തിരിവായിരിക്കുമെന്നും ഇമ്മാനുവൽ മാക്രോൺ പറയുന്നു. ജൂണിൽ സൗദി അറേബ്യയുമായി ചേർന്ന് ഈ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവിടെ നിരവധി കക്ഷികളുടെ പരസ്പര അംഗീകാരത്തിനുള്ള ഈ നീക്കത്തിന് അന്തിമരൂപം നൽകാൻ തങ്ങൾക്ക് കഴിയുമെന്നും ഇമ്മാനുവൽ മാക്രോൺ കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ മുതൽ ഇസ്രായേൽ 50,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ ഗാസയിലെ സംഘർഷത്തിനും വ്യാപകമായ ഇസ്രായേൽ-പലസ്തീൻ തർക്കത്തിനും രാഷ്ട്രീയ പരിഹാരം കാണണമെന്ന അന്താരാഷ്ട്ര ആഹ്വാനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം എന്നതും എന്നതും ശ്രദ്ധേയമാണ്. അതേസമയം നിലവിൽ ഏകദേശം 150 രാജ്യങ്ങൾ പലസ്തീനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ എന്നിവയുൾപ്പെടെ മിക്ക പ്രധാന പാശ്ചാത്യ ശക്തികളും അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പാലസ്‌തീന്‌ ഫ്രാൻസ് അംഗീകാരം നൽകാൻ ഒരുങ്ങുന്നത്. അതേസമയം ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യങ്ങളിൽ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, സിറിയ, യെമൻ എന്നിവ ഉൾപ്പെടുന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനും അനുസൃതമായി ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരിക്കും ഫ്രാൻസിന്റെ അംഗീകാരം എന്ന് പലസ്തീൻ വിദേശകാര്യ സഹമന്ത്രി വർസെൻ ഷാഹിൻ പ്രതികരിച്ചു. അതേസമയം പലസ്തീൻ രാഷ്ട്രത്തിന്റെ ഏകപക്ഷീയമായ അംഗീകാരം ഹമാസിന് ഉത്തേജനം നൽകുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ ഉം പറഞ്ഞു.

2024 ഫെബ്രുവരിയിൽ, ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് “ഫ്രാൻസിന് ഒരു വിലക്കല്ല” എന്ന് മാക്രോൺ പറഞ്ഞിരുന്നു. അത്തരമൊരു നീക്കം ധാർമ്മികവും രാഷ്ട്രീയവുമായ ആവശ്യകതയാണെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വളരെക്കാലമായി അഭിലാഷങ്ങൾ ചവിട്ടിമെതിക്കപ്പെട്ട പലസ്തീനികളോടും നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല അനുഭവിച്ച ഇസ്രായേലികളോടും തങ്ങൾ ഐക്യദാർഢ്യപ്പെടുന്നതായും ഇമ്മാനുവൽ മാക്രോൺ പറഞ്ഞിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍