സംരംഭകന്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍; മലയാളികള്‍ക്ക് അഭിമാനം

ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യന്‍ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ‘മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ ഫോര്‍ ഫിലാന്ത്രോപ്പി’ നല്‍കി ആദരിച്ചു.
ജീവകാരുണ്യ-മാനുഷിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നല്‍കിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്‌കാരം. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഉകഎഇ) ആസ്ഥാനമായുള്ള നിക്ഷേപ ഹോള്‍ഡിംഗ് കമ്പനിയായ ബ്യൂമെര്‍ക്ക് കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങള്‍ക്ക് അദ്ദേഹം സജീവമായി നേതൃത്വം നല്‍കുന്നുണ്ട്.

പ്രവാസികള്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യക്കാര്‍ക്കും നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് 2023-ല്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്.ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് ഈ അഭിമാനകരമായ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മനുഷ്യരെയും നമ്മുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നതാണ് ഈ പുരസ്‌കാരമെന്ന് സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ പറഞ്ഞു.

വ്യക്തികളെയും സമൂഹങ്ങളെയും പുനര്‍നിര്‍മ്മിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മദേഴ്സ് എന്‍ഡോവ്മെന്റ്, ഫാദേഴ്സ് എന്‍ഡോവ്മെന്റ് തുടങ്ങിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആഗോള മാനുഷിക സംരംഭങ്ങള്‍ക്ക് സിദ്ധാര്‍ത്ഥ് പിന്തുണ നല്‍കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റിന് അദ്ദേഹം സഹായകരമായ നേതൃത്വം നല്‍കി വരുന്നു.
കൊച്ചി ആസ്ഥാനമായുള്ള ബ്യൂമെര്‍ക്ക് ഇന്ത്യ ഫൗണ്ടേഷനിലൂടെ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന പദ്ധതികള്‍ സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്.

അവയില്‍ ചിലത്:

കേരളത്തിലെ കണ്ടല്‍ക്കാട് പുനഃസ്ഥാപനം: എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനുമായി  സഹകരിച്ച് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന 50 കിലോമീറ്റര്‍ കണ്ടല്‍ക്കാട് പുനഃസ്ഥാപിക്കല്‍ പദ്ധതി. വയനാട്ടിലെ വനപുനഃസ്ഥാപനം: വയനാട്ടിലെ 300 ഏക്കറിലധികം വരുന്ന വനങ്ങളില്‍നിന്ന് അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്ത് വനം പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി. മഥുരയിലെ ആന സംരക്ഷണം: ഉത്തര്‍പ്രദേശിലെ മഥുരക്കടുത്തുള്ള വൈല്‍ഡ്ലൈഫ് ടഛട എലിഫന്റ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍. പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതം: ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുമായി സഹകരിച്ച് പോയിന്റ് കാലിമെര്‍ വന്യജീവി സങ്കേതത്തില്‍ മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ