ട്രംപിന്റെ 'വലംകൈ', ഇവാന്‍കയെ 'സൈഡാ'ക്കിയ കറുത്ത വസ്ത്രധാരി; ലോകം നോക്കിയറിഞ്ഞ പേര്, ലാറാ ട്രംപ്

യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ആഹ്ലാദം പങ്കിട്ട് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിക്ടറി സ്പീച്ചില്‍ ട്രംപ് പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം ശ്രദ്ധയാകര്‍ഷിച്ചത് വേദിയിലുണ്ടായിരുന്ന ഒരു വ്യക്തിയാണ്. ഫ്‌ലോറിഡയില്‍ ഡോണള്‍ഡ് ട്രംപ് നടത്തിയ വിജയ പ്രസംഗ സമയത്ത് ട്രംപിന്റെ ഇടത്തു വശത്ത് മെലാനിയ ട്രംപ് എന്നത്തേയും പോലെ നിലയുറപ്പിച്ചിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോഴെല്ലാം ഭാര്യ മെലാനിയയ്ക്ക് അപ്പുറം തിളങ്ങിയ മകള്‍ ഇവാന്‍ക ട്രംപായിരുന്നു ശ്രദ്ധാകേന്ദ്രം. പക്ഷേ ഇക്കുറി ഇവാന്‍കയുടെ സ്ഥാനത്ത് പ്രസന്നവദനയായി ഉണ്ടായിരുന്നത് മറ്റൊരാളാണ്. ഇതോടെ ട്രംപിന്റെ ‘റൈറ്റ് ഹാന്‍ഡ് വുമണ്‍’ ആരെന്ന തിരച്ചിലിലായി പലരും.

ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ലാറ ട്രംപാണ് വേദിയില്‍ തിളങ്ങിയത്. ട്രംപിന്റെ പ്രിയ മകള്‍ ഇവാന്‍ക നിന്ന സ്ഥാനത്ത് ഇടം നേടിയ ലാറ പ്രചാരണത്തിലടക്കം ട്രംപിന്റെ മുന്നണി പോരാളിയായിരുന്നു. ‘ട്രംപിന്റെ വലംകൈയായ സ്ത്രീ’ എന്നാണ് വേദിില്‍ കറുത്ത വസ്ത്രമണിഞ്ഞ് നിന്ന ലാറ ട്രംപിനെ യുഎസ് മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. ഡൊണള്‍ഡ് ട്രംപിന്റെ മകന്‍ എറിക് ട്രംപിന്റെ ഭാര്യയാണ് ലാറ.

സ്റ്റേജില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അരികില്‍ നില്‍ക്കുന്ന ആ സ്ത്രീ ലാറ ട്രംപാണ്, അദ്ദേഹത്തിന്റെ മരുമകളും പുതിയ ‘വലംകൈയായ സ്ത്രീ’യും.

വിവിധ യുഎസ് മാധ്യമങ്ങള്‍ ലാറയ്ക്ക് നല്‍കിയ വിശേഷണം ഇത്തരത്തിലായിരുന്നു. ഇവാന്‍കയ്ക്ക് പകരം ഇനി ലാറയാണ് പുതിയ പ്രസിഡന്റിന്റെ വലംകൈയാവുക എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ടെത്തല്‍. ട്രംപ്‌സ് എയ്ഞ്ചല്‍സ് എന്ന വിശേഷണം നല്‍കിയാണ് ലാറയേയും ഇവാന്‍കയേയും പല മാധ്യമങ്ങളും വാര്‍ത്ത താരമാക്കിയത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ സജീവ സാന്നിധ്യമായിരുന്നു ലാറ ട്രംപ്. ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ മകന്‍ എറിക്കിന്റെ ഭാര്യയായ ലാറ ട്രംപ് ട്രംപിനൊപ്പം റിപ്പബ്ലിക്കന്‍ പ്രചാരണങ്ങളിലേക്ക് കടക്കും മുമ്പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഫോക്‌സ് ന്യൂസിലാണ് ലാറ പ്രവര്‍ത്തിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം റിപ്പബ്ലിക്കന്‍സ് നടത്തിയ ‘വിമന്‍ ഫോര്‍ ട്രംപ്’ റാലിയെ നയിച്ചത് ലാറയായിരുന്നു.

ഇക്കുറി ലാറയുടെ തിളങ്ങുന്ന കറുത്ത വസ്ത്രം ചര്‍ച്ചയായത് പഴയൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. ഒരു വലിയ വേദിയില്‍ ട്രംപിന്റെ മരുമകള്‍ കറുത്ത വസ്ത്രം ധരിക്കുന്നത് ചര്‍ച്ചയായി മാറുന്നത് ഇതാദ്യമല്ല. ജൂലൈയില്‍ ട്രംപിന്റെ വധശ്രമത്തിന് തൊട്ടുപിന്നാലെ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം അവസാനിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുമ്പോള്‍ ലാറ സാറ്റിന്‍ ഉപയോഗിച്ച്് കറുത്ത ടോപ്പ് ധരിച്ചിരുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ ട്രംപ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ട്രംപിനെ പിന്തുണച്ച് ഉറച്ചു നിന്ന് പ്രചാരണം നടത്തി. മെലാനിയയും ഇവാന്‍ക ട്രംപും ‘വിമന്‍ ഫോര്‍ ട്രംപ്’ റാലിയില്‍ പങ്കെടുക്കാതെ അസാന്നിധ്യം കൊണ്ട് വാര്‍ത്തയായപ്പോഴും ലാറ ട്രംപ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ അണിനിരത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ട്രംപിന്റെ പ്രചാരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ലാറ അത്തരത്തിലാണ് വിജയവേദിയിലെ പ്രധാനമുഖമായത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ