മോശമായി പെരുമാറിയതിന് വളർത്തമ്മയുടെ ക്രൂരത; പത്ത് വയസുകാരൻ്റെ മുകളിൽ കയറിയിരുന്ന് കൊലപ്പെടുത്തി

മോശമായി പെരുമാറിയതിന് പത്ത് വയസുകാരൻ്റെ മുകളിൽ കയറിയിരുന്ന് കൊലപ്പെടുത്തി വളർത്തമ്മ. 48 കാരിയായ ജെന്നിഫർ ലീ വിൽസൺ ആണ് തൻ്റെ വളർത്തുമകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ പത്ത് വയസുകരാനായ വളര്‍ത്തുമകന്‍ ദകോട്ട ലെവി സ്റ്റീവന്‍സാണ് മരിച്ചത്.  ഫോസ്റ്റര്‍ കെയറിങിന്റെ ഭാഗമായി ജെന്നിഫര്‍ കൂടെ നിര്‍ത്തിയിരുന്ന കുട്ടിയാണ് ദകോട്ട ലെവി സ്റ്റീവന്‍. കേസിൽ വളർത്തമ്മക്ക് കോടതി ആറ് വര്‍ഷത്തെ തടവ് ശിക്ഷി വിധിച്ചു.

കുട്ടിയുടെ മുകളില്‍ കയറിയിരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ് കുട്ടിയുടെ മുകളില്‍ അഞ്ച് മിനിറ്റോളം ജെന്നിഫര്‍ ഇരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു സംഭവം. സ്റ്റീവന്‍സ് താഴെ വീഴുകയായിരുന്നുവെന്നും താന്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കുകയും ചെയിതിരുന്നുവെന്നുമാണ് ജെന്നിഫര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീടാണ് താന്‍ കുട്ടിയുടെ മുകളില്‍ കിടന്നുവെന്നും അഞ്ച് മിനിറ്റിന് ശേഷം കുട്ടിയുടെ അനക്കം ഇല്ലാതായെന്നും അവര്‍ വെളിപ്പെടുത്തിയത്.

മോശമായി പെരുമാറിയതിനാണ് താന്‍ കുട്ടിയുടെ മുകളില്‍ കയറിയിരുന്നതെന്നാണ് ജെന്നിഫര്‍ പൊലീസിനോട് പറഞ്ഞത്. സ്റ്റീവന്‍സ് തന്നെ വിട്ടുപോകുന്നത് തടയാനാണ് ജെന്നിഫര്‍ ശ്രമിച്ചതെന്നും ഇതിനിടെ കുട്ടി കൊല്ലപ്പെട്ടതാകാമെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. ജെന്നിഫര്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടി ശ്വാസമില്ലാതെ കിടക്കുന്നതാണ് കണ്ടത്. കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റ അടയാളവും ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി